തിരുവനന്തപുരം: സംബോധ് ഫൗണ്ടേഷന്റെ മുഖ്യആചാര്യന്‍ സ്വാമി അധ്യാത്മാനന്ദസരസ്വതി നയിക്കുന്ന ഹരിതാര്‍ദ്ര സാന്ത്വനയാത്രയുടെ സമാപനം മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രകൃതിസംരക്ഷണത്തിന് വൃക്ഷങ്ങള്‍ നട്ടു പരിപാലിക്കുക എന്ന ലക്ഷ്യത്തോടെ മഴവെള്ളം സംഭരിക്കൂ, പ്രകൃതിയെ സംരക്ഷിക്കൂ എന്ന സന്ദേശമുയര്‍ത്തിയാണ് യാത്ര സംഘടിപ്പിച്ചത്.
സപ്തംബര്‍ 10 നാരംഭിച്ച യാത്ര തിരുവനന്തപുരത്ത് 6 ന് എത്തിച്ചേര്‍ന്നു. രാവിലെ 7 ന് പെരിങ്ങമ്മല വിഷ്ണുക്ഷേത്രത്തില്‍ നക്ഷത്രവന വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് തിരുവനന്തപുരത്തെ യാത്ര ആരംഭിച്ചത്. തുടര്‍ന്ന് മണ്‍വിള ഭാരതീയ വിദ്യാഭവന് സ്കൂളിലും ഇളംകളം മഹാദേവക്ഷേത്രത്തിലും പ്രകൃതിസ്നേഹികള്‍ സ്വീകരണം നല്കി. വൈകിട്ട് കാട്ടക്കട പങ്കജകസ്തൂരി മെഡില്‍കോളേജ് ഹാളില്‍ ഐ.ബി. സതീഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ സ്വീകരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനില്‍ നിന്നാരംഭിച്ച കൂട്ടയോട്ടത്തിന് എന്‍സിസി നേതൃത്വം നല്കി. രാവിലെ 11 ന് പേട്ട പുത്തന്‍കോവിലില്‍ നക്ഷത്രവൃക്ഷത്തൈകള് നട്ടു. വൈകിട്ട് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ സമാപനസമ്മേളനം നടന്നു. പ്രൊഫ. വി. മധുസൂദനനന്നായര് സംസാരിച്ചു. മിഥില ഡാന്‍സ് അക്കാദമിയുടെ കല്പതരു നൃത്തശില്പവും സംഗീതസംവിധായകന് ശരത് അവതരിപ്പിച്ച രാഗലയ സംഗീതവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: