മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവതിയെ രണ്ടര വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് മറ്റൊരു യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് ശിക്ഷ. ഡിംപിള്‍ ഗ്രേസ് തോമസിനാണ് മെല്‍ബണ്‍ കോടതി ശിക്ഷ വിധിച്ചത്.
2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് എതിരെ വന്ന കാറുമായി ഇവരുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.
എട്ട് ആഴ്ച ഗര്‍ഭിണിയായിരുന്ന ആഷ്ലിഅലന്റെ കാറിലാണ് ഇവരുടെ വാഹനം ഇടിച്ചത്. ആഷ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.
അപകട സമയത്ത് ഗര്‍ഭണിയായിരുന്ന ഡിംപിളിന്റെ ഗര്‍ഭവും അപകടത്തിനുശേഷം അലസുകയും ചെയ്തിരുന്നു. മരണകാരണമാകുന്ന രീതിയില്‍ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: