പി.അഹമ്മദ് ഷെരീഫ്; പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ്
റിപ്പോര്‍ട്ടര്‍: ഇസ്ലാമിക രാജ്യമാണോ അന്തിമലക്ഷ്യം? പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണിക്കും ഇന്ത്യയില്‍ അല്ലെങ്കില്‍ ലോകം മുഴുവന്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ഒളി അജണ്ടയുണ്ടോ?
ഷെരീഫ്: ലോകം മുഴുവന്‍. അതാണ് ലക്ഷ്യം.
റിപ്പോര്‍ട്ടര്‍: ലോകം മുഴുവനുമാണോ അതോ ഇന്ത്യയിലാണോ?
ഷെരീഫ്: ലോകം മുഴുവന്‍. എന്തിനാണ് ഇന്ത്യയില്‍ മാത്രം. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കിയശേഷം മറ്റുരാജ്യങ്ങളിലേക്കു പോകും.
റിപ്പോര്‍ട്ടര്‍: മിഡില്‍ ഈസ്റ്റില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി നിങ്ങള്‍ ഫണ്ട് കൊണ്ടുവന്നിരുന്നോ?
ഷെരീഫ്: ഉണ്ട്.
റിപ്പോര്‍ട്ടര്‍: എത്രരൂപ?
ഷെരീഫ്: ആ സമയത്ത് പത്തുലക്ഷം രൂപയോ മറ്റോ.
റിപ്പോര്‍ട്ടര്‍: പത്തുലക്ഷം? എങ്ങനെയാണ് അയച്ചത്?
ഷെരീഫ്: ഹവാല.
റിപ്പോര്‍ട്ടര്‍: ഹവാല വഴിയോ?
ഷെരീഫ്: അതെ. ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ ഇത് സാധ്യമാണ്. ഇങ്ങനെ ചെയ്യാറുണ്ട്. ഇത് സ്ഥിരമാണ്. കുറേക്കാലമായി നടക്കുന്നുണ്ട്.
റിപ്പോര്‍ട്ടര്‍: ഹവാലയായി മാത്രമാണോ വരുന്നത്?
ഷെരീഫ്: രണ്ടുവഴിയിലും ഇത് വരുന്നുണ്ട്.
റിപ്പോര്‍ട്ടര്‍: പിഎഫ്ഐയ്ക്കും സത്യസരണിക്കും?
ഷെരീഫ്: അതെ.
സൈനബ; നാഷണല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡണ്ട്
റിപ്പോര്‍ട്ടര്‍: എന്താണ് മതപരിവര്‍ത്തനത്തിനുള്ള പ്രക്രിയകള്‍
സൈനബ: മതപരിവര്‍ത്തനം എന്ന വാക്ക് പരസ്യമായി ഉപയോഗിക്കരുത്. അത് ആര്‍എസ്എസ്സിന്റെ കോപം ക്ഷണിച്ചുവരുത്തും. മറ്റെന്തെങ്കിലും പേരിടണം. ഉദാഹരണത്തിന്, സത്യസരണിയെ മതപരിവര്‍ത്തന സ്ഥാപനം എന്നല്ല പറയുന്നത്. ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. യഥാര്‍ത്ഥത്തിലുള്ളത് മറച്ചുവെച്ചേ തുടങ്ങാന്‍ സാധിക്കൂ. മതപരിവര്‍ത്തന കേന്ദ്രമെന്ന് പരസ്യമായി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയാണ് മതംമാറ്റുന്നത്. മതംമാറുന്നവര്‍ അവിടെത്തന്നെ താമസിക്കുകയും ചെയ്യും.
റിപ്പോര്‍ട്ടര്‍: അവര്‍ ഇതെല്ലാം പുറത്ത് പറഞ്ഞാലോ
സൈനബ: അതിന് സാധ്യതയില്ല. കാരണം മതംമാറിയ ശേഷമാണ് അവര്‍ പുറത്തുപോകുന്നത്. ഒരുപാട് തയ്യാറെടുപ്പുകള്‍ വേണം. ആദ്യം ഒരു ട്രസ്റ്റ് രൂപീകരിക്കണം.
റിപ്പോര്‍ട്ടര്‍: അത് ചെയ്യും
സൈനബ: പ്രാരംഭ ഘട്ടത്തില്‍ 15-20 പേര് മതിയാകും. പിന്നീട് സ്ഥലം കണ്ടെത്തണം. നിസ്കാരത്തിന് പള്ളി, താമസം, ഇതുപോലത്തെ (സത്യസരണി) എല്ലാ സംവിധാനങ്ങളടങ്ങിയ സ്ഥാപനമായിരിക്കണം. പിന്നീട് ഇത് സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണം. പഠനത്തിനും ഫീല്‍ഡ് ഓപ്പറേഷനും ആവശ്യമായ കാര്യങ്ങള്‍ സംഘടിപ്പിക്കണം.
റിപ്പോര്‍ട്ടര്‍: രജിസ്്രേടഷനില് മതപരിവര്‍ത്തനം വ്യക്തമാക്കേണ്ടെന്നാണോ
സൈനബ: അതെ
റിപ്പോര്‍ട്ടര്‍: പിന്നെങ്ങനെയാണ് മതംമാറ്റുക
സൈനബ: ആദ്യം ഇസ്ലാമിലേക്ക് ആകര്‍ഷിക്കണം. ഇസ്ലാമിനെക്കുറിച്ച് പഠിപ്പിച്ചതിന് ശേഷം നമാസ് പഠിപ്പിക്കും. പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കും.
റിപ്പോര്‍ട്ടര്‍: ഇതെല്ലാം നിങ്ങളാണോ ചെയ്യുന്നത്
സൈനബ: ഇതെല്ലാം ചെയ്യേണ്ടതുണ്ട്. ചെയ്യാറുമുണ്ട്.
റിപ്പോര്‍ട്ടര്‍: മതംമാറ്റത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ടോ
സൈനബ: മതംമാറുന്നവരുടെ പേര് മാറ്റാറുണ്ട്. അതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്.
റിപ്പോര്‍ട്ടര്‍: സര്‍ട്ടിഫിക്കറ്റ് മല്കിയാല് മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് പുറത്തറിയില്ലെ
സൈനബ: രണ്ട് വഴിയുണ്ട്. മറ്റ് സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ അതല്ലെങ്കില്‍ നോട്ടറിയുടെ സാന്നിദ്ധ്യത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയോ ചെയ്താല്‍ മതി.
റിപ്പോര്‍ട്ടര്‍: ഏതൊക്കെ സ്ഥാപനങ്ങളാണ് നിയമപരമായി മതപരിവര്‍ത്തനം നടത്തുന്നത്
സൈനബ: പൊന്നാനിയിലെ മൗനത്തുല്‍ ഇസ്ലാം, കോഴിക്കോട്ടെ തര്‍ബിയ്യത്തുല്‍ ഇസ്ലാം
റിപ്പോര്‍ട്ടര്‍: അവര്‍ നിങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുണ്ടോ
സൈനബ: ഉണ്ട്
സംസ്ഥാന സര്‍ക്കാരും പ്രതിക്കൂട്ടില്‍
ന്യൂദല്‍ഹി: മഞ്ചേരിയിലെ സത്യസരണി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി ഹിന്ദു സംഘടനകള്‍ പരാതിപ്പെട്ടിരുന്നു. നിരവധി തവണ സ്ഥാപനത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. അടുത്തിടെ ഒന്നിലെറേത്തവണ സത്യസരണിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതിയും ഉത്തരവിട്ടു.
എന്നാല്‍ നിയമവിരുദ്ധമായൊന്നുമില്ലെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം ഏറ്റുപാടുകയായിരുന്നു സംസ്ഥാന സര്‍ക്കാരും. ജിഹാദി ഭീകരതയുണ്ടെന്ന് പറയുന്നത് കേരളത്തെ അപമാനിക്കലാണെന്ന വിചിത്രവാദവും ഇടത് ബുദ്ധിജീവികള്‍ ഉയര്‍ത്തിവിട്ടു.
വൈക്കത്തെ അഖില, ചെര്‍പ്പുളശ്ശേരി ആതിര, ഐഎസ്സിലേക്ക് കടത്തപ്പെട്ട നിമിഷ എന്നിവരുള്‍പ്പെടെ അനവധി ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് സത്യസരണി മതംമാറ്റിയത്. അഖിലയുടെയും ആതിരയുടെയും മതംമാറ്റത്തില്‍ സൈനബയാണ് ഇടനിലക്കാരിയെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഏതാനും വര്‍ഷത്തിനുള്ളിലെ 90 മതപരിവര്‍ത്തന കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
ഹവാല ഇടപാടുകള്‍ നേരത്തെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറായില്ല. ജിഹാദികളുടെ സമ്മര്‍ദ്ദത്തിനടിപ്പെട്ട് പെണ്‍കുട്ടി പരാതി നല്കിയപ്പോള് തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാ സമാജത്തിനെതിരെ കോണ്‍ഗ്രസ്സും സിപിഎമ്മും രംഗത്തെത്തിയിരുന്നു. നേതാക്കള്‍ തന്നെ തുറന്ന് പറഞ്ഞിട്ടും സത്യസരണിയില്‍ ഇരു പാര്‍ട്ടികളും മൗനത്തിലാണ്. ഇനിയെങ്കിലും നടപടിയുണ്ടാകുമോയെന്നാണ് അറിയേണ്ടത്. പരിചയക്കാരനായ ഒരു പത്രസുഹൃത്ത് രഹസ്യമായി റിക്കാര്‍ഡ് ചെയ്തതാണ് വീഡിയോയെന്നും താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവല്ലെന്നും അഹമ്മദ് ഷെരീഫ് പ്രതികരിച്ചു.
സൈനബ
അഹമ്മദ് ഷെരീഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: