മാവേലിക്കര: ആടിത്തിമിര്‍ത്ത ആട്ടപ്രകാരങ്ങള്‍ക്ക് അനശ്വരത നല്കിയ മഹാനടന് നരേന്ദ്ര പ്രസാദ് ഓര്‍മ്മയായിട്ട് ഇന്ന് 14 വര്‍ഷം. ഓണാട്ടുകരയുടെ നാട്യപാരമ്പര്യത്തിന് അതിരുകള്കടന്ന അംഗീകാരം നേടികൊടുത്ത ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായ് തുടങ്ങിയ നാടകപഠന ഗവേഷണ കേന്ദ്രം പാതിവഴിയില്‍ മുടങ്ങി.
സുഹൃത്തുക്കളും ശിഷ്യന്മാരും ചേര്‍ന്ന് രൂപീകരിച്ച നരേന്ദപ്രസാദ് ഫൗണ്ടേഷന്റെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നാടക പഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ചത്. കുടുംബവീടായ മാവേലിക്കര ശാസ്താംകുളങ്ങരയില്‍ സ്മാരകത്തിനായി 10 സെന്റ് സ്ഥലവും ബന്ധുക്കള്‍ സൗജന്യമായി നല്കി. മാറിമാറി വന്ന സര്‍ക്കാരുകളുടെ പ്രഖ്യാപന പെരുമഴകള്‍ക്കിടയില്‍ തുടങ്ങിയ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ ബജറ്റില്‍ ഗവേഷണ കേന്ദ്രത്തിനായി 25 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ടെങ്കിലും ഇത് കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ വിഷയത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നില്ലന്നും ആക്ഷേപമുണ്ട്.
അവഗണനകള്‍ക്കിടയിലും മലയാളത്തിന്റെ പ്രിയനടന്റെ സ്മൃതിദിനങ്ങള് ഓരോന്ന് കടന്ന് പോകുമ്പോഴും തങ്ങള്‍ നെഞ്ചേറ്റിയ അതുല്യപ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സുഹൃത്തുക്കളും ശിഷ്യന്മാരും ബദ്ധുക്കളും ഇന്ന് ഒത്തുകൂടും. അഭിനയത്തിന്റെ ആഴത്തിലും അവതരണത്തിലെ വ്യത്യസ്ഥതകൊണ്ടും മലയാള നടനലോകത്ത് പകരംവെയ്ക്കാനാകാത്ത പ്രതിഭയായായിരുന്നു നരേന്ദ്രപ്രസാദ്.
അഭിനയത്തിനൊനൊപ്പം സാഹിത്യ നിരൂപകന്, നാടകകൃത്ത്, നാടക സംവിധായകന്, അധ്യാപകന് എന്നീ നിലയിലും പ്രശസ്തനായിരുന്നു നരേന്ദ്ര പ്രസാദ്. 2003 നവംബര്‍ മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടനവേദിയോട് യാത്രപറഞ്ഞ് അനശ്വരതയില്‍ അലിഞ്ഞ് ചേര്‍ന്നപ്പോഴും നരേന്ദ്രപ്രസാദിന് പകരം മറ്റൊരാള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: