Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 09:12 pm IST
in Samskriti

നാം കാണുന്ന സൗരയൂഥം മാത്രമല്ല, ആകാശത്തു കാണുന്ന അനേക കോടി നക്ഷത്രങ്ങളും അവയുടെ ചുറ്റുപാടും പലപ്പോഴും കണ്ടേക്കാവുന്ന മറ്റ് യൂഥങ്ങളുമെല്ലാം ഉള്‍പ്പെടുന്ന അനന്തമായ ഈ ബ്രഹ്മാണ്ഡം മനുഷ്യന്റെ അനുഭൂതിയില്‍ ഒരു സത്യംതന്നെയാണ്? അങ്ങനെയുള്ള ബ്രഹ്മാണ്ഡം ഇന്നു കാണുന്ന രീതിയില്‍ ഉരുത്തിരിഞ്ഞുവന്നത് വസ്തുവിന്റെയെല്ലാം മൂലരൂപമായിരുന്ന ആദിശക്തിയില്‍നിന്നായിരുന്നുവെന്ന മന്ത്രശാസ്ത്രാടിസ്ഥാനം ഇന്നത്തെ ആധുനിക ശാസ്ത്ര സിദ്ധാന്തത്തോട് അത്ഭുതാവഹമായ സാമ്യം വഹിക്കുന്ന ഒന്നാണ്.

ഈ മൂലവസ്തുവിനെ ജഡമെന്ന് ഹ്രസ്വദ്രഷ്ടാവായ ആധുനിക ശാസ്ത്രജ്ഞന്‍ കാണുമ്പോള്‍ ക്രാന്തദര്‍ശിയായ ഭാരതീയ ഋഷി ഈ മൂലവസ്തുവിനെ ചൈതന്യരൂപായിട്ടാണ് ദര്‍ശിച്ചത്. ഈ മൂലവസ്തുവിന്റെ പരിണാമപ്രക്രിയയെ സര്‍ഗ്ഗപ്രക്രിയ എന്നു പറയാവുന്നതാണ്. ആദിമമായ ഈ മൂലവസ്തുവില്‍ അജ്ഞാതമായ ഏതോ ഒരു കാരണത്താല്‍ സ്‌ഫോടനം ഉണ്ടാവുകയും അങ്ങനെ തരംഗരൂപിയായ ഊര്‍ജമായി പരിണമിച്ച ഈ മൂലവസ്തു ക്രമത്തില്‍ പല നിലകളിലായി ഘനീഭൂതമായപ്പോള്‍ അതു മനസ്സായും ആകാശാദി പഞ്ചഭൂതങ്ങളായും പരിണമിച്ചു എന്നത്രെ ആര്‍ഷ സിദ്ധാന്തം. സ്‌ഫോടനത്തിനു മുമ്പുളള നിശ്ചല ചൈതന്യത്തെയാണ് പരബ്രഹ്മമെന്ന് വേദാന്തികളും പരമശിവനെന്ന് താന്ത്രികന്മാരും വ്യവഹരിച്ചുവരുന്നത്. സൃഷ്ടി പ്രക്രിയയുടെ ആദ്യമായി ഉണ്ടാകുന്ന ചലനമാണ് ഇന്നു കാണുന്ന പരിണിതപ്രപഞ്ചത്തിന്റെ ഉത്ഭവസ്ഥാനമായ പ്രകൃതിശക്തി. ആ ശക്തിയെത്തന്നെയാണ് താന്ത്രികന്മാര്‍ ജഗന്മാതാവെന്ന രൂപേണ പ്രകീര്‍ത്തിക്കുന്നത്.

ആദിമമായി ഉണ്ടായ ഈ സ്‌ഫോടനം-അഥവാ  ചലനം- അഥവാ സ്പന്ദനമാണ് ഓങ്കാരം. അതുകൊണ്ടാണ് ഓങ്കാരമാകുന്ന സ്പന്ദന വിശേഷത്തില്‍നിന്നാണ് പ്രപഞ്ചോല്‍പത്തിയെന്ന് ആര്‍ഷഗ്രന്ഥങ്ങള്‍ സിദ്ധാന്തിക്കുന്നത്. അപ്പോള്‍ ഈ പരിണാമ പക്രിയയുടെ ഏതു നിലയില്‍ വര്‍ത്തിക്കുന്ന വസ്തുവിന്റെയും വാസ്തവരൂപം അതതിന്റേതായ ഒരു സ്പന്ദനവിശേഷമാണ് എന്ന് സിദ്ധിക്കുന്നു. ആ സ്പന്ദനവിശേഷങ്ങള്‍ എല്ലാം ഓങ്കാരത്തിന്റെ അംശങ്ങള്‍ മാത്രമാണ്. നാം കാണുന്ന വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലക്‌ട്രോണ്‍ തുടങ്ങിയ ചൈതന്യവാഹിയായ കണങ്ങള്‍ ആണെന്നും അവസാന വിശകലനത്തില്‍ ഈ കണങ്ങള്‍ ഓരോന്നുംതന്നെ ഊര്‍ജതരംഗ സംഘാതങ്ങളാണെന്നുമുള്ള ഭൗതികശാസ്ത്രത്തിന്റെ ആധുനികശാഖയായ ‘വേവ് മെക്കാനിക്‌സി’ലെ സിദ്ധാന്തം മന്ത്രശാസ്ത്രത്തിന്റെയും അടിത്തറയായി നമ്മുടെ ഋഷിവര്യന്മാര്‍ യുഗങ്ങള്‍ക്കപ്പുറംതന്നെ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.

അങ്ങനെ നോക്കുമ്പോള്‍ ഏതൊരു വസ്തുവിന്റെയും കൂടുതല്‍ സൂക്ഷ്മമായ രൂപമാണ് തരംഗരൂപിയായ ഊര്‍ജമെന്നു വന്നുകൂടുന്നു. അതുതന്നെയാണ് ആ വസ്തുവിന്റെ മന്ത്രം, അഥവാ സൂക്ഷ്മ സ്പന്ദനം. മന്ത്രവും അതിന്റെ അര്‍ത്ഥമായ വസ്തുവും ആണത്രെ നാമരൂപാദികള്‍. വസ്തുവുണ്ടെങ്കില്‍ സ്പന്ദനവുമുണ്ട്. അതുകൊണ്ട് സ്പന്ദനമുണ്ടെങ്കില്‍,  സ്പന്ദനത്തെ നമുക്ക് സൃഷ്ടിക്കുവാന്‍ കഴിയുമെങ്കില്‍, വസ്തുവും ആവിര്‍ഭവിക്കണം.

മന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ ഒരു പ്രമാണമാണിത്. നമുക്ക് കാണുവാനും സ്പര്‍ശിക്കുവാനും കഴിയുന്ന ഭൗതികവസ്തുക്കളെ സംബന്ധിച്ചു മാത്രമല്ല ഇന്ദ്രിയഗോചരാതീതങ്ങളായ അദൃശ്യവസ്തുക്കളെ സംബന്ധിച്ചും അങ്ങനെയുള്ള അദൃശ്യജീവികളെക്കുറിച്ചും ഇത് പരമാര്‍ത്ഥമാണ്. എന്തിനേറെ പറയുന്നു, പ്രപഞ്ചത്തിന്റെ വിവിധ തലങ്ങളില്‍ അതിനെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന മഹച്ഛക്തികളെ സംബന്ധിച്ചും (അവയെല്ലാംതന്നെ) സ്വയം ആത്മശക്തിയും ചൈതന്യവുമുള്ളതാണെന്നും ഓര്‍ക്കണം) ഇത് ശരിയാണെന്ന് പറഞ്ഞേ തീരൂ. ‘രം’ എന്ന അഗ്‌നിബീജമുച്ചരിച്ചുകൊണ്ട് പൂജാദികള്‍ക്കുള്ള വിളക്കുകള്‍ ജ്വലിപ്പിക്കുവാന്‍ കഴിഞ്ഞ ഒരാളെ കണ്ടതായി തന്ത്രശാസ്ത്രത്തെ സംബന്ധിച്ച് ആധികാരിക ഗ്രന്ഥം രചിച്ച സര്‍ ജോണ്‍ വുഡ്‌റോഫ് പറയുന്നുണ്ട്. കേരളത്തിലും ഇത്തരം സിദ്ധന്മാര്‍ ഉണ്ടായിരുന്നതായി ഐതിഹ്യമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

Vasthu

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.