Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പോരുനിറഞ്ഞ പോരൂര്‍വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 07:06 pm IST
in Varadyam

പോരൂര്‍ ഉണ്ണികൃഷ്ണന്‍, ചെണ്ടയെന്ന വാദ്യോപകരണത്തില്‍ വിസ്മയം തീര്‍ക്കുന്ന അതുല്യപ്രതിഭ. മേളപ്പെരുക്കത്തോടെയുള്ള ആ യാത്ര നാല് പതിറ്റാണ്ട് പിന്നിട്ടു. പത്താം വയസ്സില്‍ പോരൂര്‍ മഹാദേവ സന്നിധിയില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണികൃഷ്ണന്‍ ചെണ്ടയോടൊപ്പം പിന്നിട്ട ദൂരം ചെറുതല്ല. ആ താളമേള വിസ്മയം പലതവണ കടല്‍ കടന്നു. വിദേശരാജ്യങ്ങളില്‍ ഉണ്ണികൃഷ്ണന്റെ ചെണ്ടയില്‍ നിന്ന് ഭാരതീയ സംസ്‌കാരത്തിലലിഞ്ഞ മേളം ഉയരുമ്പോള്‍ സദസ്സ് മനസ്സുകൊണ്ട് നാട്ടിലേ പൂരപ്പറമ്പുകളിലേക്ക് യാത്ര ചെയ്തിട്ടുണ്ടാകും.

തായമ്പക എന്ന വാക്ക് പിറന്നത് താളത്തില്‍ വക കൊട്ടുക എന്ന അര്‍ഥത്തിലാണത്രെ. താളവും വകയും ചേര്‍ന്ന് തായമ്പക പിറന്നു. പതികാലത്തിലെ പ്രയോഗങ്ങള്‍, കൈശുദ്ധി, നേരുകോല്‍ക്കനം, മനോധര്‍മ്മം ഇതെല്ലാം ഉണ്ണികൃഷ്ണന്റെ മുഖമുദ്രയാണ്. അതിനാലാണ് വാദ്യോപകര സംഗീതലോകത്ത് അദ്ദേഹത്തിന് വിശിഷ്ടമായ ഇടം കിട്ടിയതും.

അച്ഛന്‍ പോരൂര്‍ കുട്ടന്‍മാരാരാണ് ആദ്യ ഗുരു. ശങ്കരനാരായണന്‍, ഹരിദാസ്, ശ്രീനിവാസന്‍ എന്നീ സഹോദരങ്ങള്‍ക്കൊപ്പം ചെണ്ടയുടെ ബാലപാഠങ്ങള്‍ പഠിച്ചു. തിരുവേഗപ്പുറ ശങ്കുണ്ണി പൊതുവാള്‍ ചെണ്ടമേളത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ പകര്‍ന്നു നല്‍കി.

തായമ്പകയിലാണ് ഉണ്ണികൃഷ്ണന്‍ കൂടുതല്‍ ശ്രദ്ധേയനാകുന്നത്. ചെണ്ടക്കാരന്റെ സര്‍ഗാത്മകതയുടെ അതിരില്ലാത്ത ആഘോഷമായി തായമ്പക മാറും, അതുകൊണ്ട് തന്നെയാണ് തായമ്പകയെ ഇത്രമാത്രം സ്‌നേഹിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. മേളം ചേരാത്ത പൗരുഷകലയായി ഇതിനെ ചിലര്‍ വിശേഷിപ്പിക്കാറുണ്ടെങ്കിലും ശബ്ദവിന്യാസങ്ങളുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തായമ്പകയില്‍ മാത്രമേ കഴിയൂ.

തായമ്പകയുടെ ഘടനയെ ശബ്ദപര്‍വതസമാനമാക്കുന്ന കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍.

അദ്ദേഹത്തിനൊപ്പം ഡബിള്‍ തായമ്പക അവതരിപ്പിച്ചിരുന്ന കാലത്തെക്കുറിച്ച് പറയുമ്പോള്‍ പോരൂരിന്റെ കണ്ണില്‍ അഭിമാനത്തിളക്കം. ഉള്‍ക്കരുത്തിനെ തീവ്രവും വന്യവുമാക്കാന്‍ പോന്ന സാധകത്തികവുള്ള മഹാരഥന്മാര്‍ക്കൊപ്പം വേദി പങ്കിട്ട പരിചയമാണ് ഉണ്ണികൃഷ്ണന്റെ സമ്പാദ്യം.

കൊടുമുടിയോളം ഉയരത്തിലേക്ക് തായമ്പകയുടെ നാദസാധ്യതകളെ കലാപരമായി ഉയര്‍ത്തിയ കല്ലൂരിനൊപ്പം നിന്ന് കൊട്ടിക്കയറിയപ്പോള്‍ പോരൂര്‍ ഉണ്ണികൃഷ്ണന്‍ ആസ്വാദകമനസ്സിന്റെ വിശാലത കൂടുതല്‍ അനുഭവിച്ചറിഞ്ഞു. തായമ്പകയുടെ ശാസ്ത്രീയ സമ്പന്നത സംരക്ഷിക്കുന്ന കൊട്ടുമാര്‍ഗ്ഗമാണ് ഉണ്ണികൃഷ്ണന്റേതെന്ന് കലാലോകം വാഴ്‌ത്തി. അത് തന്നെയായിരുന്നു ശരി.

പോരൂരിന്റെ തായമ്പക ആന്തര ഗൗരവസമ്പന്നമാണ്, ആസ്വാദകരെ വിസ്മയിപ്പിക്കുന്ന അത്ഭുതമാണ്, പോരൂര്‍ മഹാദേവന്റെ അനുഗ്രഹത്തിന്റെ സൗന്ദര്യമാണ്. ശബ്ദത്തിന്റെ ദുസ്സഹമായ മേഖലകളിലേക്ക് സഞ്ചരിക്കാതെയാണ് ഉണ്ണികൃഷ്ണനിലെ അമരകല മുന്നേറുന്നത്. തായമ്പകയില്‍ ശാലീനതയും രൗദ്രവും ഒരുപോലെ സന്നിവേശിച്ചിരിക്കുന്നു. തായമ്പകയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ ഉണ്ണികൃഷ്ണന് പ്രത്യേകമൊരു ഊര്‍ജ്ജമാണ്. എന്താണ് തായമ്പകയുടെ പ്രത്യേകതയെന്ന ചോദ്യത്തിന് ആവേശത്തോടെ അദ്ദേഹം ഉത്തരം നല്‍കി.

കേരളത്തിന്റെ തനതായ ഒരു കലാരൂപമാണ് തായമ്പക. മറ്റു ചെണ്ടമേളങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി ചെണ്ട, വീക്കുചെണ്ട, ഇലത്താളം എന്നിവയുമുണ്ടാകും. തായമ്പകയില്‍ പ്രധാന ചെണ്ടവാദ്യക്കാര്‍ ഒരു കൈയില്‍ മാത്രം ചെണ്ടക്കോല്‍ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോല്‍ കൊണ്ടും മറ്റേ കൈ കൊണ്ടും ചെണ്ടയില്‍ അടിക്കുന്നു. ഇത് തായമ്പകയിലും ചില രീതിയിലുള്ള പഞ്ചാരിമേളങ്ങളിലും മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളില്‍ രണ്ടു കൈയിലും ചെണ്ടക്കോല്‍ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. തായമ്പകയില്‍ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരന്‍ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാര്‍ അണിനിരക്കുന്നു. ഇടം തല, വലം തല ചെണ്ടകളില്‍ താളാംഗങ്ങള്‍ വായിക്കുന്ന തായമ്പകയ്‌ക്ക് മൂന്നോ നാലോ ഇലത്താളം വായനക്കാരും അകമ്പടി വായിക്കുന്നു.

ഈ വാദ്യോത്സവം സാധാരണയായി 90 മുതല്‍ 120 മിനിറ്റ് വരെ നീണ്ടു നില്‍ക്കും. തായമ്പകയില്‍ പ്രധാനമായും ആറു ഘട്ടങ്ങളാണുള്ളത്. മുഖം, ചെമ്പടവട്ടം, കൂറ്, ഇടവട്ടം, ഇടനില, ഇരികിട എന്നിങ്ങനെയാണ് അവ. ഇതിനെ മൂന്നാക്കി ചുരുക്കിപ്പറയുകയും ചെയ്യും. ഇതില്‍ മുഖവും ചെമ്പടവട്ടവും ചേര്‍ന്ന ദൈര്‍ഘ്യമേറിയ ഭാഗം പതികാലമെന്ന് അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ കൂറില്‍ ചമ്പക്കൂറ്, അടന്തക്കൂറ്, പഞ്ചാരിക്കൂറ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് വാദകന്റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമത്തേയും അവസാനത്തേതുമായ ഘട്ടം ദ്രുതകാലം എന്നറിയപ്പെടുന്നു.

അമേരിക്ക, ബ്രസീല്‍, സിങ്കപ്പൂര്‍, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഷാര്‍ജ, കുവൈറ്റ്, അബുദാബി തുടങ്ങിയ രാജ്യങ്ങളിലും പോരൂരിന്റെ മേളം വിസ്മയം തീര്‍ത്തിട്ടുണ്ട്. രാജ്യത്തിനകത്തും നിരവധി വേദികള്‍, പൂരങ്ങള്‍, ഉത്സവങ്ങള്‍. ഇതേ ഊര്‍ജ്ജത്തോടെ കുറേക്കാലം ഇനിയും കൊട്ടാന്‍ കഴിയണമെന്നാണ് പോരൂരിന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും.

തിരക്കുകള്‍ക്കിടയില്‍ ശിഷ്യന്മാരെ സൃഷ്ടിക്കാന്‍ കഴിയാത്തതിന്റെ ദുഖം ഉണ്ണികൃഷ്ണന്റെ വാക്കുകളിലുണ്ട്.

പക്ഷേ മകനും മകളും തായമ്പക അഭ്യസിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ ആള്‍കുട്ടികള്‍ക്കൊപ്പം കൊട്ടിയ മകള്‍ ശ്രീലക്ഷ്മി നാലാംസ്ഥാനത്തെത്തി. അത് ഒന്നാംസ്ഥാനത്തിന് തുല്യമാണെന്നാണ് ഉണ്ണികൃഷ്ണന്റെ അഭിപ്രായം. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്‍ ശ്രീജിത്തിന് പഠനത്തിരക്കുകള്‍ക്കിടയില്‍ സാധകം കൃത്യമായി നടക്കുന്നില്ലെന്നൊരു വിഷമം മാത്രം. അമ്മ രാധയും ഭാര്യ പ്രമീളയും ഉണ്ണികൃഷ്ണന് പൂര്‍ണ്ണ പിന്തുണയുമായുണ്ട്. ചെണ്ടമേളം ജീവിതചര്യയാക്കിയ പോരൂരിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തിയിട്ടുണ്ട്. കേളി പുരസ്‌കാരം, ഞാങ്ങാട്ടിരി ഭഗവതി പുരസ്‌കാരം, പല്ലാവൂര്‍ പ്രതിഭ പുരസ്‌കാരം എന്നിവ അതില്‍ ചിലത് മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.