ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവവും ഉയർന്ന കാഴ്ചപ്പാടും ഏറെ പ്രശംസനീയമാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന അദ്ദേഹം തന്റെ ആശയങ്ങളെ വ്യത്യസ്ത മേഖലകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇപ്പോൾ ഇതാ സ്വാതന്ത്ര്യദിനത്തിലും ജന്മാഷ്ടമി ആഘോഷവേളകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത പട്ടങ്ങൾ ആകാശത്തേയും കീഴക്കടക്കാൻ പോകുന്നു.
സ്വാതന്ത്ര്യദിനത്തിൽ പട്ടം പറത്തുന്നത് വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവായിട്ടുള്ള ഒരു കാഴ്ചയാണ്. കശ്മീരിൽ സ്വാതന്ത്ര്യദിനത്തിന് പുറമെ രക്ഷാബന്ധൻ, ജന്മാഷ്ടമി എന്നീ ആഘോഷ ചടങ്ങുകളിലും പട്ടം പറത്തൽ വിനോദ പരിപാടി നടക്കാറുണ്ട്. സാധാരണയായി ബോളിവുഡ് സിനിമാതാരങ്ങളും കോമിക് കഥാപാത്രങ്ങളുമാണ് ചിത്രങ്ങളിൽ ആലേഖനം ചെയ്യാറ്. എന്നാൽ ഈ കഥാപാത്രങ്ങളെയെല്ലാം ഏറെ പിന്നിലാക്കി പ്രധാനമന്ത്രിയുടേയും ജിഎസ്ടിയുടേയും ചിത്രങ്ങളാണ് പട്ടങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
പട്ടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം ‘സബ്കാ സാത്ത് സബ്കാ വികാസ്’, ‘സ്വച്ഛ് ഭാരത്’ ‘മേയ്‌ക്ക് ഇൻ ഇന്ത്യ’ തുടങ്ങിയ വാചകങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ജനങ്ങൾഏറ്റവുമധികം വാങ്ങാൻ ആഗ്രഹിക്കുന്നത് പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത പട്ടങ്ങളാണെന്ന് 20 വർഷമായി കച്ചവടം നടത്തുന്ന വ്യവസായി ചിബ്ബാർ പറയുന്നു.
പ്രധാനമന്ത്രിയുടെ പ്രശസ്തി വാനോളം ഉയർന്നതിന്റെ തെളിവുകളാണ് ഈ പട്ടങ്ങളെന്ന് ചിബ്ബർ പറഞ്ഞു. ജിഎസ്ടി തങ്ങളെ ഒരു തരത്തിലും ബാധിച്ചില്ലെന്നും രാജ്യത്തിന്റെ പുരോഗമനത്തിന് ജിഎസ്ടി ഏറെ ഗുണം ചെയ്യുമെന്നും ചിബ്ബർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: