തൊടുപുഴ: നഗരത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാടോടി സ്ത്രീ പിടിയില്‍. കൊയമ്പത്തൂര് ഉക്കടം റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന മൂര്‍ത്തിയുടെ ഭാര്യ മുത്തുമാരി(27) ആണ് പിടിയിലായത്. ബൈസണ്‍വാലി സ്വദേശിനി ദീപയുടെ ബാഗില്‍ നിന്നും 1200 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ഇന്നലെ വൈകിട്ട് തൊടുപുഴ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവര്‍ പിടിയാലാകുന്നത്. തൊടുപുഴയില്‍ നിന്ന് കോട്ടയത്തിന് പോകുകയായിരുന്നു ബസ്. ബസ് നിര്‍ത്തിയപ്പോള്‍ പണം നഷ്ടപ്പെട്ടതായി ദീപ പറയുകയായിരുന്നു. ബഹളം കേട്ട് സമീപത്ത് നില്‍ക്കുകയായിരുന്ന മുത്തുമാരി ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിപിഒ പ്രദീപ് സംശയം തോന്നി ഇവരെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പരിശോധനയില്‍ പണം കണ്ടെത്തിയതോടെ പിടി വീഴുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കോലാനി സ്വദേശിനിയായ വയോധികയുടെ മാല മോഷണം പോയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ബസിലെ മോഷണത്തില്‍ നാടോടി
സ്ത്രീ പിടിയിലായതറിഞ്ഞതോടെ പണം നഷ്ടപ്പെട്ട് നിരവധി പേരാണ് പരാതിയുമായി സ്റ്റേഷനിലേയ്ക്ക് എത്തുന്നത്.
നിരവധി
കേസുകളിലെ പ്രതി
മൂവാറ്റുപുഴ ഗ്രൗണ്ടിന് സമീപം ഏറെക്കാലമായി കൂട്ടമായി താമസിച്ച് വരികയാണ് മുത്തുമാരി അടങ്ങുന്ന സംഘം. തിരക്കേറിയ ബസുകളില്‍ കയറി സ്ത്രീകളുടെ പണവും സ്വര്‍ണ്ണവും കവരുകയാണ് ഇവരില്‍ പലരുടെയും രീതി.
പല വേഷങ്ങളിലെത്തുന്ന ഇവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുമുണ്ട്. മുത്തുമാരിയ്ക്കെതിരെ 10 ഓളം കേസുകളുള്ളതായാണ് വിവരം. ചുരിധാറിനുള്ളലായി മറ്റൊരു ചുരിധാര്‍ കൂടി ഇടും. ഇതില്‍ നിറയെ പോക്കറ്റുകളും ഉണ്ടാകും. ഇവിടെയാണ് മോഷണമുതല്‍ ഒളുപ്പിക്കുന്നത്.
കുടുക്കിയത് ചിത്രം
ഇത്തരത്തില്‍ നടത്തിയ മോഷണ കേസുകളില്‍ പിടിയിലായവരുടെ ഫോട്ടോകള്‍ പോലീസുകാര്‍ അവരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
ഇത്തരത്തില്‍ കിട്ടുന്ന ഫോട്ടോകള്‍ എല്ലാ പോലീസുകാരും കൈവ
ശം സൂക്ഷിക്കും. പിടിയിലായ ശാരിയുടെ ഫോട്ടോ ഇക്കൂട്ടത്തില്‍ കണ്ടതായി പിടികൂടിയ പോലീസുകാരന് സംശയം തോന്നി, ഇതാണ് കേസില്‍ വഴിതിരിവായത്. എന്നാല്‍ പഴയഫോട്ടോയില് നിന്നും പ്രതിയ്ക്ക് ഏറെ വ്യത്യാസം വന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: