പാനൂര്‍: കൊളവല്ലൂര്‍ പിആര്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എബിവിപി വിജയത്തിന് തിളക്കമേറെ. മുസ്ലീം മതമൗലികവാദ ശക്തികള്‍ പ്രബലരായ ഈ കലാലയത്തില്‍ എബിവിപി നേടിയ വിജയം എസ്എഫ്‌ഐയ്‌ക്കും, യുഡിഎസ്എഫ് മുന്നണികള്‍ക്കും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. 35സീറ്റിലും മത്സരിച്ച എബിവിപിയെ തോല്‍പ്പിക്കാന്‍ എസ്എഫ്‌ഐയും, എംഎസ്എഫും കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നിട്ടും 8പേരെ വിജയിപ്പിച്ചെടുക്കാന്‍ എബിവിപിക്കു സാധിച്ചു. എസ്എഫ്‌ഐ 14 ഉം, യുഡിഎസ്എഫ് 11 ഉം സീറ്റ് നേടിയതോടെ സ്ഥാനങ്ങളിലേക്ക് ത്രികോണ മത്സരത്തിനു സാധ്യതയായി. സ്‌കൂളില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ എന്നും ഉപദ്രവിച്ചു വരുന്ന എംഎസ്എഫ് നേതൃത്വത്തിനെതിരെ ഒന്നിക്കാന്‍ എസ്എഫ്‌ഐ, എബിവിപി വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചതോടെ ചെയര്‍മാന്‍ സ്ഥാനം എസ്എഫ്‌ഐയും ലീഡര്‍ സ്ഥാനം എബിവിപിയും പങ്കിടുകയായിരുന്നു. അശ്വിന്‍ സതീശന്‍ ലീഡര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോയന്റ് സെക്രട്ടറിയായി സ്വര്‍ണ്ണ, കലാവേദി സെക്രട്ടറി സായന്ത്, സാഹിത്യവേദി സെക്രട്ടറി അമൃത, കായികവേദി സെക്രട്ടറി സ്‌നേഹ എന്നിവരും പ്രധാന സ്ഥാനങ്ങള്‍ അലങ്കരിച്ചു. പാനൂരിന്റെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറ്റി മറിച്ച സഖ്യമെന്ന പ്രചരണം ശക്തമായതോടെ എസ്എഫ്‌ഐ നേതൃത്വം കഴിഞ്ഞദിവസം സ്ഥാനം രാജിവെച്ച് മുഖം രക്ഷിച്ചു.എന്നാല്‍ മതതീവ്രവാദ പ്രവര്‍ത്തനം ശക്തമായ സാഹചര്യത്തില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ സഖ്യമായി കണ്ട് എബിവിപി നേടിയ സ്ഥാനങ്ങള്‍ നിലനിര്‍ത്താനും,എസ്എഫ്‌ഐ ഉയര്‍ത്തുന്ന അക്രമ രാഷ്‌ട്രീയ ഭീഷണികളെ ജനാധിപത്യ രീതിയില്‍ എതിര്‍ക്കുന്നത് തുടരാനുമാണ് എബിവിപിയുടെ തീരുമാനം. സ്‌കൂള്‍ കോമ്പൗണ്ടിനുളളില്‍ പോലും ഹിന്ദു അടയാളങ്ങള്‍ മായ്ച്ചും, ചരടുകള്‍ പൊട്ടിച്ചും മുസ്ലീം വിദ്യാര്‍ത്ഥി പ്രസ്ഥാനം അരങ്ങു വാഴുന്ന സ്‌കൂളില്‍ എബിവിപി ഉയര്‍ത്തുന്ന പ്രതിരോധത്തിന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ അടക്കം പിന്തുണ നല്‍കുകയും ചെയ്തതിന്റെ തെളിവാണ് എബിവിപി നേടിയ സീറ്റുകള്‍. എസ്എഫ്‌ഐ ഏരിയ നേതൃത്വം തീരുമാനിച്ച് സ്ഥാനങ്ങള്‍ പങ്കിട്ട ശേഷം സിപിഎം നേതാക്കള്‍ ഇടപ്പെട്ടാണ് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി സ്ഥാനങ്ങള്‍ രാജിവെപ്പിച്ചത്. ഇതിനെതിരെ വിദ്യാര്‍ത്ഥികളില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
















