തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തില്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും അരി വിതരണം നടത്തി. എല്ലാവര്‍ഷവും ഓണത്തിന് തൊട്ടടുത്ത ദിവസം ക്ഷേത്രത്തില്‍ വച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അരിക്കിറ്റ് നല്‍കാറുണ്ട്. ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്വകാര്യവ്യക്തികള്‍ നല്കുന്ന അരിയാണ് വിതരണം ചെയ്യുന്നത്.
ഇത്തവണ 300 കിലോ അരിയാണ് വിതരണം ചെയ്തത്. റ്റി.എസ് ഉണ്ണി തച്ചുപറമ്പിലാണ് വിതരണത്തിനായുള്ള അരി ക്ഷേത്രം ഭാരവാഹികളെ ഏല്‍പ്പിച്ചത്. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.ആര് രാജീവ് കുരീക്കാട്ട്, ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് രാജേന്ദ്രന് മാമ്മൂട്ടില്‍ ബിജു ചീങ്കല്ലേല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: