Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ചികിത്സയുടെ ഗോത്രവഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 06:51 pm IST
inSpecial Article

വര്‍ഷം മുന്‍പാണ് ഞാന്‍ കേളുവൈദ്യരെ തേടിയെത്തിയത്. കൂടെ വയനാട്ടിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇടതുകൈയ്‌ക്ക് സ്വാധീനക്കുറവുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും നിരവധിതവണ ചികിത്സ നടത്തിയെങ്കിലും ഇടതുകൈയുടെ ശേഷിക്കുറവിന് പരിഹാരമുണ്ടായില്ല. അങ്ങനെ ഞങ്ങള്‍ കാട്ടിക്കുളം ആലത്തൂരിലെ കാളിക്കൊല്ലി കേളു വൈദ്യരുടെ വീട്ടിലെത്തി.

ഞങ്ങളെത്തിയ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. പാടത്ത് കൃഷിയിലാണെന്നറിഞ്ഞു. ഞങ്ങള്‍ വിവരം പറഞ്ഞതനുസരിച്ച് വീട്ടിലുള്ള ഒരാള്‍ പോയി അദ്ദേഹത്തെ കൂട്ടികൊണ്ടുവന്നു. തലയില്‍ തൊപ്പിക്കുടയും തോളത്ത് തൂമ്പയുമായിട്ടായിരുന്നു വരവ്. വയനാട്ടിലെ ഒരു സാദാ കര്‍ഷകന്‍. പിന്നെ കുളി കഴിഞ്ഞ് ഞങ്ങളുടെ അരികിലെത്തി.

ഞാന്‍ കാര്യങ്ങള്‍ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. വൈദ്യര്‍ സുഹൃത്തിനെ നന്നായി പരിശോധിച്ചു. ഇടതുകൈ പൊന്തിക്കുകയും താഴ്‌ത്തുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. വലതുകൈയ്യും അതേപോലെ ചെയ്തു. രണ്ട് കൈകളിലേയും ഞരമ്പുകളും പിടിച്ച് പരിശോധിച്ചു. രണ്ട് കാലുകളിലെ പെരുവിരലുകളും സസൂക്ഷ്മം പരിശോധിച്ചു.

ഞങ്ങള്‍ ഇരുവരും ആകാംഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ‘ഇത് പേടിക്കാനൊന്നുമില്ല. ഞാന്‍ ശരിയാക്കിത്തരാം’ അദ്ദേഹം പഞ്ഞു. ഞങ്ങള്‍ക്ക് ആശ്വാസമായി. കുറെ പച്ചമരുന്നുകള്‍ തന്നുവിട്ടു, തിളപ്പിച്ചും കഷായമാക്കിയും കുഴമ്പാക്കിയുമൊക്കെ മാറ്റാന്‍. ആഴ്‌ച്ചയില്‍ ഒരുദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തി വൈദ്യര്‍ പരിശോധന നടത്തി.

മൂന്ന് മാസം കൊണ്ട് അദ്ദേഹത്തിന്റെ കൈ പൂര്‍ണ്ണമായും സുഖമായി. അതിനുശേഷം ഇന്നോളം ഒരു കുഴപ്പവുമില്ല. സുഹൃത്ത് ഭീമമായ ഒരു തുക വൈദ്യര്‍ക്ക് നല്‍കി. അദ്ദേഹം അത് തിരിച്ചുകൊടുത്തു. ഇത് ഈശ്വരനിയോഗം മാത്രമെന്നായിരുന്നു വൈദ്യരുടെ മറുപടി.

ഇദ്ദേഹമാണ് ഇന്ന് പതിനായിരക്കണക്കിന് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാളിക്കൊല്ലി കേളുവൈദ്യര്‍(54).

കാളിക്കൊല്ലിയില്‍ ചെറിയ ഒരു ഓലഷെഡ്ഡില്‍ തുടങ്ങിയ പരിശോധന, ചികിത്സാവിധികള്‍, ഇന്ന് മുപ്പതിലധികം സഹായികളിലെത്തിനില്‍ക്കുന്നു. കാട്ടിക്കുളത്തെ സ്വകാര്യ ലോഡ്ജുകളിലെല്ലാം താമസക്കാര്‍ വൈദ്യരുടെ രോഗികളാണ്. വീടുകള്‍ വാടകയ്‌ക്കെടുത്ത് താമസിച്ചുവരുന്നവരും ഹോംസ്‌റ്റേകളില്‍ താമസിച്ച് ചികിത്സ നടത്തുന്നവരും നിരവധി. നട്ടെല്ല് ചികിത്സ, നാഡീ ചികിത്സ, ഒടിവ്, ചതവ് എന്നിവയ്‌ക്കുവേണ്ട എല്ലാത്തരം ചികിത്സകളും ഗോത്രാചാര പ്രകാരം ഇവിടെ നടന്നുവരുന്നു.

ഒരു സാധാരണ കര്‍ഷകനായ ഇ.സി.കേളുവേട്ടനില്‍നിന്ന് ഇന്നത്തെ കേളു വൈദ്യരിലേക്ക് എത്തിയതിന് പിന്നിലും ഒരു കഥയുണ്ട്. സ്വന്തം ജീവിതാനുഭവ കഥ. 25 കൊല്ലം മുമ്പ് പുഞ്ചകൃഷി കഴിഞ്ഞ് കന്നുകാലികളെ തൊട്ടടുത്ത കാട്ടിലേക്ക് മേയാന്‍ വിട്ടു. പുറകെ ഇടയന്മാരായി കേളുവൈദ്യരും കൂട്ടരും. വിശ്രമവേളകളില്‍ മുളംതണ്ടുകള്‍ വെട്ടി വീട്ടില്‍ ഉപ്പു സൂക്ഷിക്കുന്നതിനുള്ള കുറ്റികള്‍ നിര്‍മ്മിക്കുക പതിവായിരുന്നു.

ഇതിനിടെ വാക്കത്തി കാലില്‍ പതിച്ചു. രക്തംചീറ്റി, രക്തം കണ്ടതോടെ കൂടെയുള്ളവര്‍ ഭയന്നു. ഇതിനിടെ അദ്ദേഹം ബോധരഹിതമായി നിലംപതിച്ചു. കൂട്ടുകാര്‍ കൂകിവിളിച്ചതനുസരിച്ച് പ്രദേശത്തെ നാട്ടുകാര്‍ ഒന്നരകിലോമീറ്ററോളം ചുമന്നാണ് വാഹനത്തിലെത്തിച്ചത്. പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക്. അവിടെനിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്.

മെഡിക്കല്‍ കോളേജിലെ ചികിത്സയ്‌ക്കിടെ പഴുപ്പ് വര്‍ദ്ധിച്ച് കാല് മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വൈദ്യരുടെ പിതാവ് ചന്തു ഇതിന് സമ്മതിച്ചില്ല. മെഡിക്കല്‍ കോളേജില്‍നിന്ന് സ്വമേധയാ ഡിസ്ചാര്‍ജ്ജ് വാങ്ങി വീട്ടിലെത്തി. അത്യാവശ്യം വൈദ്യവൃത്തി അറിയാവുന്ന പിതാവ് മകന്റെ സ്ഥിതി തിരിച്ചറിഞ്ഞു.

പച്ചമരുന്നുകളിറ്റിച്ച് കാലിലെ വൃണം അദ്ദേഹം ഭേദമാക്കി. തുടര്‍ന്ന് 62 ദിവസത്തെ ചികിത്സയിലൂടെ കാലിലെ മുറിവുകള്‍ പൂര്‍ണ്ണമായും ഭേദപ്പെടുത്തി. ഈ കാലഘട്ടത്തിലെ ബുദ്ധിമുട്ടുകളും വാഹനം ലഭിക്കാത്ത അവസ്ഥയും ചികിത്സാരീതിയും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കേളുവൈദ്യരുടെ കുടുംബം തീരുമാനിച്ചു. അങ്ങനെ ചികിത്സാരീതികള്‍ തുടങ്ങി. അതിന്ന് പടര്‍ന്ന് പന്തലിച്ച് ആദിവാസി വംശീയ ചികിത്സാ കേന്ദ്രമായി തലയുയര്‍ത്തി നില്‍ക്കുന്നു.

സ്വന്തം സഹോദരന്‍ ചന്തുവിന്റെ ദേഹത്തേയ്‌ക്ക് കാപ്പിചാക്ക് വീണ് നട്ടെല്ല് പൊട്ടിയതും ചികിത്സാരംഗത്തേയ്‌ക്ക് കടക്കാന്‍ പ്രേരണയായി. ചന്തു ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന് എഴുന്നേറ്റുനില്‍ക്കാനും മറ്റും പ്രാപ്തനാക്കാന്‍ വൈദ്യര്‍ക്ക് കഴിഞ്ഞു. കേരളത്തിലേയും കര്‍ണാടകത്തിലേയും മന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ഇവിടെ നിന്നും സുഖം പ്രാപിച്ച് മടങ്ങിയിട്ടുണ്ട്.

ഭാര്യ മിനിയോടും മക്കളായ നികേഷ്, നിഥുന്‍ എന്നിവരോടുമൊപ്പം കാളിക്കൊല്ലി തറവാട്ടിലാണ് താമസം. അനുജന്‍ അച്ചപ്പന്‍ വൈദ്യരും കേളുവിനൊപ്പം ചികിത്സ നടത്തിവരുന്നു. കുടുംബത്തിലെ മുപ്പതോളം പേരും ചികിത്സാസഹായികളായുണ്ട്.

വനത്തില്‍ നിന്നും പച്ച മരുന്നുകള്‍ ശേഖരിച്ച് ഉണക്കിപ്പൊടിച്ചും കഷായമാക്കിയും ചികിത്സ നടത്തിവരുന്നു. ശരീരം തളര്‍ന്ന് കിടപ്പിലായ ധാരാളം പേര്‍ നീണ്ടകാലത്തെ ചികിത്സയ്‌ക്കൊടുവില്‍ സുഖം പ്രാപിച്ചു മടങ്ങിയിട്ടുണ്ട്.

പച്ചമരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുവെന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന ഭീഷണി. കാട്ടുപന്നികളും, കാട്ടാടുകളും, കാട്ടുപോത്തും, ആനയുമെല്ലാം ഇടയ്‌ക്കൊക്കെ ഇവിടെ വന്നുപോകും. വന്യജീവി ഭീഷണിയാണ് മരുന്ന് ശേഖരിക്കുന്നതിനുള്ള പ്രധാന തടസ്സം.

സ്വന്തമായി ഒരു ബയോഗാര്‍ഡന്‍ ഉണ്ടെങ്കില്‍ മരുന്ന് ക്ഷാമം പരിഹരിക്കാനാവും. അതിനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് കേളുവൈദ്യരുടെ അഭിപ്രായം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.