ചവറ: ചവറയില്‍ സിപിഎം-എസ്ഡിപിഐ സംഘര്‍ഷം. എസ്ഐമാരടക്കം 30 പേര്‍ക്ക് പരിക്ക്. അന്‍മ്പതോളം വാഹനങ്ങള്‍ തകര്‍ത്തു കടകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. പരിക്കേറ്റ ഇരുവിഭാഗത്തിലുംപെട്ട പ്രവര്‍ത്തകരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 6:30നായിരുന്നു. സിപിഎം ചവറ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് ശങ്കരമംഗലത്തുനിന്നും ചവയിലേക്ക് പോയ പ്രകടനം ചവറ പെട്രേള്‍ പമ്പിനെ മുന്നില്‍ എത്തിയപ്പോള്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെ്രകട്ടറി അബുദുള്‍ മജീദ് ഫൗസി നയിച്ച തെക്കന്‍മേഖല ജാഥ എത്തുകയും ജാഥയില്‍ ബൈക്കുകളില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പ്രകോപനകരമായി മുദ്രാവാക്യം വിളിക്കുകയും അമിത വേഗത്തില്‍ വാഹനം ഓടിക്കുകയും ചെയ്തു. ഇത് തടഞ്ഞ റെഡ് വാളണ്ടിയേഴ്സുമായി വാക്കേറ്റം നടക്കുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു.
ജനങ്ങളെ മുഴുവന്‍ പരിഭ്രാന്തരാക്കി ഇരുകൂട്ടരും അഴിഞ്ഞാടി. സമീപത്തെ കടകളില്‍ അഭയം തേടിയവര്‍ക്ക് നേരെ കല്ല്എറ് നടത്തി. നിരവധി കടകള്‍ക്ക് നാശനഷ്ടമുണ്ട്.
ബൈക്കുകളും ഓട്ടോറിക്ഷയും ജീപ്പും അടിച്ചുതകര്‍ത്തു. സംഭവം നടക്കുമ്പോള്‍ കുറച്ച് പോലീസുകാര്‍ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളു.
കല്ലേറില്‍ ചവറ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐമാരായ ഉമയകുമാര്‍, ബാലചന്ദ്രന്, എസ്ഡിപിഐ നേതാക്കളായ അബുദുള്‍ മജീദ് ഫൗസി, എം.കെ. മനോജ്, ജോണ്സണ്, ഷറഫത്ത്മന്നം, അഷറഫ് മൗലവി എന്നിവരും പരിക്കേറ്റവരില്‍പെടും. സംഭവത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി എസിപി പി. ശിവപ്രസാദിന്റെ നേത്യത്വത്തില്‍ വന്‍ പൊലീസ് സംഘം എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: