മുണ്ടക്കയം: മുണ്ടക്കയത്ത് മൂന്നുപേര്‍ എക്സൈസിന്റെ വ്യത്യസ്ത റെയ്ഡുകളില് കഞ്ചാവുമായി പിടിയിലായി. പെരുവന്താനം പുത്തന്‍പുരക്കല്‍ സുഭാഷ് ദാസ്(42)കന്യാകുമാരി കുലശേഖരം അരമനം വീട്ടില്‍ രാജന്ജോണ്സണ്(46) ഒരു കിലോയിലധികം കഞ്ചാവുമായി ഫോര്‍ട്ട്കൊച്ചി ചെള്ളായികടവ് സക്കീര്‍ മുഹമ്മദ്(27) എന്നിവരാണ് പിടിയിലായത്.
സുഭാഷിനെയും രാജന് ജോണ്‍സണെയും സ്പെഷ്യല്‍ സ്ക്വാഡ് മുണ്ടക്കയം മേഖലയില്‍ നിന്നും സക്കീര്‍ മുഹമ്മദിനെകമ്പത്തുനിന്നും കഞ്ചാവ് വാങ്ങി എറണാകുളത്തേയ്ക്ക് മടങ്ങുംവഴി മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുന്‍പും രണ്ട് കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടിട്ടുണ്ടെന്നും, കൊച്ചിയില്‍ പൊലീസുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചത് ഉള്‍പ്പെടെ നിരവധി ക്രമിനല്‍ കേസില്‍ പിടിയിലായ ആളാണെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്നലെ ബസ് സ്റ്റാന്‍ഡില്‍ എക്സൈസ് സംഘം പരിശോധന നത്തിയത്. മേഖലയില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചു കഞ്ചാവു അടക്കം ലഹരി വില്‍പ്പന നടത്തുന്നത് തടയാന്‍ കോട്ടയം എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സുഭാഷും രാജന് ജോണ്‍സണും വലയിലായത്.
വരുടെ കൈവശത്തു നിന്നും നിരവധി കഞ്ചാവു പൊതി പിടിച്ചെടുത്തിട്ടുണ്ട്. സ്ക്വാഡ് അംഗം കെ.എന്‍.സുരേഷ്കുമാര്‍ പ്രിവന്റീവ് ഓഫീസര്‍ ടി.എച്.ഷഫീഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: