തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ സഖാക്കള്‍ക്ക് എന്തുമാവാം എന്നതാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ നല്കുന്ന സൂചന. ധര്‍മ്മടം മേലൂരിലെ ഇരട്ട കൊലപാതകേസ് പ്രതിയായ ഒരു സഖാവിന് കഴിഞ്ഞ ദിവസം വെട്ടേറ്റതും, ഒരു ലോക്കല്‍ സെക്രട്ടറിയുടെ പീഡനശ്രമവും കഴിഞ്ഞ ദിവസം എരുവട്ടി പെനാങ്കി മെട്ടയില്‍ സഖാക്കളായ ദമ്പതിമാര്‍ ആത്മഹത്യ ചെയ്തതും ഇപ്പോള്‍ സഖക്കള്ക്കിടയില് രഹസ്യ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇതിനൊക്കെ പിന്നില്‍ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്.
സ്വന്തം ഭാര്യയെ മര്‍ദ്ദിച്ചവശയാക്കി മറ്റൊരു സഖാവിന്റെ ഭാര്യയേയും കുട്ടി നാടുവിടുകയും പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്ത മേലൂരിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കഴിഞ്ഞദിവസമാണ് ചില സഖാക്കള്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
സിപിഎം കുടംബത്തിലെ ഒരു പെണ്‍കുട്ടി ഒരു പ്രശ്നപരിഹാരത്തിന് ലോക്കല്‍ നേതാവിനെ സമീപിച്ചപ്പോഴാണത്രെ ലോക്കല്‍ നേതാവ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഭയന്ന പെണ്‍കുട്ടി ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്.
ജനാധിപത്യ മഹിളാ അസോസിയേഷന് എരുവട്ടി വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗവും വനിതാ സഹകരണ സംഘം ജീവനക്കാരിയുമായിരുന്നു പെനാങ്കി മെട്ടയില്‍ തുങ്ങി മരിച്ച യുവതി. പെയിന്റിംഗ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ തൂങ്ങിയനിലയില്‍ കണ്ട ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്ന ചിതല് വിഷം കഴിച്ച ശേഷം വീട്ടിലെ ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങുകയായിരുന്നു .
ഇത്തരം നിരവധി സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ നാട്ടില്‍ നടക്കുന്നുണ്ടെങ്കിലും പോലീസില്‍ പരാതിപ്പെടാനോ പരസ്യമായ ആശയവിനിമയത്തിനോ സംശയ നിവാരണത്തിനോ ആരും രംഗത്ത് പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ് രസകരമായ വസ്തുത. എന്നാല്‍ രഹസ്യമായി ഇക്കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പാര്‍ട്ടിയെ ഭയന്നാണ് ആരും പരസ്യമായി പ്രതികരിക്കാത്തത് എന്നാണ് അറിയുന്നത്. സിപിഎമ്മുകാര്‍ തമ്മിലുള്ള വിഷയങ്ങളായതിനാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന നിലയില്‍ അറിയാത്ത ഭാവം നടിക്കുകയാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാരും സംഘടനകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: