Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഗസ്ത്യ ചരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 09:30 pm IST
in Samskriti

അഗസ്ത്യമുനി ശ്രീപരമശിവന്റെ നിയോഗത്താല്‍ മലയാചലത്തിലെ കൂടദേശത്ത് ആശ്രമം സ്ഥാപിച്ച് തപസ്സനുഷ്ഠിച്ചുവെന്നും ചിരഞ്ജീവിയായ മുനി ഇപ്പോഴും അഗസ്ത്യാര്‍കൂടപ്രദേശത്ത് തപസ്സുചെയ്യുന്നുവെന്നും വിശ്വസിക്കുന്നു. ഭാരതത്തില്‍ പലഭാഗങ്ങളിലായി ചുറ്റി സഞ്ചരിച്ച അദ്ദേഹം ധാരാളം ആശ്രമങ്ങള്‍ സ്ഥാപിച്ചു.

വാത്മീകീരാമായണം ആരണ്യകാണ്ഡം പതിനൊന്നാം സര്‍ഗ്ഗത്തില്‍ പ്രകൃതിരമണീയമായ അഗസ്ത്യാശ്രമത്തെ വര്‍ണ്ണിക്കുന്നുണ്ട്. രാവണ നിഗ്രഹശേഷം അയോദ്ധ്യയിലേക്ക് പോയ ശ്രീരാമാദികളെ അഗസ്ത്യന്‍ അനുഗമിച്ചിരുന്നു. അതുപോലെ, മഹാഭാരതകഥയിലും ചില തമിഴ് സാഹിത്യത്തിലും കമ്പരാമായണത്തിലുമൊക്കെ അഗസ്ത്യനെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.

അഗസ്തീശന്‍, അകത്തീശ്വരന്‍, അകത്തീശന്‍, ആദിമുനി, കുംഭമുനി, ഗുരുമുനി, കുറുമുനി, തമിഴ്‌കോമന്‍, പോര്‍മുനി, മത്തംഗ തമിഴ്മുനിവര്‍, പൈന്തമിഴ് മുനിവര്‍, കുറിയോര്‍കള്‍, തുടങ്ങിയ പേരുകളിലും അഗസ്ത്യമുനി അറിയപ്പെട്ടിരുന്നു.

തമിഴ് സാഹിത്യത്തില്‍ പറയപ്പെടുന്ന മൂന്ന് സാഹിത്യത്തില്‍ ആദ്യരണ്ടെണ്ണത്തിലും അഗസ്ത്യന്‍ ഉണ്ടായിരുന്നുവെന്ന് ഐതിഹ്യമുണ്ട്. ഹ്രസ്വകായന്‍ ആയിരുന്നതിനാല്‍ തമിഴ് കൃതികളില്‍ അദ്ദേഹം കുറുമുനി എന്നറിയപ്പെടുന്നു. അഗസ്ത്യന്റെ പേരില്‍ ധാരാളം ക്ഷേത്രങ്ങള്‍ തമിഴ്‌നാട്ടില്‍ ഉണ്ട്. കമ്പരാമായണത്തില്‍ കമ്പര്‍ അഗസ്ത്യനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. വില്ലീപുത്തൂരന്‍ എന്ന തമിഴ് മഹാകവി അഗസ്ത്യന്‍ ദാനംചെയ്ത സുന്ദരിയാണ് തമിഴ്ഭാഷ എന്ന് അഭിപ്രായപ്പെടുന്നു.

വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത, സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത, ശിവസംഹിത, ഭാസ്‌കരസംഹിതയിലെ ദ്വൈതനിര്‍ണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനകളായി കണക്കാക്കപ്പെടുന്നുവെന്നു പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറഞ്ഞിരിക്കുന്നു.

സിദ്ധവൈദ്യസംഘത്തിലെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ സപ്തര്‍ഷികള്‍ എന്നും, നവനാഥസിദ്ധര്‍കളെന്നും, പതിനെട്ട് സിദ്ധര്‍കള്‍ എന്നും അറിയപ്പെടുന്നു.

അഗസ്ത്യനാഥനില്‍ തുടങ്ങി അനാധിനാഥന്‍, ഗജേന്ദ്രനാഥന്‍, കോരകനാഥന്‍, ശക്തിനാഥന്‍, ശതോകനാഥന്‍, വചേന്ദ്രനാഥന്‍, മകങ്കനാഥന്‍, വെകുളിനാഥന്‍ എന്നിവരാണ് നവനാഥ സിദ്ധര്‍കള്‍. തുടര്‍ന്ന് രണ്ടാം സംഘത്തിനായി രൂപീകരിക്കപ്പെട്ട പതിനെട്ടു സിദ്ധന്മാരിലും അഗസ്ത്യമുനി ഉള്‍പ്പെട്ടിരുന്നു.അവര്‍ യഥാക്രമം അഗസ്ത്യര്‍, തിരുമൂലര്‍, കാലാങ്കി, ഭോഗര്‍, പുലിപ്പാണി, ചട്ടമുനി, ഉരോമഹര്‍ഷി, കരുവൂരാര്‍, ഇടൈക്കാടന്‍, സുന്ദരാനന്ദര്‍, അകപ്പേ സിദ്ധര്‍, പാമ്പാട്ടി സിദ്ധര്‍, തേരേയര്‍, യുകിമുനി, മച്ചമുനി എന്നിവരാണ്.

അഗസ്ത്യര്‍, ഇടൈക്കാടര്‍, രാമദേവര്‍, കമലമുനി, കുതമ്പൈസിദ്ധര്‍, കൊങ്കണവര്‍, കോരക്കര്‍, ചട്ടമുനി സുന്ദരാനന്ദര്‍, മച്ചമുനി, പതഞ്ജലി, പാമ്പാട്ടി സിദ്ധര്‍, ഭോഗര്‍, കാലാങ്കിനാഥര്‍, ധന്വന്തരി, തിരുമൂലര്‍, നന്തീശന്‍, വാത്മീകി എന്നിവര്‍ പതിനെട്ട് സിദ്ധര്‍കള്‍ എന്നറിയപ്പെടുന്നു.

ഉത്തരരാമായണ പ്രകാരം സൂര്യവംശരാജാവായ ഇക്ഷാകുവിന്റെ പുത്രനായ നിമി രാജ്യഭരണം കൈയ്യേറ്റ ഉടനെ ഒരു ദീര്‍ഘയാഗം നടത്തി. യാഗത്തിനായി വസിഷ്ഠനെയാണ് അദ്ദേഹം ക്ഷണിച്ചത്. എന്നാല്‍ ഇന്ദ്രന്റെ യാഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വസിഷ്ഠന്‍ നിമിയെ പരിഗണിച്ചില്ല. അതില്‍ കുപിതനായ നിമി, ഗൗതമപുത്രനായ ശതാനന്ദന്റെ സഹായത്താല്‍ യാഗം ആരംഭിച്ചു. ഇതില്‍ കോപിഷ്ഠനായ വസിഷ്ഠന്‍ നിമിയുടെ ശരീരത്തില്‍നിന്ന് പ്രാണന്‍ വേറിട്ട് പോകട്ടെയെന്ന് ശപിച്ചു. എന്നാല്‍ അതേ ശാപം തന്നെ നിമിയും തിരിച്ച് വസിഷ്ഠന് നേര്‍ക്ക് പ്രയോഗിച്ചു. ശാപഫലമായി ആത്മരൂപിയായി ആകാശത്ത് അലഞ്ഞ വസിഷ്ഠന്‍ ബ്രഹ്മാവിനോട് തനിക്ക് ശരീരമുണ്ടാക്കിത്തരണമെന്ന് അപേക്ഷിച്ചു.

അങ്ങനെ ഏകശരീരികളായി കഴിഞ്ഞിരുന്ന മിത്രാവരുണന്മാരുടെ ശരീരത്തില്‍ വസിഷ്ഠന്‍ പ്രവേശിച്ചു. മിത്രാവരുണന്മാര്‍ ഉര്‍വ്വശിയെകണ്ടപ്പോള്‍ അവളില്‍ ആകൃഷ്ടരാകുകയും അവളില്‍ അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിയ്‌ക്കുകയും ചെയ്തു. ഒരാള്‍ അഗസ്ത്യനും മറ്റൊരാള്‍ വസിഷ്ഠനും. മിത്രാവരുണന്മാര്‍ക്ക് ജനിച്ചതിനാല്‍ ഇവര്‍ മൈത്രാവരുണന്മാര്‍ എന്നു വിളിയ്‌ക്കപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

Varadyam

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.