കടുത്തുരുത്തി: കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രത്തിലെ സ്വര്‍ണ്ണകൊടി മരത്തിനായുളള തേക്കുമരം ദര്‍ശിക്കുവാന്‍ ഭക്തരുടെ തിരക്ക്്. കോന്നി വനത്തിലെ കുമ്മണ്ണൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ നിന്ന്വെട്ടിയ തേക്കുമരം വെളളിയാഴ്ച രാത്രി 10.30നാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെത്തിച്ചത്് ലോറിയില്‍ നിന്നും കൂറ്റന്‍ ക്രെയിനുപയോഗിച്ച് രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം തേക്കുമരം നിലംതെടാതെ ക്ഷേത്രമതിലിനുളളില് നിരത്തിയിരുന്ന തെങ്ങിന് തടികളില്വെച്ചത്്്.വിദ്ഗരായ തൊഴിലാളികളുടെ നേത്യത്വത്തില്‍ തേക്കുമരം തെങ്ങിന് തടികളുടെ മുകളിലൂടെ ഉരുട്ടി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ധ്വജനിര്മ്മാണത്തിനുളള ഷെഡിലെത്തിച്ചത്.കനത്തമഴയിലും തേക്കുമരത്തെ സ്വീകരിക്കുന്നതിനായി നിരവധിയാളുകള്‍ എത്തിയിരുന്നു.വിവിധ വാദ്യമേളങ്ങളുടെയും താലപ്പെലിയും അര്ജ്ജുനന്യത്തവും കൊടിമര ഘോഷയാത്രക്ക് മിഴിവേകി.ഒരാഴ്ചക്ക് ശേഷം മരം തൊലിചെത്തിമിനുക്കി കര്‍പ്പൂരവും മഞ്ഞളും തേച്ച് പിടിപ്പിക്കും.തുടര്‍ന്ന് ഉണങ്ങിയമരം ഉരുട്ടിയെടുത്ത്്് 36 കൂട്ടം പച്ചമരുന്നുകള്‍ ചേര്‍ത്തു കാച്ചിയ എണ്ണയില്‍ ആറ് മാസം സൂക്ഷിക്കുമെന്ന് ക്ഷേത്രാപദേശക സമിതി പ്രസിഡന്റ് ടി.ആര് ശ്രീകുമാര്‍ തെക്കേടത്ത് അറിയിച്ചു. അതിനുശേഷം ദേവസ്വം ബോര്‍ഡ് അധികാരികളുടെ സാന്നിദ്ധ്യത്തില്‍ കൊടിമരത്തില്‍ സ്വര്‍ണ്ണം പൊതിയുന്ന പണികള്‍ നടത്തും.രണ്ടുകോടി രൂപയാണ് സ്വര്‍ണ്ണ കൊടിമര നിര്‍മ്മാണത്തിന് വകയിരുത്തിയിരിക്കുത്.ഒരുകോടി രൂപ ദേവസ്വം ബോര്‍ഡ് നല്‍കും.ഒരു കോടി ഭക്തജനങ്ങളുടെ സഹകരണത്തില്‍ കെണ്ടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: