Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വനവാസികളുടെ സൗഖ്യത്തിനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 07:03 pm IST
in Special Article

കോളനി മുറ്റത്ത് വന്നെത്തുന്ന ആംബുലന്‍സില്‍ നിന്നിറങ്ങുന്ന ഹിന്ദിക്കാരനായ ഡോക്ടറോട് രോഗവിവരങ്ങള്‍ പറയാന്‍ വനവാസികള്‍ക്ക് ഇന്ന് ഒരു ബുദ്ധിമുട്ടുമില്ല. അവരുടെ ഹൃദയഭാഷ ഡോക്ടര്‍ പഠിച്ചിരിക്കുന്നു, ഒപ്പം മലയാളവും. ഡോക്ടര്‍ ധനഞ്ജയ് സഖ്‌ദേവ് എന്നയാളെ വയനാട്ടില്‍ പലര്‍ക്കുമറിയില്ല.

എന്നാല്‍ സഖ്‌ദേവ് ഡോക്ടര്‍ വനവാസികള്‍ക്കെല്ലാം സുപരിചിതന്‍. വയനാട്ടിലെ മുട്ടിലിലുള്ള സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണദ്ദേഹം. 1972 ല്‍ ഡിസ്‌പെന്‍സറിയായി ആരംഭിച്ച് 1981 ല്‍ ആശുപത്രിയായി. ഇക്കാലയളവില്‍ 11,000 ത്തില്‍ അധികം മെഡിക്കല്‍ ക്യാമ്പുകളിലായി ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഡോക്ടറുടെ കരസ്പര്‍ശം തുണയായത്.

വയനാട്ടിലെ സ്വകാര്യ ആശുപത്രികള്‍ വന്‍തുക ഈടാക്കി ചികിത്സ നടത്തുമ്പോള്‍ വനവാസികള്‍ക്ക് തീര്‍ത്തും സൗജന്യ ചികിത്സ നല്‍കുന്ന വേറിട്ട ആതുരാലയമാണ് മെഡിക്കല്‍ മിഷന്‍ ആശുപത്രി. 1981 കാലഘട്ടങ്ങളില്‍ 25 പൈസയായിരുന്നു വനവാസി ഇതര വിഭാഗക്കാര്‍ക്ക് ഡോക്ടറുടെ ഫീസ്. പിന്നെ മരുന്നുകളുടെ തുക മാത്രം നല്‍കിയാല്‍ മതി. ഇന്നും ഇതര വിഭാഗക്കാരോട് നാമമാത്രമായ തുകയാണ് വാങ്ങുന്നത്.

രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ മാര്‍ഗ്ഗരേഖയില്‍ എ.പി.കേശവന്‍ നായര്‍, സി.ചന്ദ്രശേഖരന്‍, ഡോക്ടര്‍ എം.മോഹന്‍ദാസ്, പരേതനായ പി.വി.കരുണാകരന്‍ തുടങ്ങിയവര്‍ ആശുപത്രിയെ സാധാരണക്കാരുടെ അത്താണിയാക്കി മാറ്റി.

ഇന്നും ആയിരക്കണക്കിനാളുകള്‍ ഇവിടെ ചികിത്സ തേടുന്നു. 2016-17 ല്‍ മാത്രം 92,406 പേര്‍ ഇവിടെ ചികിത്സക്കെത്തി. 63,585 ഒപിയും ഐപി വിഭാഗത്തില്‍ 35,504 ഉം വിവിധ മെഡിക്കല്‍ ക്യാമ്പുകളിലായി 10,642 ഉം ഹെല്‍ത്ത് വോളണ്ടിയര്‍മാര്‍ മുഖാന്തരം 14,675 പേര്‍ക്കും ഈ ആശുപത്രി വഴി ചികിത്സ ലഭിച്ചു. വയനാട്ടിലെ വനവാസികളുടെ പ്രധാന ആരോഗ്യപ്രശ്‌നം വിളര്‍ച്ചയായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.

പോഷകാഹാരക്കുറവായിരുന്നു പ്രധാന കാരണം. പിന്നെ ശുചീകരണ അഭാവം മൂലം ഉണ്ടാകുന്ന ചൊറിയും മറ്റ് രോഗങ്ങളും. അതെല്ലാം ഏതാണ്ട് പാടെ മാറി. ഇന്നാകട്ടെ ആ സ്ഥാനത്ത് പ്രഷറും ഷുഗറുമെല്ലാം കടന്നുവന്നു. ജീവിതശൈലീരോഗങ്ങളാണ് വയനാട്ടുകാരുടെ പ്രധാന പ്രശ്‌നമെന്നാണ് ഡോക്ടറുടെ അഭിപ്രായം.

1995 കാലഘട്ടത്തില്‍ വനവാസികളില്‍ ചിലര്‍ക്കുണ്ടായ രോഗലക്ഷണങ്ങളില്‍ ഡോക്ടര്‍ ഭയപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവരുടെ രക്തസാമ്പിളുകള്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്)ലേക്ക് അയച്ചു. പരിശോധനാഫലം കണ്ടതോടെ ഡോക്ടര്‍ ഞെട്ടി. സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍ രോഗം) രോഗലക്ഷണങ്ങളായിരുന്നു അത്.

ഡോക്ടറുടെ നേതൃത്വത്തില്‍ ആശുപത്രി ജില്ലാമെഡിക്കല്‍ ഓഫീസറെയും ജില്ലാ കളക്ടറെയും വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നെത്തിയ വിദഗ്‌ദ്ധര്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തി. പത്രങ്ങളിലെല്ലാം വാര്‍ത്ത പരന്നു. വനവാസികള്‍ക്ക് ഭീതിയുടെ നാളുകളായിരുന്നു അന്ന്.

യുദ്ധകാലാടിസ്ഥാനത്തില്‍ ഈ ആശുപത്രി ജില്ലയില്‍ 1500 മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരുലക്ഷം വനവാസികളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചു. എല്ലാവര്‍ക്കും കൗണ്‍സലിംഗ് നല്‍കി. എയിംസിന്റെ സഹായത്തോടെ സിക്കിള്‍സെല്‍ പ്രൊജക്ട് 1997 മുതല്‍ 2001 വരെ ഏറ്റെടുത്ത് നടത്തി.

മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ ദിവാകറിന്റെയും സരോജിന്റെയും രണ്ടാമത്തെ മകനായി 1956 ല്‍ ആണ് ഡോക്ടറുടെ ജനനം. എംബിബിഎസ് പാസായതോടെ സാമൂഹ്യസേവനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമായി. അച്ഛനമ്മമാര്‍ ആദ്യം എതിര്‍ത്തെങ്കിലും മകന്റെ പിടിവാശിക്കുമുന്‍പില്‍ അവര്‍ വഴങ്ങി.

അങ്ങനെ 1980 ല്‍ ഡോക്ടര്‍ മുട്ടിലിലെത്തി. ഇന്ന് ഭാര്യ സുജാതയും മക്കളായ അതിഥി, ഗായത്രി എന്നിവരുമൊത്ത് മുട്ടിലില്‍ ആശുപത്രി ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്നു. അതിഥി വിവാഹിതയായി, എഞ്ചിനീയറിംഗ് ജോലിയുമായി നാഗ്പൂരിലാണ്. ഗായത്രി മെഡിസിന് പഠിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.