Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാനന്ദാവസ്ഥയില്‍ നിന്നും ഞാന്‍ ഉദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 09:19 pm IST
in Samskriti

നമുക്കും മുകളില്‍ ഒരു ദൈവികശക്തിയിരിക്കുന്നതിനെയും അതിനെ പ്രാപിക്കാനുള്ള മാര്‍ഗ്ഗത്തെയും ശാസ്ത്രങ്ങള്‍ നമ്മെ ബോധിപ്പിക്കുന്നു. അവയെക്കൊണ്ടുള്ള പ്രയോജനം അത്രത്തോളം തന്നെ. പല നിലകളിലും ഉള്ളവര്‍ക്കായി എത്രയോ ശാസ്ത്രങ്ങള്‍ ഇരിക്കുന്നു.

മുകളിലോട്ട് പോകുന്തോറും മുന്‍പുള്ളവ പൂര്‍വ്വപക്ഷത്തായിത്തീരും. ഒടുവില്‍ ഒടുവിലത്തേത് മാത്രം, അതൊന്നേ കാണുകയുള്ളൂ. അപ്പോള്‍ മുന്‍പുള്ളതെല്ലാം തന്നെ അര്‍ത്ഥശൂന്യങ്ങളായിത്തീരുന്നു. നാമെത്രയോ പഠിക്കുന്നു.

പഠിച്ചതെല്ലാം ഓര്‍മ്മിച്ചിരിക്കുന്നുണ്ടോ?. എന്നാലും മുഖ്യാംശങ്ങളെല്ലാം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും, സാരാംശം ഉള്ളില്‍ പതിയും, മറ്റേത് മറഞ്ഞു പോകുന്നു. ശാസ്ത്രാഭ്യാസങ്ങളും അങ്ങനെ തന്നെ. നാം നമ്മെ ദേഹം മനസ്സ് എന്നീ അളവുകള്‍ക്കുള്ളില്‍ വച്ചുകൊള്ളുന്നതിനാലാണ് ദുഃഖങ്ങള്‍!.

അത് തെറ്റ്. ഉറക്കത്തില്‍ ഒന്നുമില്ല. ഉറങ്ങുന്നവനുമില്ല. ആത്മാനന്ദാവസ്ഥയില്‍ നിന്നും ഞാന്‍ എന്നൊന്നുദിക്കുന്നു. ലോകത്തെ കാണുന്നു. തന്നെ ഒരളവിനുള്ളില്‍ നില്‍ക്കുന്ന അല്‍പവസ്തുവായി കാണുന്നു. വെളിയിലുള്ള എന്തിനെയോ പ്രാപിക്കണമെന്നു വെമ്പല്‍ കൊണ്ട് ദുഃഖത്തിനാളാകുന്നു. ഈ അഹന്ത ഉദിക്കുന്നതിനു മുന്‍പുള്ള ആനന്ദാവസ്ഥ എവിടെ?

അതിനു ശേഷമുള്ള ദുഃഖാവസ്ഥ എവിടെ? അതിനാല്‍ സര്‍വ്വ അനര്‍ത്ഥത്തിനും ഈ അഹന്തയാണ് മൂലകാരണമെന്നു സ്പഷ്ടമാണ്. അതെന്താണ്, എവിടെനിന്നും ഉദിക്കുന്നു എന്നും സൂക്ഷ്മമായി നോക്കിയാല്‍ അതിനൊരു സ്വസ്ഥാനമില്ലെന്നും സത്യത്തിലുള്ളത് ഭേദമറ്റ ഒരു സുഖാവസ്ഥയാണെന്നും അറിയാം.

ഇതിനെയാണ് ഉറങ്ങാതെ ഉറങ്ങുന്നു എന്നു പറയുന്നത്. ഈ ആത്മസ്വരൂപം എല്ലാവരിലും എപ്പോഴുമുള്ളതാണ്. ഇതിനെക്കവിഞ്ഞു നാം മറ്റൊന്നിനെ പ്രാപിക്കാനുമില്ല.

തന്നെ കൃശനാക്കി വച്ചുകൊണ്ടിരിക്കുന്ന ഉപാധികള്‍ ഒഴിയണം. പത്ത് ബാലന്മാര്‍ ആറ്റില്‍ കുളിക്കാന്‍ പോയി. കുളികഴിഞ്ഞു കരയില്‍ കയറി ഒരാള്‍ കുട്ടികളെ എണ്ണി നോക്കി. ഒന്‍പതേയുള്ളൂ. ഓരോരുത്തരും മാറി മാറി എണ്ണിയപ്പോഴും എണ്ണം പത്തില്ല. ഒന്‍പത്.

ഒരാള്‍ ആറ്റിന്റെ ഒഴുക്കില്‍പ്പോയി എന്നു എല്ലാവരും നിലവിളിച്ചു കരഞ്ഞു. ഒരു വഴിപോക്കന്‍ കാരണമാരാഞ്ഞു. അയാളുടെ എണ്ണത്തില്‍ പത്തുപേരുമുണ്ട്. ഒരോരുത്തര്‍ക്കും ഓരോ അടി കൊടുത്തെണ്ണി പത്തുപേരെയും കാണിച്ചുകൊടുത്തു.

തന്നെ വിട്ടെണ്ണിയതിനാലാണ് പ്രമാദം പിണഞ്ഞതെന്നെല്ലാര്‍ക്കും മനസ്സിലായി. ഇവിടെ പത്താമന്‍ എങ്ങും പോയുമില്ല, വന്നുമില്ല. അവിടെത്തന്നെ ഉണ്ടായിരുന്നു. തന്നെ ഉള്‍പ്പെടുത്തി എണ്ണാത്ത ഭ്രമം മാറിയപ്പോള്‍ ദുഃഖം ഒടുങ്ങുകയും ചെയ്തു.

സ്വന്തം നെക്ക്‌ലേസ് കഴുത്തില്‍ ധരിച്ചിരുന്ന വിവരം ഓര്‍ക്കാതെ ഒരു സ്ത്രീ അതിനെ പലയിടത്തും തപ്പിനടക്കുന്നു. ഒരു കൂട്ടുകാരി അതിനെ കഴുത്തില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തപ്പിനോക്കിയിട്ട്, കളഞ്ഞുപോയത് തിരിച്ചു കിട്ടിയതുപോലെ സന്തോഷിക്കുന്നു.

നെക്ക്‌ലേസ് കളഞ്ഞുപോവുകയോ തിരിച്ചു കിട്ടുകയോ ചെയ്തില്ല. മറവിയില്‍ ദുഃഖിക്കുകയും ഓര്‍മ്മ വന്നപ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ആ സ്ത്രീ വ്യസനിച്ചതും സന്തോഷിച്ചതും തെറ്റല്ലേ?.

മനുഷ്യന്റെ ആത്മലാഭത്തിന്റെ കഥയും ഇതുതന്നെ. പുത്തനായി ലഭിക്കാനൊന്നുമില്ല. പുത്തനെന്നു പറഞ്ഞാല്‍ മുക്തി ഇല്ലാത്തതായിരിക്കണം. ആത്മാവിനെപ്പറ്റിയുള്ള അറിവില്ലായ്‌മയാണ് ദുഃഖത്തിന് നിദാനം. ഒരിക്കല്‍ ഇല്ലാതിരുന്നത് വീണ്ടും ഇല്ലാതാകും. മുക്തി നിത്യമാണ്.

അതുകൊണ്ട് മനുഷ്യന്റെ ശ്രമം അജ്ഞാനത്തെ ദൂരീകരിക്കലാണ്. ജ്ഞാനം നിത്യവും സഹജവുമാണെങ്കിലും പുത്തനായി കൈവന്നതുപോലെ തോന്നും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.