സിഡ്നി: ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍നബേ ജോയിസിനെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഹൈക്കോടതിയാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. ജോയിസിനെ അയോഗ്യനാക്കിയതോടെ സര്‍ക്കാര്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് നിലനില്‍ക്കുന്നത്.
ജോയിസിന്റെ ഇരട്ട പൗരത്വമാണ് അയോഗ്യതയ്ക്കു കാരണം. ഓസ്ട്രേലിയന്‍ ഭരണഘടന ഇരട്ടപൗരത്വമുള്ളവരെ തെരഞ്ഞെടുക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്. ജോയിസിനു പുറമേ മൂന്നു രാഷ്ട്രീയക്കാരെയും ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.
കോടതി വിധിയെ മാനിക്കുന്നുവെന്ന് ജോയിസ് വിധി പ്രസ്താവന കഴിഞ്ഞ ഉടനെ പറഞ്ഞു. നമ്മള് വിശിഷ്ടമായ ജനാധിപത്യത്തില്‍ ജീവിക്കുന്നു. കോടതിക്കു നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ജോയിസ് തന്റെ ന്യൂസിലന്‍ഡ് പൗരത്വം ഓഗസ്റ്റില്‍ ഉപേക്ഷിച്ചതിനാല്‍ ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തിനു സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: