പീരുമേട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കത്തിക്കേണ്ട ഗതികേടിലാണ്. വണ്ടിപ്പെരിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് ഇത്തരത്തില്‍ മാലിന്യം കത്തിക്കുന്നത്. ആശുപത്രിയിലെ സിറിഞ്ച് ഉള്‍പ്പെടെ ഉള്ളവയും വാര്‍ഡുകളില്‍ നിന്നുള്ള മാലിന്യങ്ങളുമാണ് കത്തിക്കുന്നത്. ദിവസം രണ്ട് പ്രാവിശ്യമാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ ആശുപത്രി പരിസരത്ത് തന്നെ വച്ച് കത്തിക്കുന്നത്.
ഇത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നു.അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് സാമൂഹ്യാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അടിയന്തിരമായി ഇവിടെ ഇന്‍സുനിറേറ്റര്‍ പ്രവര്‍ത്തിക്കുവാന്‍ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: