Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഭീകരതയുടെ നരക ഓര്‍മയായി സെപ്റ്റംബര്‍ 11

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 09:51 am IST
in Special Article

ഭീകരതയുടെ നടുക്കത്തില്‍ ചരിത്രത്തിന്റെ എല്ലുതുളച്ചെത്തിയ മരണത്തിന്റെ ഇടിച്ചിറക്കം നടന്ന സെപ്റ്റംബര്‍ പതിനൊന്നിന് ഇന്നു പതിനാറുവര്‍ഷം. അമേരിക്കന്‍ പ്രതാപത്തിന്റെ നെഞ്ചൂക്കായി ആകാശത്തിലേക്കു തലനീട്ടിയ വേള്‍ഡ് ട്രേഡ് സെന്ററിന്റെ 110 നിലകളുള്ള രണ്ടു ആസ്ഥാന മന്ദിരങ്ങളില്‍ ഇസ്ലാമിക ഭീകരത എയര്‍ക്രാഫ്റ്റ് ഇടിച്ചിറക്കി നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ വേട്ടയാടുന്ന ഓര്‍മ്മദിനം. 2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച രാവിലെ 8.43നായിരുന്നു തട്ടിയെടുക്കപ്പെട്ട രണ്ടുവിമാനങ്ങള്‍ ദിശമാറ്റിപ്പറന്ന് അമേരിക്കയുടെ ഹൃദയംതന്നെയായ വേള്‍ഡ് ട്രേഡ്‌സെന്ററിനെ ചാമ്പലാക്കിയത്.

സിനിമയില്‍ ദുരന്തനിമിഷത്തിനു മുന്‍പ് ആകാശത്തു വട്ടമിട്ടുപറക്കുന്ന പക്ഷിയെപ്പോലൊന്ന് വേള്‍ഡ് ട്രേഡ് സെന്ററിനുമുകളില്‍ അപ്പോള്‍ പറക്കുന്നുണ്ടായിരുന്നു. അതിനുപിന്നാലെയാണ് പ്രശാന്തമായൊരു പ്രഭാതത്തെ നെടുകെ പിളര്‍ത്തിക്കൊണ്ട് തട്ടിയെടുത്ത അമേരിക്കന്‍വിമാനം അംബരചുംബിയുടെ എണ്‍പതാം നിലയെ തുളച്ചുകത്തിച്ചു ചാരമാക്കി കടന്നുപോയത്.

ശത്രുരാജ്യങ്ങളെ പേടിപ്പിച്ചും അമര്‍ച്ചചെയ്തും ലോകപോലീസായി പരിലസിച്ച അമേരിക്കയ്‌ക്ക് പ്രതിരോധമുറകളെല്ലാം പാടെ ഒതുങ്ങിപ്പോയശാപമുഹൂര്‍ത്തമായിരുന്നു അത്. അവരുടെ കരുതലും ജാഗ്രതയുമെല്ലാം ജലരേഖയാണെന്നു തോന്നിയ നിമിഷം. അമേരിക്ക കത്തുന്നുവെന്നും ചാമ്പലായെന്നുമായിരുന്നു മാധ്യമങ്ങള്‍ അന്നു റിപ്പോര്‍ട്ടു ചെയ്തത്. ന്യൂയോര്‍ക്കു സിറ്റിയെ പൊതിഞ്ഞ തീയുംപുകയും ഭീകരതയുടെ വിനാശകരമായ അടയാളമായി ലോകംമുഴുവന്‍ അതോടെ പരക്കുകയായിരുന്നു.

തട്ടിയെടുത്ത നാല് അമേരിക്കന്‍ വിമാനങ്ങളില്‍ രണ്ടെണ്ണമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ചാമ്പലാക്കിയത്. ഒന്നേമുക്കാല്‍ മണിക്കൂര്‍കൊണ്ട് എല്ലാം ചാമ്പലായി താഴെ പതിച്ചു. 3000ത്തോളം ജീവനുകള്‍ ഇല്ലാതായി. 6000പേര്‍ക്കു പരിക്കേറ്റു. സൗദി അറേബ്യയില്‍ ആസ്ഥാനമുറപ്പിച്ച അല്‍-ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദനായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. അതിനായി സൗദിയില്‍നിന്നും മറ്റു അറബ് രാജ്യങ്ങളില്‍നിന്നും ലാദന്‍ കൊടും ഭീകരരെ സംഘടിപ്പിച്ചിരുന്നു. അങ്ങനെ 19പേരാണ് ചാവേറുകളായത്. അമേരിക്കയെ നടുക്കിയത് മറ്റൊന്നായിരുന്നു, ആക്രമണം നടത്തിയ ഭീകരരില്‍ ചിലര്‍ ഒരുവര്‍ഷത്തിലധികം അമേരിക്കയില്‍ താമസിച്ച് ഫ്ലൈയിങ് സ്‌ക്കൂളില്‍ വിമാനം പറത്തല്‍ പരിശീലനം നേടിയതെന്ന സത്യം.

ഇസ്രയേലിനോടുള്ള പക അവരുടെ കൂട്ടുകക്ഷിയായ അമേരിക്കയോടു തീര്‍ക്കുകയായിരുന്നു ലാദന്‍. ഗള്‍ഫ് യുദ്ധത്തിലും തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ സൈനികനടപടിയിലും ഉണ്ടായ ഈ ചങ്ങാത്തത്തിനുനേരെയുള്ള പ്രതികാരം. മതത്തിന്റെയും ദൈവത്തിന്റെയുംപേരില്‍ മനുഷ്യനെ കൊന്ന് സ്വര്‍ഗം സ്വപ്‌നംകണ്ട ഭൂമിയിലെ ഏറ്റവും ഭീകര സംഘടനയായിരുന്നു അന്നു അല്‍-ഖ്വയ്ദ. ഇന്ന് ക്രൂരതയില്‍ അതിനേയും വെല്ലുന്ന നിരവധി ഭീകരസംഘടനകളുണ്ട്. മനുഷ്യഭാവനയില്‍പോലും കാണാനാവാത്ത മരണവേട്ട നടത്തുന്ന ഐഎസ് വരെ.

ഇന്നു ഭീകരതയുടെ മേച്ചില്‍പ്പുറമാണ് ലോകം. ചില രാജ്യങ്ങള്‍തന്നെ ഭീകരതയുടെ വിളനിലങ്ങളായി. ഇന്ത്യയെ എത്രവട്ടം ഭീകരത ആക്രമിച്ചിരിക്കുന്നു.

ജോര്‍ജ് ബുഷായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്. ആക്രമണം നടക്കുമ്പോള്‍ അദ്ദേഹം ഫ്‌ളോറിഡയിലായിരുന്നു. അന്നുരാത്രി 9ന് ബുഷ് ടെലിവിഷനിലൂടെ പറഞ്ഞത് ലോകം കേട്ടിരുന്നു. ആക്രമണം രാജ്യത്തെ ഏറ്റവും വലിയ കെട്ടിടത്തിന്റെ അടിത്തറയെ ഉലച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും അമേരിക്കയുടെ അടിത്തറയെ ഉലയ്‌ക്കാനാവില്ല.

2011 മെയ് രണ്ടിന് പാക്കിസ്ഥാനിലെ അബാട്ടാബാദില്‍ നിന്നും ലാദനെ പിടികൂടി അമേരിക്ക വധിച്ചു. ശവശരീരംപോലും ആര്‍ക്കുംവിട്ടുകൊടുത്തില്ല. ഏതോ കടലിന്റെ അടിയൊഴുക്കിലേക്ക് അതുതള്ളിവിട്ടു. ബിന്‍ ലാദന് ശവകുടീരം പണിത് ഭാവിയിലത് തീര്‍ഥാടന കേന്ദ്രം പോലുമാക്കാന്‍ ആളുണ്ടാവുമെന്നു കരുതിയാവണം മത്സ്യങ്ങള്‍ക്കു തീറ്റയായി ആ ശവശരീരം ഒഴുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

India

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

News

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

Kerala

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

News

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

പുതിയ വാര്‍ത്തകള്‍

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.