പറവൂര്‍: വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുന്നിതിനിടെയാണ് 40 പേര് അറസ്റ്റിലായത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ്ദീന്‍ വിഭാഗക്കാരായ ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകരായ ഇവരെ വടക്കേക്കര, ചേന്ദമംഗലം ഭാഗങ്ങളില്‍ നിന്ന് ഞായറാഴ്ചയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും അടയാളപ്പെടുത്തിയ റൂട്ട് മാപ്പും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു.
ചോദ്യം ചെയ്യലില്‍ പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. തെളിവുകള്‍ ലഭിച്ചെന്ന് സമ്മതിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. റിമാന്‍ഡിലായ പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.
ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വര്‍ഗീയ ലഹളയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനാണ് കേസെടുത്തത്. ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇസ്ലാമിക് മിഷന് പ്രവര്‍ത്തകര്‍ തങ്ങളെ സമീപിച്ചതെന്ന് കാട്ടി തറയില്‍ കവല സ്വദേശി ജിജീഷ് , വാവക്കാട് സ്വദേശികളായ അനി, സുനി എന്നിവര്‍ വടക്കേക്കര പോലീസില്‍ പരാതി നല്കി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ എസ്ഐ ഷോജോ വര്‍ഗീസ് തയാറായില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പിന്നീട് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എസ്ഐ പരാതി സ്വീകരിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പേര് പറവൂരിലും പരിസരപ്രദേശത്തും എത്തിയിട്ടുണ്ടെന്നാണ് വിവരം. നാല്‍പ്പതു പേരാണ് പിടിയിലായിരിക്കുന്നത്. ഇവര്‍ വന്ന വാഹനം മൂത്തകുന്നം ലേബര്‍ ജംഗ്ഷനില്‍ രാത്രി 8.30 വരെ ഉണ്ടായിരുന്നെങ്കിലും വാഹനം പരിശോധിക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തില്ല . എട്ടു മണിയോടെ ഇതരസംസ്ഥാന രജിസ്േ്രടഷനിലുള്ള കാറില്‍ ചിലര്‍ വന്ന് വാഹനത്തില്‍ നിന്ന് ബാഗുകളും മറ്റും എടുത്തു കൊണ്ടു പോയി എന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു ശേഷമാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്.
ഇസ്ലാമിക് മിഷന് പ്രവര്‍ത്തകരെ തടഞ്ഞ ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ എതിരെ പോലീസ് കള്ളക്കേസ് ചുമത്തുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: