അമ്പലപ്പുഴ: തലയോട്ടിയും അസ്ഥികൂടവും റെയില്‍പാളത്തിനരികില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരണം ട്രെയിന്‍ തട്ടിയുണ്ടായതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തകഴി ചെട്ടികാട് തുരുത്തുമാലി വീട്ടില്‍ ഔസേപ്പ് തോമസിന്റെ മകന് വര്‍ഗീസ് ഔസേപ്പി(29)ന്റെ അസ്ഥികൂടമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇദ്ദേഹത്തെ കഴിഞ്ഞ ജൂണ്‍ 10 മുതല്‍ കാണാനില്ലായിരുന്നു. 11ന് മറ്റൊരു കൊലപാതക കേസില്‍ അഞ്ചുപേര്‍ക്കൊപ്പം കോടതിയില്‍ ഹാജരാകേണ്ടിയിരുന്നയാളാണ് ഇദ്ദേഹം. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍മേല്‍ എടത്വ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വര്‍ഗീസ് ഔസേപ്പിന്െ തിരിച്ചറിയല്‍ കാര്‍ഡ് അസ്ഥികൂടത്തിനരികില്‍ നിന്ന് ലഭിച്ചത്. അസ്ഥികൂടം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് ഇത് ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് സ്ഥിരികരിച്ചത്. ഇത് വര്‍ഗീസ് ഔസേപ്പിന്റെ തന്നെയാണോ എന്ന് സ്ഥിതീകരിക്കണമെങ്കില് ഡിഎന്‍എ പരിശോധന നടത്തണമെന്ന് അമ്പലപ്പുഴ സിഐ ബിജു വി. നായര്‍ പറഞ്ഞു. തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ ആയിരിക്കും പരിശോധന നടത്തുക. അതിനിടെ കണ്ടെത്തിയ അസ്ഥികൂടത്തില്‍ നിന്ന് വര്‍ഗീസിന്റെ സ്റ്റീലിട്ട കൈയുടെ ഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇദ്ദേഹം കാണാതായതിനെ തുടര്‍ന്ന് എടത്വ പോലീ്സ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാല്‍ അസ്ഥികൂടം കണ്ടെത്തിയ കേസും എടത്വ പോലീസിന് കൈമാറുമെന്ന് സിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: