Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

നേട്ടമായി അക്വാപോണിക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 06:41 pm IST
in Agriculture

മണ്ണും വളവും വേണ്ട, സ്ഥല സൗകര്യം ഒരു പ്രശ്‌നമാകില്ല. ജോലിക്കാര്‍ അധികം വേണ്ട. ഇതില്‍ നിന്ന് ലഭിക്കുന്നതോ വിഷരഹിതമായ മത്സ്യവും നല്ല നാടന്‍ ജൈവ പച്ചക്കറിയും. പറഞ്ഞു വരുന്നത് ഇന്ന് കേരളത്തില്‍ വളരെയധികം പ്രചാരത്തിലുള്ള ഒരു കൃഷി രീതിയെ പറ്റിയാണ്. അക്വാപോണിക്‌സ് പദ്ധതി.

എറണാകുളം ജില്ലയില്‍ വൈപ്പിന്‍ എടവനക്കാട് താണിയത്ത് ലൈനില്‍ താമസിക്കുന്ന ചെത്തിക്കുളത്ത് അബ്ദുള്‍ മനാഫ് അഞ്ച് വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ എത്തിയത്. ഒഴിവു സമയങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ച് ആണ് അക്വാപോണിക്‌സ് കൃഷി രീതി തുടങ്ങിയത്. കൃഷിയോട് താല്പര്യം ഉള്ളതുകൊണ്ട് പച്ചക്കറി കൃഷി ആരംഭിക്കാം എന്ന് കരുതിയപ്പോഴാണ് പരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയത്. കൃഷി തുടങ്ങിയാല്‍ കൃത്യമായി വെള്ളം ഒഴിച്ച് അതിനെ പരിപാലിക്കണം .ഇന്നത്തെ കാലത്ത് ജോലിക്ക് ആളെ കിട്ടാനുമൊക്കെയുള്ള ബുദ്ധിമുട്ട് ആലോചിച്ചപ്പോള്‍ എളുപ്പത്തില്‍ അതിനെന്താ ഒരു പരിഹാരം എന്ന ആലോചനയിലാണ് അക്വാപോണിക്‌സ് പദ്ധതിയിലേക്ക് തിരിയുന്നത്.

മത്സ്യം വളര്‍ത്തുന്നതോടൊപ്പം ആ വെള്ളം തന്നെ പച്ചക്കറി കൃഷിക് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. രണ്ടു കൊല്ലം മുന്‍പ് ടെറസ്സിന്റെ മുകളില്‍ 5000 ലിറ്റര്‍ വെള്ളം കൊള്ളുന്ന കൃത്രിമ ടാങ്ക് ഉണ്ടാകി അതില്‍ മത്സ്യങ്ങളെ നിക്ഷേപിച്ചാണ് പദ്ധതി ആരംഭിച്ചത്. സംരംഭം വിജയം ആണ് എന്നു തിരിച്ചറിഞ്ഞപ്പോള്‍ വീടിന്റെ പുറകില്‍ 40 അടി നീളവും 6 അടി താഴ്ചയില്‍ കുഴി നിര്‍മ്മിച്ചു അതില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. 50,000 ലിറ്റര്‍ വെള്ളം ഉള്‍കൊള്ളാന്‍ കഴിയുന്ന കൃത്രിമ കുളം കുഴിച്ചു. അതില്‍ മത്സ്യം വളര്‍ത്തുന്നു. ഏകദേശം അയ്യായിരത്തോളം മത്സ്യങ്ങള്‍ ആണ് ഈ കുളത്തില്‍ വളരുന്നത്. മത്സ്യകൃഷിക്കൊപ്പം പച്ചക്കറികൃഷിയും ഇതോടൊപ്പം ഒന്നിച്ചു നടക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. കുളത്തിനോട് ചേര്‍ന്ന് തന്നെ രൂപപ്പെടുത്തിയ 10 അടി നീളത്തിലും 3 അടി വീതിയിലും ഗ്രോബെഡുകള്‍ ഉണ്ടാകി അതില്‍ മുക്കാല്‍ ഇഞ്ച് മെറ്റല്‍ വിരിച്ച് അതിലേക്ക് കുളത്തില്‍ നിന്ന് പമ്പ് വഴി വെള്ളം നല്‍കുന്നു.

മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടങ്ങളും അവയുടെ വിസ്സര്‍ജ്യങ്ങളും കുളത്തിനു സമീപത്തെ ഗ്രോ ബെഡില്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഗ്രോ ബെഡ് ഉപകാരികളായ ബാക്ടീരിയകളാലും മണ്ണിരകളാലും സമ്പുഷ്ടമായിരിക്കും. ഈ ബാക്ടീരിയകള്‍ മത്സ്യത്തിന്റെ അവശിഷ്ടത്തിലെ അമോണിയയെ ആദ്യം നൈട്രൈറ്റ് ആയും, പിന്നീട് അത് വിഘടിച്ചു ചെടികള്‍ക്ക് വളമായും മാറുന്നു. ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്നതില്‍ ഇത് പ്രധാനപങ്ക് വഹിക്കുന്നു. ഇത് തന്നെയാണ് പ്രധാന വളവുമെന്ന് മനാഫ് പറയുന്നു.

ആന്ധ്രയില്‍ നിന്ന് കൊണ്ടണ്ടു വന്ന ഗിഫ്റ്റ് തിലോപിയ, പിരാന എന്നീ വിഭാഗത്തില്‍ പെട്ട മീനുകള്‍ ആണ് വളര്‍ത്തുന്നത്. ഗ്രോ ബെഡ്ഡില്‍ പ്രധാനമായും വെള്ളരി, പാവയ്‌ക്ക, മത്തങ്ങ, പയര്‍, പടവലം, കാന്താരിമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇടവിളയായി മഞ്ഞളും കൃഷി ചെയ്യുന്നുണ്ട്. ഗ്രോ ബെഡ്ഡിനു ചുറ്റും മഞ്ഞള്‍ നട്ടു വളര്‍ത്തുന്നതിനാല്‍ മണ്ണ് ഇളകി പോകാതിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ നാലിഞ്ച് പിവിസി പൈപ്പില്‍ ദ്വാരങ്ങളുണ്ടാക്കി അതില്‍ ചെറിയ ഗ്രോബാഗ് വെച്ച് അതില്‍ വൂള്‍ തിരിയിട്ട് പൈപ്പിലൂടെ വെള്ളം കടത്തി വിട്ടു തിരിനന രീതിയിലുള്ള കൃഷി രീതിയും ചെയ്യുന്നുണ്ട്. കുളം കുഴിക്കുന്നത് ഒഴികെയുള്ള എല്ലാ ജോലികളും മനാഫ് ഒറ്റക്ക് തന്നെയാണ് ചെയ്തത്. പ്രധാനമായും വീട്ടാവശ്യത്തിന് വേണ്ടിയാണ് തുടങ്ങിയതെങ്കിലും ആവശ്യകാര്‍ക്ക് മത്സ്യവും പച്ചക്കറികളും കൊടുക്കാറുണ്ട്. എടവനക്കാട് ഹൈസ്‌കൂളിനു മുമ്പില്‍ ബേക്കറി നടത്തുന്നുണ്ട്.

ഫോണ്‍ : 9544176090.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.