ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഹരിതനിയമാവലി പാലിച്ച് നടത്താന്‍ തീരുമാനം. ഡിസംബര്‍ മൂന്നിനു നടക്കുന്ന പൊങ്കാലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എഡിഎം ഐ. അബ്ദുള്‍ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.
ഭക്ഷണ-കുടിവെള്ള വിതരണത്തിന് പുനരുപയോഗിക്കാവുന്ന പാത്രങ്ങളേ ഉപയോഗിക്കൂ. പൊങ്കാലയിടാന്‍ എത്തുന്നവര്‍ സാധനങ്ങള്‍ കൊണ്ടുവരാന്‍ തുണി സഞ്ചി ഉപയോഗിക്കാനും പ്ലാസ്റ്റിക് ഒഴിവാക്കാനും നിര്‍ദേശം നല്‍കും.
ഡിസംബര്‍ രണ്ടിനും മൂന്നിനും പ്രദേശത്തെ പൊലീസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തും. ഗതാഗത ക്രമീകരണത്തിനും സുരക്ഷയ്ക്കുമായി 500 പോലീസുകാരെ നിയോഗിക്കും. എടത്വായിലെയും തലവടിയിലെയും തെരുവുവിളക്കുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ജനൂബ് പുഷ്പാകരനും ടെസി ജോസും പറഞ്ഞു.കെഎസ്ആര്‍ടിസി തിരുവനന്തപുരം മുതല്‍ ഗുരുവായൂര്‍ വരെയുള്ള വിവിധ ഡിപ്പോകളില്‍ നിന്ന് പ്രതേ്യക സര്‍വീസ് നടത്തും.
തഹസില്‍ദാര്‍ ആന്റണി സ്കറിയ, പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ചക്കുളത്തുകാവ് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍നായര്‍, കെ. സതീഷ് കുമാര്‍, സെക്രട്ടറി സന്തോഷ് ഗോകുലം, സുരേഷ് കാവുംഭാഗം, ഡോ. രമേശ് എളമണ്‍, ഫയര്‍-റെസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ എസ്. സതീശന്, പി.എ. പ്രദീപ്, എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ഷമീസ് ഖാന്, ബിനുഗോപാല്‍, കെ.എം. ജേക്കബ്, സിന്ധു, വര്‍ഗീസ് ചെറിയാന്, വിവിധ വകുപ്പുതല ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: