ചങ്ങനാശേരി: എംസി റോഡിലെ യാത്ര സുഗമമാക്കാന്‍ നിര്‍ദ്ദേശിച്ച പടിഞ്ഞാറന്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അനുമതി നല്‍കിയില്ല. നെല്‍വയല്‍ പ്രദേശത്തുകൂടിയാണ് ബൈപ്പാസ് കടന്നു പോകുന്നത്.തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിനു കീഴില്‍ വരുന്നതിനാല്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 57 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനമുണ്ടായി.മൂന്നു വര്‍ഷമായി സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി കല്ലിട്ടിട്ട്.പിന്നീട് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടു പോയില്ല.
പാലാത്തറയില് നിന്ന് ആരംഭിച്ച് ളായിക്കാട് എത്തിച്ചേരുന്ന ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമായാല്‍ ചങ്ങനാശേരിയുടെ വികസനത്തിനും ഗതാഗതക്കുരുക്കിനും പരിഹാരം കണ്ടെത്താന്‍ കഴിയും.പാലാത്തറച്ചിറയില് നിന്നും ആരംഭിക്കുന്ന റോഡ് വാഴപ്പള്ളി, പടിഞ്ഞാറന്‍ മേഖല വഴി പറാല്‍, വെട്ടിത്തുരുത്ത്, കാവാലിക്ക, എന്നിവടങ്ങികൂടി കടന്ന് എ സി റോഡില്‍ സംഗമിക്കും.ഇവിടെ നിന്നും പെരുമ്പുഴക്കടവ്, കക്കാട്ടുകടവ്, എന്നീ ഭാഗങ്ങളില്‍ക്കൂടി ചങ്ങനാശേരിയുടെ അതിര്‍ത്തിയായ ളായിക്കാട് എത്തിച്ചേരുന്ന രീതിയിലാണ് അലൈന്മെന്റ്. ഇതു യാഥാര്ത്ഥ്യമായാല്ചങ്ങനാശേരിക്ക് ടൗണ്‍ റിങ്ങ്റോഡിന്റെ ഗുണം കൂടി ലഭിക്കും.
ആലപ്പുഴയില്‍ നിന്നും തേക്കടി വഴി കൊടൈക്കനാലില്‍ എത്തിച്ചേരുന്ന പുതിയ ദേശീയപാത ഈ മേഖലയില്‍ വാഹനഗതാഗതത്തില്‍ വര്‍ധന കൊണ്ടുവരും. ഈ സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ബൈപ്പാസ് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട പദ്ധതിയായി തീര്‍ന്നിട്ടുണ്ട്.നിലവില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനയാത്രക്കാര്‍ എം.സി റോഡിലൂടെ ചങ്ങനാശേരിയിലെത്തി എസി റോഡിലൂടെയാണ് എറണാകുളത്തിന് പോകുന്നത്.ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഗതാഗതതടസ്സമില്ലാതെ പേ#ാകുന്നതിന് കിഴക്കന്‍ ബൈപ്പാസ് മാത്രമാണുള്ളത്.ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ കോട്ടയം, തിരുവല്ല ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
മുഖ്യമന്ത്രിയെ കണ്ട് തടസ്സം നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ സി.എഫ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: