Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കണ്യാര്‍കളിയിലെ ദ്വാരകാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 05:37 pm IST
in Varadyam

പാലക്കാട്ടെ കണ്യാര്‍കളിപ്രേമികള്‍ തങ്ങളുടെ കലാസ്‌നേഹത്തോടൊപ്പം ആരാധിക്കുന്ന വ്യക്തിയാണ് ‘ദ്വാരകാകൃഷ്ണന്‍’ ആശാന്‍. കണ്യാര്‍കളി എന്ന അനുഷ്ഠനാകലയുടെ പര്യായം എന്ന് കലാസ്‌നേഹികള്‍ വിശേഷിപ്പിക്കുന്ന ഇദ്ദേഹം ആറ് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് നിറസാന്നിധ്യമാണ്. കളിയാശാനായും, വേഷക്കാരനായും ഒക്കെ, അരങ്ങ് കീഴടക്കിയ ആശാന്റെ, ആലാപന വൈഭവം ഒന്നുവേറെ തന്നെ. കണ്യാര്‍കളിയുടെ ലോകത്ത്, ഇദ്ദേഹത്തെ ഉന്നതിയില്‍ എത്തിച്ച പ്രധാനപ്പെട്ട ഘടകവും ഇതുതന്നെ.

കണ്യാര്‍കളിപ്പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്ന നാടോടിത്തത്തെ അതിന്റെ പരമാവധിയില്‍ എത്തിച്ചുകൊണ്ടുള്ള ആലാപന രീതി ആസ്വാദക വൃന്ദത്തിന്റെ മനസ്സ് കീഴടക്കി. നാടോടിപ്പാട്ടുകള്‍ക്ക് യോജിച്ച ശാരീരമഹിമയും, വരികളിലെ ഭാവങ്ങളെ ഉള്‍ക്കൊണ്ട ആലാപന ശൈലിയും, കണ്യാര്‍ കളി രംഗത്ത് ആര്‍ക്കും അവകാശപ്പെടാനാകാത്ത തലത്തില്‍ ആശാനെ എത്തിച്ചു.

നാടോടിപ്പാട്ടിലേക്ക്, ശാസ്ത്രീയ സംഗീതത്തിന്റെ സാധ്യതകള്‍ പരീക്ഷിച്ച് കലാസ്വാദനം സാധ്യമാക്കാം എന്ന് കണ്യാര്‍കളിയിലെ ‘അയിലൂര്‍ ശൈലി’സാക്ഷ്യപ്പെടുത്തുന്നു. നാടോടിപ്പാട്ടുകളെ അതേ ശൈലിയില്‍, അനായാസമായി മേല്‍സ്ഥായില്‍ പാടി, ശുദ്ധസംഗീതത്തിന്റെ നൈസര്‍ഗിക സംഗതികള്‍ വേണ്ട അളവില്‍ ചേര്‍ത്ത്, ശ്രവണസുന്ദരമായ രീതിയില്‍ പാടി ഫലിപ്പിച്ചുകൊണ്ട് കണ്യാര്‍കളി പാട്ടിന് നവ്യമായ ഒരു ആലപാനശൈലി ദ്വാരകാശാന്‍ ഒരുക്കിയെടുത്തു…

കണ്യാര്‍കളിക്ക് പ്രസിദ്ധികേട്ട പാലക്കാടന്‍ ഗ്രാമമായ പല്ലശ്ശനയാണ് ദ്വാരകാശാന്റെ ജന്മനാട്. ആചാരങ്ങള്‍ തീര്‍ത്ത മതില്‍ക്കെട്ടിനുള്ളില്‍, നൂറ്റാണ്ടുകളോളം പുറംലോകം കാണാതെ ഒതുങ്ങിക്കൂടി കണ്യാര്‍കളി, ഇന്ന് ചെറിയതോതിലെങ്കിലും ലോകമറിയാന്‍ തുടങ്ങിയെങ്കില്‍, അതില്‍ ദ്വാരകാകൃഷ്ണന്റെ കലാപ്രവര്‍ത്തനങ്ങളുടെ പങ്ക് വളരെ വലുതാണ്. ‘നായര്‍ സമുദായത്തിന്റെ സ്വന്തം കല’ എന്ന് ഖ്യാതി നേടിയ കണ്യാര്‍കളിയെ ഇതര സമുദായങ്ങള്‍ക്കിടയിലും അഭ്യസിപ്പിച്ച് പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ആചാര്യന്മാരില്‍ പ്രധാനിയാണ് ഇദ്ദേഹം.

സ്വസമുദായത്തിലെ പലര്‍ക്കും ദ്വാരകാശന്റെ ഈ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വരികയും, തന്മൂലം അദ്ദേഹത്തിന് ഒരുപാട് വിമര്‍ശനങ്ങളും മറ്റും അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്. എന്തൊക്കെ തന്നെയായാലും, കലയിലെ അതിജ്ഞാനം കൊണ്ട് കരക്കാരുടെയെല്ലാം പ്രിയങ്കരനായ ആശാനയി മാറുകയായിരുന്നു പലശ്ശന ദ്വാരകാകൃഷ്ണന്‍..

പാട്ടുകാരനായും, ആശാനയും മാത്രമല്ല വേഷക്കാരനായും അരങ്ങിലെ അധിപനായി ദ്വാരകാകൃഷ്ണന്‍ മാറി. കണ്യാര്‍കളിയിലെ സ്ത്രീവേഷമായ ‘കുറത്തി’ യെ ആടി ഫലിപ്പിക്കാന്‍ ഇന്നോളം ഒരുപുതുജന്മം ഉണ്ടായിട്ടില്ല. ദ്വാരകാശാന്റെ പുകള്‍പെറ്റ കുറത്തിയഴക് വര്‍ണ്ണനാതീതമാണ്.

കണ്യാര്‍കളി രംഗത്ത് ദ്വാരകാകൃഷ്ണന്‍ ആശാന്റെ ഗുരു മഠത്തില്‍ ശിവശങ്കരന്‍ നായരാണ്. കണ്യാര്‍കളി രംഗത്തുനിന്ന് ആദ്യമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡു നേടിയ കലാകാരനാണദ്ദേഹം. കണ്യര്‍കളിയുടെ സമവാക്യമായി ഇന്നും അദ്ദേഹത്തെ കലാസ്‌നേഹികള്‍ ആദരിച്ചുപോരുന്നു.

കണ്യാര്‍കളി രംഗത്തിന് നല്‍കിയ വിശിഷ്ട സേവനങ്ങളെ മുന്‍നിര്‍ത്തി 2003 ബല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് നല്‍കി ദ്വാരകാകൃഷ്ണന്‍ ആശാനെ ആദരിച്ചിട്ടുണ്ട്. കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരം, പ്രഥമ ദുബായ് മേളം പുരസ്‌ക്കാരം തുടങ്ങിയവയും ഇദ്ദേഹത്തിന്റെ കലാസേവനങ്ങള്‍ക്കു ലഭിച്ച അംഗീകാരങ്ങളാണ്. കാലങ്ങളെ ജയിച്ച കണ്യാര്‍കളിയുടെ ലോകത്ത്, കൈകളിലിണങ്ങുന്ന ഓട്ടുതാളങ്ങള്‍ക്ക് ഒത്ത നാദ മാധുരിയുമായി ഇദ്ദേഹം വിരാജിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

Kerala

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)
Main Article

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

Editorial

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

Article

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.