Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതിയോട് ഇടയാനും മടിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 10:16 pm IST
in Kerala

കൊച്ചി: ഇടതു രാഷ്‌ട്രീയ സഹയാത്രികനായിരുന്നു അഡ്വ. എം. കെ. ദാമോദരന്‍. കേരളത്തിലങ്ങോളമിങ്ങോളം വിചാരണക്കോടതികളില്‍ സിപിഎമ്മിനു വേണ്ടി ഹാജരായി. അതു രാഷ്‌ട്രീയം. എന്നാല്‍, സര്‍ക്കാറിന്റെ ഔദ്യോഗിക അഭിഭാഷകനായി, അഡ്വക്കേറ്റ് ജനറലായിരിക്കെ, സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വീറോടെ വാദിക്കാന്‍ ദാമോദരനുണ്ടായിരുന്നു. പേരിയ മരംമുറി കേസില്‍ കീഴ്‌ക്കോടതി മരം മുറിക്ക് അനുകൂല വിധി പറഞ്ഞപ്പോള്‍ പിറ്റേന്ന് ഉച്ചയ്‌ക്കു മുമ്പ് ആ വിധി റദ്ദാക്കി ഹൈക്കോടതിയില്‍നിന്ന് ഉത്തരവിറക്കിച്ചത് ദാമോദരന്റെ കഴിവ്. ഒരുപക്ഷേ, സര്‍ക്കാരിനില്ലാഞ്ഞ താല്‍പ്പര്യം ഇക്കാര്യത്തില്‍ അദ്ദേഹം കാണിച്ചു. ഇക്കാര്യത്തില്‍ പൊതു താല്‍പ്പര്യം സംരക്ഷണത്തിന് കോടതിയോട് ഇടയാനും മടിച്ചില്ല.

എംഎല്‍എമാരുള്‍പ്പെടെ 15 പേരെ ശിക്ഷിച്ച കീഴ്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതിലൂടെയാണ് പ്രതിഭാഗം അഭിഭാഷകനായിരുന്ന ദാമോദരന്‍ ഏറെ ശ്രദ്ധേയനായത്. തലശ്ശേരി കോടതിയില്‍ തുടക്കക്കാലത്തുതന്നെ, ക്രിമിനല്‍ കേസുകള്‍ വാദിക്കുന്നതില്‍ പ്രഗത്ഭനായി. ഇ. കെ. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന ദാമോദരന്റെ നിലപാടുകളായിരുന്നു സര്‍ക്കാരിന്റെ അവസാന വാക്ക്. നായനാര്‍ക്ക് ദാമോദരനില്‍ അത്ര വിശ്വാസമായിരുന്നു. വി. എസ്. അച്യുതാനന്ദന് ദാമോദരനോട് എതിര്‍പ്പുകളുണ്ടായത് തൊഴില്‍പരമായ ഭിന്നാഭിപ്രായമായംകൊണ്ടായിരുന്നില്ല, തികച്ചും രാഷ്‌ട്രീയമായിരുന്നു, പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങളുടെ ഭാഗം. മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരേ സ്ത്രീ പീഡനക്കേസില്‍ കേസെടുത്തപ്പോള്‍ ഹൈക്കോടതിയില്‍ തെറ്റയിലിന് ഹാജരായി അനുകൂല വിധി നേടാന്‍ ദാമോദരനായതാണ് ഒടുവില്‍ ശ്രദ്ധേയമായ പ്രധാന കേസ്.

ദാമോദരന്‍ നല്ലൊരു മനുഷ്യ സ്‌നേഹിയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. സഹപ്രവര്‍ത്തകരുടെ ക്ഷേമം നോക്കിയിരുന്നു. ദാമോദരന്‍ വളര്‍ത്തിയെടുത്ത അഭിഭാഷകര്‍ ഏറെയുണ്ട്.

അവരില്‍ പലരും ജഡ്ജിമാരായി. മുതിര്‍ന്ന അഭിഭാഷകര്‍ എന്ന പദവിക്ക് ഉടമകളായി. സ്വന്തം ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നവരെ മാത്രമല്ല, കഴിവുള്ള ആരെയും, ചെറുപ്പക്കാരെ പ്രത്യേകിച്ച്, പ്രോത്സാഹിപ്പിക്കാന്‍ മടികാണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഒരുപക്ഷേ, ‘എം. കെ. ദാമോദരന്‍ സ്‌കൂളില്‍’പ്പെട്ട അഭിഭാഷകരുടെ വലിയൊരു ഗണം ഇന്ന് ഹൈക്കോടതിയിലുണ്ട്; മികച്ചവരുടെ ഒരു നിര. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കി, ലാവ്‌ലിന്‍ കേസില്‍സിബിഐ കുറ്റപത്രം നല്‍കിയ കേസില്‍, പ്രത്യേക കോടതിയില്‍നിന്ന് പിണറായിക്കനുകൂലമായി ഉത്തരവ് ലഭിച്ചത് ദാമോദരന്റെ നിയമോപദേശത്തിലാണ്. കേസിപ്പോള്‍ ഹൈക്കോടതിയിലാണ്. വാദം പൂര്‍ത്തിയായി. ദാമോദരന്‍ ഏറെ ഉറക്കമിളച്ച്, ചോര നീരാക്കിയ ഈ കേസില്‍ വിധി എന്തായാലും അതുകേള്‍ക്കാന്‍ ദാമോദരന്‍ ഇല്ലെന്നത് മറ്റൊരു വിധിയാണ്.

ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യനിയമോപദേഷ്ടാവ് സ്ഥാനത്ത് എം.കെ.ദാമോദരന്‍ എത്തിയത് വിവാദമായിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിക്കെതിരായ വിജിലന്‍സ് കേസിലും വക്കാലത്തേറ്റെടുത്തിരുന്നു. സൂര്യനെല്ലിക്കേസ്, മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ് ക്രീം പാര്‍ലര്‍ കേസ്, പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ക്കു വേണ്ടി തലശേരി ഫസല്‍ വധക്കേസ്, എംവി ജയരാജനു വേണ്ടി ശുംഭന്‍ വിളിയെത്തുടര്‍ന്നുള്ള കോടതിയലക്ഷ്യക്കേസ്, തുടങ്ങി സംസ്ഥാനം ചര്‍ച്ച ചെയ്ത പല കേസുകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.തലശേരി പുല്‍പ്പള്ളി നക്‌സല്‍ കേസിലെ 123 പ്രതികളില്‍ 67 പേര്‍ക്കു വേണ്ടി ഹാജരായതും അദ്ദേഹമായിരുന്നു.

ഇന്നു രാവിലെ എട്ടുമണിയോടെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. പത്തു മണിയോടെ കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ചേംബര്‍ കോംപ്‌ളക്‌സില്‍ പൊതു ദര്‍ശനത്തിനു വെച്ചശേഷം പത്തരയോടെ കൊടിയേരിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ കോടിയേരിയിലെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും. ശാന്തയാണ് ഭാര്യ. മകള്‍ തനുശ്രീ. മരുമകന്‍ : അഡ്വ. ഗില്‍ബര്‍ട്ട് ജോര്‍ജ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Kerala

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

പുതിയ വാര്‍ത്തകള്‍

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.