കാഞ്ഞാര്‍: കൂവപ്പള്ളി ഇലവീഴാപൂഞ്ചിറ റോഡ് തകര്‍ന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന് കാരണം വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവിന്റെ ജനവിരുദ്ധവും അനാവശ്യവുമായ ഇടപെടല്‍. കനത്ത മഴയില്‍ പൂര്‍ണ്ണമായി തകര്‍ന്ന റോഡ് സന്ദര്‍ശിക്കുവാന്‍ എത്തിയ ജനപ്രതിനിധികളും നാട്ടുകാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി.
അശാസ്ത്രീയമായ റോഡ് പണി മൂലമാണ് റോഡ് ഇത്രയധികം തകരുവാന്‍ കാരണം എന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് പണി പുനരാരംഭിക്കുന്ന തീയതി രേഖാമൂലം നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായപ്പോള്‍ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വരുന്ന 28ന് മുന്‍പ് പണി ആരംഭിക്കാം എന്ന് എഴുതി നല്കി.
ഈ സമ്മതപത്രത്തില്‍ വാര്‍ഡ് മെമ്പറും ഒപ്പിടണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം ഇഷ്ടപെടാതിരുന്ന വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവ് ബൈജു സെബാസ്റ്റ്യന്‍ പ്രശ്നത്തില്‍ ഇടപെട്ടതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. സംഘര്‍ഷത്തില്‍ പരിക്കേറ്റ പുന്നത്താനത്ത് ബാബു, സുരേഷ് എന്നിവര്‍ ഇന്നലെയാണ് ആശുപത്രി വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: