ടോക്യോ: ലോക ചാമ്പ്യന്‍ വിക്ടര്‍ അക്സല്സന് ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ കിരീടം ചൂടി.വനിതാ വിഭാഗത്തില്‍ സ്പെയിനിന്റെ കരോലിന മാരിനാണ് കിരീടം.
ഡെന്മാര്ക്ക് താരമായ വിക്ടര്‍ ഫൈനലില്‍ മലേഷ്യയുടെ ലീ ചോങ് വീയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 21-14,19-21,21-14.
ഒളിമ്പിക് ചാമ്പ്യനായ കരോലിന മാരിന് ഫൈനലില്‍ ചൈനയുടെ ഹി ബിങ്ങ്ജിയാവോയെ നേരിട്ടുളള സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍ 23-21,21-12.
വനിതകളുടെ ഡബിള്‍സില്‍ ജപ്പാന്റെ അയാക- മിസാകി സഖ്യം ചാമ്പ്യന്മാരായി. ഫൈനലില്‍ അവര്‍ ദക്ഷിണ കൊറിയയുടെ കിം ഹാ- കോങ്ങ് ഹീ ടീമിനെ തോല്‍പ്പിച്ചു. സ്കോര്‍ 21-18,21-16.
പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യോനേഷ്യയുടെ മാര്‍ക്കസ്- കെവിന് ടീം ജേതാക്കളായി. ആതിഥേയരാ ജപ്പാന്റെ തകുതോ- യുകി ടീമിനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 21-12,21-15.
മിക്സഡ് ഡബിള്‍സില്‍ ചൈനയുടെ വാങ്ങ് – ഹുവാങ്ങ് ടീമിനാണ് കിരീടം.ഫൈനലില്‍ അവര്‍ ജപ്പാന്റെ തകുരോ- സായക ടീമിനെ 21-13,21-8 ന് തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: