Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ടങ്കാളിയിലെ എണ്ണസംഭരണശാല: ജനങ്ങള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 07:30 pm IST
in Kannur

പയ്യന്നൂര്‍: നിര്‍ദ്ദിഷ്ട കണ്ടങ്കാളി എണ്ണസംഭരണശാല ജനങ്ങളെ ആശങ്കയിലാക്കുന്നു. 20 കൂറ്റന്‍ ടാങ്കുകളിലായി 38 കോടി ലിറ്റര്‍ എണ്ണ(പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവ) സംഭരിക്കാനാവുന്ന സംഭരണശാലയാണ് കണ്ടങ്കാളിയിലെ ജനവാസകേന്ദ്രത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. നെല്‍വയലുകളും കണ്ടല്‍ക്കാടുകളും നികത്തിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും സംയുക്തമായി ഇവിടെ എണ്ണസംഭരണകേന്ദ്രം സ്ഥാപിക്കുന്നത്.

പഴയങ്ങാടി മുതല്‍ നീലേശ്വരം വരെയുള്ള ഏഴോളം പുഴകളെ പരസ്പരം ബന്ധിപ്പിക്കുന്ന കവ്വായി കായലിനോട് ചേര്‍ന്നതാണ് പദ്ധതി പ്രദേശം. മത്സ്യബന്ധനം, ചെമ്മീന്‍കൃഷി, കല്ലുമ്മക്കായ കൃഷി, കക്കശേഖരണം എന്നിവയെല്ലാം അടങ്ങുന്ന തൊഴില്‍മേഖല ഉള്‍പ്പെടുന്ന പ്രദേശമാണിത്. 67 ഏക്കറോളം സ്ഥലമാണ് ഇതിനായി ഏറ്റെടുക്കുന്നത്. നേരത്തെ 129.7 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതില്‍ ഡാറ്റാബാങ്കില്‍പ്പെട്ട നെല്‍വയലുകളും തണ്ണീര്‍ത്തടവും ഉള്‍പ്പെട്ടതോടെ കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഏറ്റെടുക്കുന്ന സ്ഥലം 67 ഏക്കറായി വെട്ടിച്ചുരുക്കിയത്. വന്‍കിട എണ്ണസംഭരണകേന്ദ്രം സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ അധികൃതര്‍ നാട്ടുകാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

20 ഓളം പഞ്ചായത്തുകളിലെ ജനജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതാണ് കവ്വായി കായല്‍ തണ്ണീര്‍ത്തട വ്യവസ്ഥ. കേരളത്തിലെ ഏറ്റവും മാലിന്യം കുറഞ്ഞ കായലുകളിലൊന്നാണിത്. എണ്ണസംഭരണി ഈ മേഖലയില്‍ സ്ഥാപിച്ചാല്‍ കായലില്‍ എണ്ണപ്പാട കലരുമെന്നതില്‍ സംശയമില്ല. 17 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, രാജ്യരക്ഷാ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പദ്ധതിക്കായി തയ്യാറാക്കിയ രേഖയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥയെങ്കിലും തൊട്ടടുത്തുള്ള വിദ്യാലയത്തെപ്പോലും ഈ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഈ കേന്ദ്രത്തില്‍ നിന്നും കേവലം അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഏഴിമല നാവിക അക്കാദമി സ്ഥിതിചെയ്യുന്നത്. വിസ്തൃതമായ വയലുകള്‍ മണ്ണിട്ട് നികത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ആയിരക്കണക്കിന് ലോഡ് മണ്ണ് വേണ്ടിവരും. ഈ മേഖലയിലെ നിരനവധി കുന്നുകള്‍ ഇടിച്ചുനിരത്തിയാല്‍ മാത്രമേ ഇതിനാവശ്യമായ മണ്ണ് ലഭിക്കുകയുള്ളൂ. ഇത് ആവാസവ്യവസ്ഥയെയും ബാധിക്കുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. നഗരത്തിലെ ചെറിയ പെട്രോള്‍ പമ്പുകളില്‍ നിന്നുപോവും സമീപത്തെ കിണറുകളില്‍ എണ്ണ ചോര്‍ന്നിറങ്ങുന്ന സാഹചര്യത്തില്‍ കൂറ്റന്‍ സംഭരണശാല സ്ഥാപിച്ചാലുള്ള സ്ഥിതി എന്താകുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു.

അതേസമയം കഴിഞ്ഞ ഒക്‌ടോബറില്‍ മുംബൈ കടലിലെ ബുച്ചര്‍ ദ്വീപിലുണ്ടായ എണ്ണ സംഭരണിയിലെ അപകടം ഈ മേഖളയിലെ ജനങ്ങളിലും ഭീതി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ എല്ലാവിധ സുരക്ഷാ സംവംധിനങ്ങളും ഒരുക്കിയാണ് ഇത്തരത്തിലുള്ള സംഭരണി സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നത്.

മട്ടന്നൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടേക്ക് ആവശ്യമായ വിമാന ഇന്ധനവും പയ്യന്നൂരിലാണ് സംഭവിക്കുന്നത്. ദിനംപ്രതി 400-500 ടാങ്കര്‍ ലോറികള്‍ ഇന്ധനവുമായി ഇവിടെയെത്തും. ഇത് പയ്യന്നൂര്‍ നഗരത്തില്‍ കടുത്ത ഗതാഗതക്കുരുക്കിനും ഇടയാക്കും. ഇതുകൊണ്ടുതന്നെ പദ്ധതി പ്രദേശത്തേക്ക് പുന്നക്കടവ് പാലത്തിന് സമീപത്തു നിന്നും റോഡ് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചുമാത്രമേ പദ്ധതി നടപ്പിലാക്കാവൂ എന്നാണ് ഈ പ്രദേശത്തുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.