Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രാരാധനയിലെ ഉപാസനാ രഹസ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 08:55 pm IST
in Samskriti

ആദ്ധ്യാത്മിക സാധനയുടെ സുപ്രധാനഘടകമായ മന്ത്രോപാസനയുടെ ശാസ്ത്രീയാടിസ്ഥാനത്തിലാണ് ക്ഷേത്രമെന്ന സങ്കല്‍പം ഉരുത്തിരിയുന്നത്. അവ കല്ലുകൊണ്ടും മറ്റും നിര്‍മ്മിക്കുന്ന വെറും കെട്ടിടങ്ങള്‍ മാത്രമല്ല, മന്ത്രചൈതന്യത്തെ ജനോപകാരക്ഷമങ്ങളായി ആവിഷ്‌കരിക്കാനുപയോഗിക്കുന്ന താന്ത്രികയന്ത്രങ്ങള്‍ തന്നെയാണ്.

അതിനാല്‍ ഒരു പ്രത്യേക ശാസ്ത്രസംവിധാനമനുസരിച്ചുതന്നെയാണ് ആ പ്രാകാരങ്ങള്‍ പണി ചെയ്തിരിക്കുന്നത്. പ്രതിഷ്ഠ കഴിയുമ്പോള്‍ ബിംബത്തിലും അതോടുകൂടി ക്ഷേത്രത്തിന്റെ പുറംമതില്‍ വരെയും വ്യാപകമാകുന്ന മന്ത്രചൈതന്യം- അതുതന്നെയാണ് ദേവന്റെ സൂക്ഷ്മരൂപം -വ്യാപിക്കുന്നു.

ഭക്തന്മാര്‍ ഹൃദയശുദ്ധിയോടെ ദേവനെ വിളിച്ചാരാധിക്കുമ്പോള്‍ അവിടെ സ്പന്ദിക്കുന്ന ദേവചൈതന്യം അവരുടെ ദേഹങ്ങളിലും അനുരണനം ചെയ്യുകയും അവരില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തി ഈശ്വരശക്തിയുടെ ലേശാംശത്തെ ഉണര്‍ത്തുകയും ചെയ്യുന്നു.

ഇങ്ങനെ അതിസൂക്ഷ്മമായി ഉണര്‍ന്ന ഭക്തന്റെ കുണ്ഡലിനീ ശക്തിയാണ് അവന്റെ ആഗ്രഹ നിവൃത്തിവരുത്തി പ്രാര്‍ത്ഥനകളെ സാധിപ്പിച്ചുകൊടുക്കുന്നതെന്ന ശാസ്ത്രീയ തത്ത്വം മനസ്സിലാക്കണം.

ക്ഷേത്രക്കുളത്തിലെ കുളി

മലിനമായ ശരീരമോ മനസ്സോ പവിത്രമായ ഈശ്വരാരാധന എന്ന കര്‍മ്മത്തിന് സഹായകമാവില്ല. ബാഹ്യശുദ്ധിക്ക് പുറമെ യമനിയമാദികള്‍ അനുഷ്ഠിച്ച ശേഷം മാത്രമാണ് സുഖാസനത്തിലിരുന്ന് പ്രാണായാമദിക്രിയകള്‍ അനുഷ്ഠിക്കുവാനും ആദ്ധ്യാത്മിക സൗധത്തിന്റെ ഉന്നത മണ്ഡലങ്ങളിലേക്ക് കയറുവാനും യോഗശാസ്ത്രം അനുശാസിക്കുന്നത്. ഈ ബാഹ്യാന്തര ശുദ്ധിതന്നെയാണ്്, ദേവതാദര്‍ശനത്തിന് മുന്നേ തന്നെ സ്‌നാനം ചെയ്യണമെന്ന ആചാരത്തിന്റെ അടിസ്ഥാനം.

സ്‌നാനശേഷം ദേഹത്തിന് കുളിര്‍മയും ഓജസ്സും കിട്ടുന്നതിനൊപ്പം മനസ്സിന് ഒരു തെളിച്ചവും ഉണര്‍വ്വും കൈവരുന്നു എന്നത് അനുഭവവേദ്യമായ കാര്യമാണ്. പക്ഷേ സ്ഥൂലദേഹത്തിന്റെ തൊലിപ്പുറം മാത്രം വൃത്തിയാക്കുകയല്ല ഇവിടെ സ്‌നാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈശ്വരചൈതന്യത്തില്‍ ആറാടുക എന്ന ആന്തരിക പ്രകിയ കൂടി ഇവിടെ നടക്കേണ്ടതുണ്ട്.

പരബ്രഹ്മത്തിന്റെ അത്യുന്നതമായ മേഖലകളില്‍ നിന്ന് ഏറ്റവും സ്ഥൂലമായ പൃഥ്വീതലം വരെ ഒഴുകിവരുന്ന ഈശ്വരചൈതന്യത്തിന്റെ പ്രതീകമായിട്ടാണ് വൈദികക്രിയകള്‍ ആപസ്സിനെ അല്ലെങ്കില്‍ ജലത്തെ കല്‍പിച്ചിട്ടുള്ളത്. ആ ജലത്തിലാണല്ലോ നാം നിമജ്ജനം ചെയ്യുന്നത്.

സാധകനില്‍ ഉറങ്ങിക്കിടക്കുന്ന ദൈവിക ശക്തി ഉണര്‍ന്ന് ശിരസ്സിന്റെ ഉപരിതലത്തിലുള്ള ബ്രഹ്മരന്ധ്രത്തോളം ഉയരുകയും അവിടെയുള്ള പരമാത്മചൈതന്യത്തോട് സമ്മേളിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമയ സ്വരൂപമായ 72,000 നാഡീഞരമ്പുകളിലൂടെയും ഒഴുകിവന്ന് ദേഹമാകെ ആപ്ലാവനം ചെയ്യിക്കുന്ന ഒരു പരമാനന്ദ പ്രവാഹം യോഗികളുടെ അനുഭൂതിയാണ്. ഇതുതന്നെയാണ് വൈദിക ഋഷികളുടെ ആപസ്തത്വം

ആപോഹിഷ്ഠാദി ഋക്കുകൊണ്ട് ജപിച്ച് തളിക്കല്‍, സ്ഥൂലസൂക്ഷ്മ ശരീരത്തിലുണ്ടായേക്കാവുന്ന സകലവിധ മാലിന്യങ്ങളേയും കഴുകിക്കളഞ്ഞ് ദേഹത്തില്‍ ഈശ്വരന്റെ വാസഗൃഹത്തിനുതകുന്ന പവിത്രതയണിയിക്കുന്നു.

ഗംഗാദിതീര്‍ത്ഥസ്‌നാനങ്ങളില്‍ പാപമോചനം ഉണ്ടാകുന്നുവെന്ന അടിസ്ഥാനവും ഇതുതന്നെ. ആദ്ധ്യാത്മികാനുഭൂതിയുടെ പരമകാഷ്ഠഭാവം പുലര്‍ത്തുന്ന ശിവസ്വരൂപത്തിന്റെ ശിരസ്സില്‍ നിന്നൊഴുകി വരുന്നുവെന്ന് പറയപ്പെടുന്ന ഗംഗാപ്രവാഹം ഈ യോഗാനുഭൂതിയുടെ കവിതാമയമായൊരു ഉത്തമ പ്രതീകമത്രെ.

ക്ഷേത്രത്തില്‍ പോയി ദേവദര്‍ശനം നടത്തുന്നതിന് മുമ്പായി ഇത്തരത്തിലൊരു തീര്‍ത്ഥസ്‌നാനം നടത്തേണ്ടതിന് രണ്ട് ഔചിത്യമുണ്ട്. ക്ഷേത്രക്കുളത്തില്‍ കുളിക്കുമ്പോള്‍ അതുതന്നെയാണ് ഉദ്ദേശിക്കുന്നത്.

(മാധവജിയുടെ ക്ഷേത്രചൈതന്യരഹസ്യം എന്ന ഗ്രന്ഥത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

നര്‍മ്മം: തസ്‌കരണദൂത്

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

Varadyam

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.