ന്യൂദല്‍ഹി: വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പത്രം ‘ദ വയറി’നെതിരെ നൂറ് കോടി രൂപയാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് അമിത് ഷാ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ജയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസ്സസ് എന്ന കമ്പനിയുടെ വിറ്റുവരവ് 2015-16 സാമ്പത്തിക വര്‍ഷം 16,000 മടങ്ങ് വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി ദ വയര്‍ വാര്‍ത്തനല്‍കിയിരുന്നു.
തെറ്റിദ്ധാരണ പരത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് വാര്‍ത്തയെന്ന് ജയ് ഷാ വ്യക്തമാക്കി. അച്ഛന്റെ രാഷ്ട്രീയ സ്വാധീനമാണ് തന്റെ ബിസിനസിലെ വിജയത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കുകയാണ്. നിയമപരമായി നികുതിയടച്ചും നിബന്ധനകള്‍ പാലിച്ചുമാണ് ബിസിനസ് ചെയ്യുന്നത്. ബാങ്കിടപാടുകളും മറ്റ് രേഖകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തക്കെതിരെ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലും രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസ്സാണ് ഇതിന് പിന്നില്‍. നിയമപരമായാണ് ജയ് ഷാ ബിസിനസ് ചെയ്യുന്നത്. വായ്പകള്‍ പലിശയക്കം മുഴുവനായി തിരിച്ചടച്ചിട്ടുണ്ട്. ഇതില്‍ ഒന്നും മറയ്ക്കാനില്ല. അദ്ദേഹം വ്യക്തമാക്കി. അഴിമതി അന്വേഷിക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ്സും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ കഴമ്പില്ലെന്ന് വ്യക്തമായതോടെ പ്രതിപക്ഷം ഇപ്പോള്‍ നിശബ്ദരാണ്. വെബ്സൈറ്റിനെതിരെ നേരത്തെ ബിജെപി എംപി രാജീവ് ചന്ദ്രശേഖറും മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. ഇടത്പക്ഷ സംഘടനകളെ പിന്തുണക്കുന്ന വെബ്സൈറ്റാണ് ദ വയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: