Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മനുഷ്യരെ വേദനകള്‍ ഒന്നാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 11:00 am IST
in World

അമേരിക്ക എന്നു കേള്‍ക്കുമ്പോള്‍ കെട്ടിപ്പൊക്കിയ ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും എടുപ്പുകളെക്കുറിച്ചാവും ആദ്യം മനസില്‍ വരിക.പക്ഷേ എന്തും ഒരു പനിക്കേ ഉള്ളൂ എന്നു പറയുംപോലെ ഒരുകാറ്റിലോ മഴയിലോ തീരുന്നതാണെല്ലാമെന്ന് അമേരിക്കയും സാക്ഷി. ലോകം പറയുന്ന അമേരിക്കയുടെ വലിപ്പങ്ങളെല്ലാം രണ്ടുകാറ്റില്‍ തലകുനിച്ചു.

ഹാര്‍വി,ഇര്‍മ കൊടുങ്കാറ്റുകള്‍ ചീറിയടിച്ചപ്പോള്‍ സുരക്ഷയുടെ വിലകൂടിയ ജീവിതമുണ്ടെന്നു കരുതിയ അമേരിക്ക വലിയ ബലൂണ്‍പോലെ പൊട്ടുന്നതാണുകണ്ടത്. മറ്റുരാജ്യക്കാരെപ്പോലെ അമേരിക്കയും ഭയന്നുനിലവിളിച്ചു. നിലവിളികള്‍ക്കെല്ലാം ഒരേ ശബ്ദവും വികാരവുമാണല്ലോ.

ആദ്യം ഹൂസ്റ്റണ്‍. പിന്നെ ഫ്്‌ളോറിഡ. ഹാര്‍വികൊടുങ്കാറ്റിനുശേഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഹൂസ്റ്റണ്‍ പാടെ മാറുകയായിരുന്നു.

വാഹനങ്ങള്‍ കുതിച്ചു പായുന്നനിരത്തിലൂടെ ആള്‍ക്കാരേയും അവരുടെ വേണ്ടപ്പെട്ട വസ്തുക്കളേയും വഹിച്ചുകൊണ്ട് ബോട്ടുകളാണ് ഓടിയത്. കൊടുംമഴയില്‍ റോഡുകള്‍ പുഴയാവുകയായിരുന്നു. അവിടത്തെ ജനങ്ങള്‍ അഭയാര്‍ഥികളെപ്പോലെ തങ്ങളുടെ വീടുകളെ താല്‍ക്കാലികമായി ഉപേക്ഷിച്ചുകൊണ്ട് കൈയ്യില്‍കിട്ടിയതുമായി രക്ഷപെട്ടുകൊണ്ടിരുന്നു. വലിയ കെട്ടിടങ്ങളും വന്‍മരങ്ങളും പലയിടങ്ങളിലും നിലംപൊത്തി.

അതല്ലാത്ത വീടുകളുടേയും കെട്ടിടങ്ങളിലേയും കീഴ്‌നിലകള്‍ വെള്ളംകൊണ്ടു നിറഞ്ഞിരുന്നു.ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ഹൂസ്റ്റണില്‍ പ്രാകൃത ദേശം എന്നപോലെ പെരുമ്പാമ്പും ചീങ്കണ്ണിയും മറ്റും നീന്തി നടക്കുകയായിരുന്നു. മുന്‍കൂട്ടി എല്ലാം അറിഞ്ഞ് സുരക്ഷാ ഏര്‍പ്പാടുകള്‍ ഒരുക്കിയിരുന്നെങ്കിലും കരുതലുകളെ കടന്നാണ് വെള്ളം ഒഴുകിയത്.പതിറ്റാണ്ടിനുശേഷം അമേരിക്കയില്‍ ശക്തമായി വീശിയടിച്ച കൊടുങ്കാറ്റായിരുന്നു ഹാര്‍വി.

ആരോ മനപ്പൂര്‍വം കരുതിവെച്ച കെണിപോലെ ഹാര്‍വിക്കുശേഷം പിന്നേയും വന്നു മറ്റൊരു കൊടുങ്കാറ്റ്്. അതിന്റെ പേരും മനോഹരമായിരുന്നു,ഇര്‍മ. കരീബിയന്‍ ദ്വീപുകളെ കടപുഴക്കിയെറിഞ്ഞു കടന്നുവന്ന ഇര്‍മ നാശംവിതച്ചത് ഫ്്‌ളോറിഡയിലായിരുന്നു. ഭീമാകാരനായ രാക്ഷസന്‍ എന്നാണ് ഇര്‍മയെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ്് വിശേഷിപ്പിച്ചത്.

128 കിലോ മീറ്റര്‍ വേഗതയിലാണ് ഇര്‍മ ആഞ്ഞുവീശിയത്.

വെള്ളപ്പൊക്കത്തില്‍ കനത്ത നാശംവിതച്ച ഇവിടെ അപൂര്‍വമായ പ്രതിഭാസമാണ് ഉണ്ടായത്. പെട്ടെന്ന് കടല്‍ പിന്നോട്ടുവലിഞ്ഞ് കര മരുഭൂമിപോലെ വരണ്ടു. സുനാമി വന്നപ്പോള്‍ കടലിന്റെ ഇത്തരമൊരു പിന്‍വലിയല്‍ ഉണ്ടായിരുന്നു. സുനാമി വരുന്നതിന്റെ അടയാളമാണോ ഇതെന്നുപോലും എല്ലാവരും ഭയന്നു. 58 ലക്ഷം ജനങ്ങളാണ് ഫ്്‌ളോറിഡയില്‍ ഇര്‍മയുടെ ദുരിതം അനുഭവിച്ചത്.

അതിനിടയില്‍ മണിക്കൂറുകളോളം വൈദ്യുതിയും പോയി. ഇല്ലാവരും ഇരുട്ടു നരകത്തിലായി. വെളിച്ചംകണ്ടുശീലിച്ച നഗരം ഇരുട്ടിനേടുപൊരുത്തപ്പെടാതെ കനത്ത ആശങ്കയിലായിരുന്നു. ഇരുട്ടിനെ ചൂഷണംചെയ്തുകൊണ്ട് വന്‍ മോഷണവും അവിടെ അരങ്ങേറി.ഒറ്റ ദിവസംകൊണ്ട് ഫ്‌ളോറിഡ പ്രേത നഗരമായി.

ഒരുകാര്യം എവിടേയും എപ്പോഴും സത്യമാണ്,പ്രകൃതി വരുത്തുന്ന നാശങ്ങളുടെ വിലാപങ്ങള്‍ ഒരുപോലെയാകും.എല്ലാവരേയും ഒന്നുപോലെയാക്കുന്നത് ആഹ്‌ളാദങ്ങളെക്കാള്‍ വേദനകളാണ്. അവിടെ കെട്ടിയുയര്‍ത്തുന്ന സുരക്ഷകള്‍ക്ക് മനക്കോട്ടകളുടെ ആയുസേയുള്ളൂ.

വര്‍ഷങ്ങളായി സിറിയയില്‍നിന്നും അഫ്ഘാന്‍,ഈജിപ്ത്,ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള യുദ്ധത്തിന്റെയും അരക്ഷിതാവസ്ഥയുടേയും പേരിലുള്ള അഭയാര്‍ഥി പലായന സ്വഭാവം പോലെയല്ലെങ്കിലും കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും അമേരിക്കയില്‍ സംഭവിച്ചതും മറ്റൊരു തരത്തില്‍ പലായനം തന്നെയായിരുന്നു, മനസുകൊണ്ട്.

പിന്ന അത് ശരീരംകൊണ്ടും ആകാമെന്നും അവര്‍ ഭയന്നുകാണും.യുദ്ധത്തില്‍ മരിക്കുംവരെയെങ്കിലും പിടിച്ചുനില്‍ക്കാം. കൊടുങ്കാറ്റിലുംവെള്ളപ്പൊക്കത്തിലുമോ. ചിന്തിക്കാന്‍പോലും നേരംകിട്ടുംമുന്‍പേ പലായനം സംഭവിച്ചിരിക്കും. നിലവിലുള്ള ജാഗ്രതകള്‍ പ്രകൃതി ക്ഷോഭങ്ങള്‍ക്കു മുന്നില്‍ ഒന്നുമല്ല. ലോകം പരിസ്ഥിതിയോടു നിരന്തരം പിണങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.