Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യശോദാപുത്രിയായി യോഗമായ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:45 am IST
in Samskriti

‘ഭഗവാന്റെ ശബ്ദം വസുദേവരുടെ കാതില്‍ അലിയാതെ നിന്നിരുന്നു: തര്‍ഹി മാം ഗോകുലം നയ. മന്മയാ മാ നയാളശുത്വം യോശദാഗര്‍ഭസംഭവാം. എന്നെ ഗോകുലത്തിലേയ്‌ക്ക് നയിക്കുക. യശോദയുടെ ഗര്‍ഭത്തില്‍ ജനിച്ച എന്റെ യോഗമായയെ വേഗം കൊണ്ടുപോരിക… ഭഗവാന്റെ ഇംഗിതം പാലിക്കാന്‍ വസുദേവര്‍ തയ്യാറായി. കിളിപ്പാട്ടിലെ ആ ഭാഗം ഓര്‍മയില്ലേ?’

”ഉവ്വ്’- മുത്തശ്ശി ചൊല്ലിത്തുടങ്ങി-

തല്‍ക്കാലേ വസുദേവര്‍ തന്നുടെ കാല്‍ക്കും കൈയും

ദുഷ്‌കര്‍മിയായ കംസന്‍ ബന്ധിച്ച ബന്ധങ്ങളും

തെറ്റെന്ന് വേര്‍പെട്ടതിസ്വസ്ഥനായ് വന്നീടിനാന്‍

ഊറ്റമേ പുനരെന്താശ്ചര്യം നിരൂപിച്ചാല്‍

നില്‍ക്കവയെല്ലാം ബന്ധിച്ചീടിന കവാടങ്ങള്‍

ഒക്കവേ താഴും തുറന്നകന്നു താനെത്തന്നെ

‘കൃഷ്ണഗാഥയിലെങ്ങനെയാണ്?’ മുത്തശ്ശന്‍ ആരാഞ്ഞു.

മുത്തശ്ശി ചൊല്ലി-

കംസനെപ്പേടിച്ചുള്ളൊരാനകദുന്ദുഭി

പൈതലെത്തന്നുടെ കയ്യിലാക്കി

അമ്പാടിതന്നിലേ പോവതിനായിക്കൊ-

ണ്ടമ്പോടുചാലെ നടന്നനേരം

തങ്ങളെ തന്നെ തുറന്നതു കാണായി

ചങ്ങല പൂട്ടുള്ള വാതിലെല്ലാം

കൈതവമാണ്ടു നല്‍പ്പൈതലായ് മേവുമ-

ക്കൈടഭവൈരി താന്‍ ചെല്ലുന്നേരം

മേളം കലര്‍ന്നൊരു കാളിമ പൂണ്ടുന-

ല്ലോളമങ്ങാളുമക്കാളിന്ദി താന്‍

നല്‍വഴി നന്നായി നല്‍കി നിന്നീടിനാന്‍

നല്ലവര്‍ക്കാഴുമേ നന്മ ഞായം

പാദങ്ങള്‍പോലും നനഞ്ഞുനിന്നീടാതെ

പാഴ്പറമ്പേറി നടക്കുമ്പോലെ

ആനന്ദം കൊണ്ടുള്ളൊരാനകദുന്ദുഭി

കാളിന്ദിതന്നെ പിന്നിട്ടുനിന്നാന്‍

‘ഗര്‍ഗഭാഗവതത്തില്‍ വസുദേവര്‍ ഗോകുലത്തില്‍ ചെല്ലുന്നില്ലാ; ഗോകുലത്തിലെ നന്ദഗോപര്‍ തന്റെ പത്‌നി യശോദ പ്രസവിച്ച, പേറ്റുമണം മാറാത്ത പെണ്‍കുഞ്ഞിനേയും കൊണ്ട് കാളിന്ദീ തീരത്ത് വസുദേവരെയും കാത്തുനില്‍പ്പുണ്ടായിരുന്നു’- മുത്തശ്ശന്‍ തുടര്‍ന്നു: അവിടെ നദിക്കരയില്‍, പുഴയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന നീലക്കടമ്പിന്റെ നിഴലില്‍ നില്‍ക്കുന്ന നന്ദഗോപരെ വസുദേവര്‍ തിരിച്ചറിഞ്ഞു. ഒരു തുണിക്കെട്ട് നെഞ്ചത്തടക്കിപ്പിടിച്ചുകൊണ്ടാണ് നന്ദന്‍ നില്‍ക്കുന്നത്. ശബ്ദമടക്കി നന്ദന്‍ പറഞ്ഞു: യശോദ പ്രസവിച്ചു. പെണ്‍കുഞ്ഞ്. ആ കുഞ്ഞാണ്…

വസുദേവര്‍ ഓര്‍ത്തു: പന്ത്രണ്ടുവര്‍ഷമായി നന്ദന്റെ വേളി കഴിഞ്ഞിട്ട്. ഒരു കുഞ്ഞുണ്ടായിക്കാണാന്‍ അവര്‍ കൊതി പൂണ്ടിരിക്കയായിരുന്നു. ചെയ്യാത്ത വഴിപാടുകളില്ല; അനുഷ്ഠിക്കാത്ത വ്രതങ്ങളില്ല. അങ്ങനെ ആറ്റുനോറ്റുണ്ടായ കുഞ്ഞാണ്. ആ കുഞ്ഞിനെയാണ് നന്ദന്‍ കൊണ്ടുവന്നിരിക്കുന്നത്- തന്റെ കുഞ്ഞിനു പകരമായി കംസനു നല്‍കാന്‍: കംസന്‍ കൊല്ലാന്‍!

ഒരു രംഗം വസുദേവരുടെ മനക്കണ്ണില്‍ തെളിഞ്ഞു: കംസന്റെ കൊട്ടാരത്തിലേക്ക് താന്‍ ചെല്ലുകയാണ്. തന്റെ കയ്യില്‍ നന്ദന്റെ കുഞ്ഞുണ്ട്-യശോദ പെറ്റെടുത്ത കുഞ്ഞ്….

‘ആരെവിടെ?’ കംസന്റെ ശബ്ദം ഉയര്‍ന്നു കേട്ടു: ‘വസുദേവന്റെ കയ്യില്‍നിന്ന് ആ കുഞ്ഞിനെ വാങ്ങ്’

ആരാച്ചാരുടെ മുഖമുള്ള ഒരു പാര്‍ഷദന്‍ വന്ന് തന്റെ കയ്യില്‍ നിന്ന് കുഞ്ഞിനെ പിടിച്ചെടുത്തു. അന്നേരം കംസന്‍ സിംഹാസനത്തില്‍നിന്ന് ഇറങ്ങിവന്നു. പാര്‍ഷദന്‍ കുഞ്ഞിനെ കംസന് വച്ചുനീട്ടി. കംസന്‍ കുഞ്ഞിനെ ഒന്നുനോക്കി; ബലമായി അതിന്റെ കാലില്‍ പിടിച്ചു, പൊക്കിയെടുത്തു. തലകീഴായിക്കിടന്നു പിടയ്‌ക്കുന്ന കുഞ്ഞിനെ നിലത്ത് ആഞ്ഞടിച്ചു…

‘എന്റീശ്വരാ’- വസുദേവരുടെ ശബ്ദം തൊണ്ടയില്‍ തടഞ്ഞിരുന്നപോലെ തോന്നി. അന്നേരമാണ് വസുദേവര്‍ക്ക് പരിസരബോധം വന്നത്.

‘ദാ, വാങ്ങൂ’- നന്ദന്റെ ശബ്ദം വസുദേവരെ ഉണര്‍ത്തി താന്‍ നെഞ്ചത്തടക്കിപ്പിടിച്ചിരുന്ന കുഞ്ഞിനെ നന്ദന് നല്‍കി; പകരം നന്ദന്റെ കയ്യിലെ കുഞ്ഞിനെ ഏറ്റുവാങ്ങി. ഇടറിയ ശബ്ദം ചുണ്ടില്‍നിന്നുതിര്‍ന്നു: ‘നന്ദാ ഈ കടം ഞാനങ്ങനെ വീട്ടും?’

‘ആരും കടം നല്‍കുന്നില്ല; ആരും കടംകൊള്ളുന്നുമില്ലാ’ – നന്ദന്‍ മന്ത്രിക്കുമ്പോഴെ പറഞ്ഞു: ‘എനിക്കുള്ളതെല്ലാം ഞങ്ങള്‍ക്കുള്ളതാണ്- എന്റെ ജീവനടക്കം’-

‘നിന്റെ ജീവനേക്കാള്‍ വിലപ്പെട്ട ഒന്നല്ലേ നീയീ സമയം എനിക്ക് തന്നത്’-

‘അതിനെനിക്ക് ഭാഗ്യമുണ്ടായി. അതല്ലേ സത്യം? ഭഗവാനെ പാലൂട്ടി, താരാട്ടി വളര്‍ത്താന്‍ എന്റെ യശോദയ്‌ക്ക് ഭാഗ്യമുദിച്ചില്ലേ?’

നന്ദന്‍ കുഞ്ഞിനെ നെഞ്ചത്തടക്കി; യാത്രയാക്കുമ്പോലെ പറഞ്ഞു: ‘നേരെ വൈകേണ്ട. ദേവകി അവിടെ ഒറ്റയ്‌ക്കല്ലേ?’

ഒന്നും മിണ്ടാനാവാതെ വസുദേവര്‍ തിരിഞ്ഞുനടന്നു. ഇടയ്‌ക്കിടെ തിരിഞ്ഞുനോക്കി. നന്ദന്‍ അതേ നില്‍പാണ്….

‘ഓ, എന്തൊരു രംഗം’ മുത്തശ്ശി ഇടറിയ ശബ്ദത്തില്‍ മൊഴിഞ്ഞു: ‘ഭാഗവതത്തില്‍ ഇങ്ങനെയൊരു രംഗത്തിന് ഇടം അല്ലേ? വസുദേവര്‍ നേരെ അമ്പാടിയിലെത്തുകയായിരുന്നില്ലേ? അവിടെ ഏവരും മായാശക്തിയേറ്റ് നിദ്രപൂണ്ടു കിടക്കുകയായിരുന്നില്ലേ? ഉറങ്ങിക്കിടന്ന യശോദയുടെ അരികെ സ്വന്തം കുഞ്ഞിനെ കിടത്തി, യശോദയുടെ കുഞ്ഞിനെ എടുത്ത് തിരികെ പോരികയായിരുന്നില്ലേ?’

‘ശരിയാണ്’ മുത്തശ്ശന്‍ ചൊല്ലി

സൂതം യശോദശയനേ നിധായ ത-

ത്സുതാമുപാദായ പുനര്‍ഗൃഹാനഗാത്…

‘ഗാഥയിലും അങ്ങനെത്തന്നെയാണല്ലോ’ മുത്തശ്ശി പറഞ്ഞു. കേള്‍ക്കട്ടെ എന്നു പറഞ്ഞപ്പോള്‍

മുത്തശ്ശിചൊല്ലി-

ആനകദുന്ദുഭി ചെന്നൊരു നേരത്തു

നന്ദവിലാസിനി തന്നെ കണ്ടാന്‍

സൂതികൊണ്ടുണ്ടായ മോഹത്തെപ്പൂണ്ടിട്ടു

ഭൂതലം തന്നില്‍ കിടപ്പതപ്പോള്‍

നന്ദവിലാസിനി തന്നുടെ ചാരത്തു

നല്ലൊരു പെണ്‍പിള്ള തന്നെക്കണ്ടാന്‍

തന്നുടെ പൈതലക്കൊണ്ടു ചെന്നങ്ങവള്‍

തന്നുടെ ചാരത്തു ചേര്‍ത്തു പിന്നെ

പെണ്‍പിള്ള തന്നേയും മെല്ലവേ കൊണ്ടുപോ-

ന്നമ്പാടി പിന്നിട്ടു പോന്നു ചെമ്മേ

‘ഗര്‍ഗാചാര്യന്‍ പകര്‍ന്നുവച്ച വികാരവൈവശ്യം ഈ രംഗത്തിനില്ല, അല്ലേ?’ മുത്തശ്ശന്‍ ആരാഞ്ഞു.

‘ഇല്ലല്ലോ’ -മുത്തശ്ശി ചോദിച്ചു: ‘വസുദേവര്‍ കുഞ്ഞിനെ വച്ചുമാറി എന്ന കഥ യശോദ അറിഞ്ഞില്ല, അല്ലേ?

‘ഇല്ലെന്ന് ഭാഗവതത്തില്‍ സൂചനയുണ്ടല്ലോ’

യശോദാനന്ദപത്‌നീ ജാതം പരമബുധ്യത

ന തല്ലിംഗം പരിശ്രാന്താ നിദ്രപാപഗതസ്മൃതി

‘ഗാഥയിലും അങ്ങനെത്തന്നെയാണല്ലോ’

‘കേള്‍ക്കട്ടെ’

മുത്തശ്ശി ചൊല്ലി.

സൂതികൊണ്ടുണ്ടായ മോഹത്തെ പൂണ്ടവള്‍

കാതരയായി നുറുങ്ങുന്നേരം

ചാരിക്കിടന്നങ്ങുണര്‍ന്നോരു നേരത്തു

ചാരത്തുനോക്കിനാന്‍ മന്ദമപ്പോള്‍

കോമളനായ കുമാരനെ കാണായി

കാര്‍മുകില്‍ കാമിക്കും കാന്തിയുമായ്

‘ഇതാ, എന്റെ കണ്‍മുന്നില്‍ തെളിയുന്നു, ആ രൂപം’-മുത്തശ്ശന്‍ വികാരവിവശനായി പറഞ്ഞു.

‘എന്റെ കണ്ണിലും നിറഞ്ഞുനില്‍പ്പുണ്ട്’- മുത്തശ്ശിയുടെ ശബ്ദം ഇടറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.