Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് ക്ഷാമം; കെഎസ്ആര്‍ടിസി കിതക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 07:30 pm IST
in Kannur

കണ്ണൂര്‍: ആവശ്യത്തിന് ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവ ഇല്ലാതായതോടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ കട്ടപ്പുറത്താകുന്നത് തുടര്‍ക്കഥയാകുന്നു. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളില്‍ ഇതുമൂലം നിരവധി ബസ്സുകളാണ് സര്‍വ്വീസ് നടത്താതെ കട്ടപ്പുറത്ത് കയറ്റിയിട്ടുളളത്. മികച്ച വരുമാനം ലഭിക്കുന്ന റൂട്ടുകളില്‍പ്പോലും സര്‍വ്വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവെച്ച് പുറത്തുപോയതോടെ കെഎസ്ആര്‍ടിസിക്ക് നാഥനില്ലാത്ത അവസ്ഥയാണുള്ളത്. ബസ്സുകള്‍ കൂട്ടത്തോടെ ഓട്ടം നിര്‍ത്തിയതോടെ ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത യാത്രാദുരിതമാണ് അനുഭവപ്പെടുന്നത്. ഇന്നലെ മൂന്ന് ഡിപ്പോകളിലുമായി 25 ഓളം ബസ്സുകളാണ് മുടങ്ങിയത്. ഞായറാഴ്ച ദിവസങ്ങളില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വ്വീസ് മുടക്കുന്നത് മൂലം കടുത്ത യാത്രാദുരിതം അനുഭവപ്പെടാറുണ്ട്. ഇതിന് ചെറിയൊരാശ്വാസമായിരുന്നു സര്‍ക്കാര്‍ ബസ്സുകള്‍. എന്നാല്‍ ഇന്നലെ സര്‍ക്കാര്‍ ബസ്സുകളും കൂട്ടത്തോടെ ഷെഡ്ഡിലാവുകയായിരുന്നു.

മലയോര മേഖലകളിലേക്കും ഉള്‍നാടുകളിലേക്കും പോകുന്ന ബസ്സുകളാണ് മിക്ക ദിവസങ്ങളിലും ഓടാതിരിക്കുന്നത്. പയ്യന്നൂരില്‍ ടയര്‍ക്ഷാമം കാരണം ആഴ്ചകളായി സര്‍വ്വീസുകള്‍ക്ക് മുടക്കം നേരിട്ടുവരികയാണ്. ഇത് മറ്റ് ഡിപ്പോകളിലും വ്യാപിച്ചതോടെ ഗതാഗതമേഖല കടുത്ത പ്രതിസന്ധിയിലായി.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ ആര് പരിഹരിക്കുമെന്ന കാര്യത്തിലും തര്‍ക്കും ഉടലെടുത്തിട്ടുണ്ട്. സംസ്ഥാനത്താകമാനം 1500 ഓളം ബസ്സുകള്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍, ടയര്‍ എന്നിവയില്ലാതെ കട്ടപ്പുറത്തായിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 1000 ബസ്സുകള്‍ കെഎസ്ആര്‍ടിസിയുടെയും 500 ബസ്സുകള്‍ കെയുആര്‍ടിസിയുടേതുമാണ്. കെഎസ്ആര്‍ടിസിയുടെ 4700 ഓളം ബസ്സുകളും കെയുആര്‍ടിസിയുടെ 450 ഓളം ബസ്സുകളും മാത്രമേ ഇന്നലെ റോഡിലിറങ്ങിയുള്ളൂ. നേരത്തെ 5.5 കോടി രൂപ പ്രതിദിന വരുമാനമുണ്ടായിരുന്നത് ഇപ്പോള്‍ 4.5 കോടിയായി ചുരുങ്ങിയിട്ടുണ്ട്. പ്രതിമാസം 323 കോടി രൂപ ചെലവും 170 കോടി രൂപ വരുമാനവുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നത്. ബസ്സുകളുടെ ക്ഷാമവും പല ഡിപ്പോകളിലും നേരിടുന്നുണ്ട്. ശബരിമല ഉത്സവം തുടങ്ങിയതോടെ പല ഡിപ്പോകളില്‍ നിന്നും ബസ്സുകള്‍ കോട്ടയത്തേക്ക് കൊണ്ടുപോയതോടെയാണ് ക്ഷാമം നേരിടാന്‍ തുടങ്ങിയത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി രണ്ട് വര്‍ഷം പഴക്കമുള്ള 25 ഓളം ബസ്സുകളാണ് ശബരിമല സര്‍വ്വീസിനായി അയച്ചിട്ടുള്ളത്. 25 ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ പല മേഖലയിലും യാത്രാപ്രശ്‌നം നേരിടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ലോക്കല്‍ പര്‍ച്ചേസ് നിര്‍ത്തലാക്കിയതാണ് ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവക്ക് ക്ഷാമം നേരിടാന്‍ കാരണം. കഴിഞ്ഞ മണ്ഡലകാലത്ത് 500 ഓളം പുതിയ ബസ്സുകള്‍ റോഡില്‍ ഇറക്കിയെങ്കിലും ഇക്കുറി അതുണ്ടായിട്ടില്ല. 100 കെയുആര്‍ടിസി ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും അതും റോഡിലിറങ്ങിയിട്ടില്ല. സ്വകാര്യ കമ്പനികളില്‍ നിന്നും പാട്ടത്തിനെടുത്ത് സ്‌കാനിയ ബസ്സ് ഓടിക്കുന്ന സര്‍ക്കാര്‍ നിലവിലുള്ള ബസ്സുകള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങിക്കാന്‍ പോലും പണം അനുവദിക്കാത്തത് യാത്രക്കാരോട് ചെയ്യുന്ന കടുത്ത അനീതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.