Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനിയൊരു ചിത്രയ്‌ക്കും ഈ ഗതി വരരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 09:16 pm IST
in Vicharam

കോടതിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും മലയാളികളുടെ പ്രിയപ്പെട്ട ദീര്‍ഘദൂര ഓട്ടക്കാരി പി.യു ചിത്രയ്‌ക്ക് ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല. കായികപ്രേമികളെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ വാര്‍ത്തയാണിത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയിട്ടും ലോക ചാമ്പ്യന്‍ഷിപ്പിനുള്ള പട്ടികയില്‍ ചിത്രയ്‌ക്ക് ഇടം നല്‍കാത്തതിന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പറയുന്ന ന്യായങ്ങള്‍ ശരിയല്ലെന്ന് ഓരോദിവസം കഴിയുന്തോറും കുടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടു വരികയാണ്. ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ എന്തൊക്കെയോ കള്ളക്കളിയും പിന്നാമ്പുറ നീക്കവും നടന്നതായി വേണം കരുതാന്‍.

ലോക അത്‌ലറ്റിക് മീറ്റിന്റെ മാനദണ്ഡം അനുസരിച്ചുള്ള ക്വാളിഫൈയിങ് മാര്‍ക്ക് കണ്ടെത്താന്‍ ചിത്രയ്‌ക്കായില്ലായെന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ പറഞ്ഞ ന്യായം. എന്നാല്‍ അങ്ങനെയൊരു ക്വാളിഫൈയിങ് മാര്‍ക്ക് ചിത്രയുടെ കാര്യത്തില്‍ ആവശ്യമില്ലായിരുന്നുവെന്ന് മുന്‍കാല നടപടികളും ഇപ്പോള്‍ മറ്റു ചിലര്‍ പട്ടികയിലിടം പിടിച്ചതും വ്യക്തമാക്കുന്നു. ചിത്രയ്‌ക്ക് ഒരു നിയമവും, തലതൊട്ടപ്പന്മാരുള്ള മറ്റ് താരങ്ങള്‍ക്ക് മറ്റൊരു നിയമവും എന്ന കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

പതിനാല് ഇനങ്ങളിലായി 24 അംഗ ടീമാണ് ലണ്ടനില്‍ നടക്കുന്ന മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ചിത്രയ്‌ക്കു പുറമെ സുധാസിങ്ങും അജയകുമാറും സരോജും ആണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാത്തവര്‍. അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ യോഗ്യതാ മാര്‍ക്ക് കണ്ടെത്തിയവര്‍ക്കും അതത് മേഖലകളിലെ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയവര്‍ക്കും മീറ്റില്‍ പങ്കെടുക്കാമെന്നിരിക്കെ, ഇവരോട് കാണിച്ച വിവേചനത്തിന് ഉത്തരമില്ല. കഴിഞ്ഞ 24നായിരുന്നു ടീമിന്റെ പട്ടിക നല്‍കേണ്ട അവസാന ദിവസം. സെലക്ഷന്‍ കമ്മിറ്റി 20ന് യോഗം ചേര്‍ന്ന് ടീമിനെ തെരഞ്ഞെടുത്തെങ്കിലും പുറത്തുവിട്ടത് 23ന് മാത്രം. മറ്റ് യാതൊരുവിധ സമ്മര്‍ദ്ദമോ ശുപാര്‍ശയോ ഉണ്ടാകരുതെന്ന് കണ്ടാകാം അവസാന നിമിഷത്തിലെ പ്രഖ്യാപനം.

ചിത്ര ഒഴിവാക്കപ്പെട്ടത് കേരളത്തില്‍ വലിയ വിവാദമായി. കേന്ദ്രസര്‍ക്കാര്‍ എന്തോ കുഴപ്പം കാണിച്ചു എന്ന നിലയിലാണ് സംസ്ഥാന കായികമന്ത്രിയും കായികമേലാളന്മാരും പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരാണ് ചിത്രയുടെ ലണ്ടന്‍ യാത്ര തടഞ്ഞതെന്ന തരത്തില്‍ പ്രചാരണം നടന്നു. അത്‌ലറ്റിക് ഫെഡറേഷനില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ പി.ടി. ഉഷയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ ആരോപണങ്ങളുണ്ടായി. നീതി തേടി ഹൈക്കോടതിയില്‍ എത്തിയ ചിത്രയ്‌ക്ക് അവിടെനിന്ന് അനുകൂല വിധി ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തെറ്റൊന്നും ചെയ്തില്ലെന്ന് വ്യക്തമാക്കാന്‍ കോടതിയിടപെടല്‍ സഹായിച്ചു.

അത്‌ലറ്റിക് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ കായിക സംഘടനകളെല്ലാം സ്വയംഭരണ സ്ഥാപനങ്ങളാണ്. സര്‍ക്കാരുകളുടെ സഹായവും പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും കായിക സംഘടനകളുടെ ഭരണവും താരങ്ങളുടെ തെരഞ്ഞെടുപ്പുമെല്ലാം സ്വയം ചെയ്യാന്‍ അവകാശമുണ്ട്. ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസില്‍ ഇക്കാര്യം വ്യക്തമായതാണ്. അഴിമതിയിലും സാമ്പത്തിക ക്രമക്കേടിലും മുങ്ങിയെന്ന് ബോധ്യമായിട്ടും അസോസിയേഷന് മൂക്കുകയറിടാന്‍ കേന്ദ്രസര്‍ക്കാരുകള്‍ക്ക് ഒരുവിധത്തിലും സാധിച്ചിരുന്നില്ല.

സുപ്രീംകോടതി പ്രത്യേക അധികാരം ഉപയോഗിച്ച് പുതിയ സംവിധാനം കൊണ്ടുവരികയായിരുന്നു.

കോണ്‍ഗ്രസ് നേതാവായിരുന്ന സുരേഷ് കല്‍മാഡി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ സ്വന്തം സംഘടനപോലെ കൊണ്ടുനടന്നിട്ടും അതിനെതിരെ ഒന്നും ചെയ്യാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിരുന്നില്ല. അത്‌ലറ്റിക് ഫെഡറേഷന്റെ കാര്യത്തിലും കേന്ദ്രത്തിന് ചില പരിമിതികളുണ്ട്. എങ്കിലും സാധ്യമായ അധികാരം ഉപയോഗിച്ച് ഫെഡറേഷന് നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രകായിക മന്ത്രി ഗോയല്‍ തയ്യാറായി. ചിത്രയെ ലണ്ടനിലേക്ക് കൊണ്ടുപോകണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഒരു കാരണവശാലും കോടതിയില്‍ പോകരുതെന്ന് ഫെഡറേഷനോട് നിര്‍ദ്ദേശിച്ച മന്ത്രി, ചിത്രയെ മീറ്റില്‍ പങ്കെടുപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.

ചിത്രയുടെ പേരില്‍ മലയാളികളുടേയും ഭാരതത്തിന്റെയും അഭിമാനമായ പി.ടി. ഉഷയ്‌ക്കുനേരെ ചെളി വാരിയെറിയാനുള്ള നീക്കവും നടക്കുന്നുണ്ട്. ഉഷയാണ് ചിത്രയുടെ അവസരം തടഞ്ഞതെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഉഷയുടെ പേരിലുള്ള റോഡുകള്‍ക്ക് ചിത്രയുടെ പേരിട്ട് പ്രതിഷേധം നടത്തുന്നതിലും മറ്റുമുള്ള രാഷ്‌ട്രീയം തിരിച്ചറിയപ്പെടണം. കായികതാരങ്ങള്‍ ഏത് രാജ്യത്തിന്റെയും അഭിമാനമാണ്. അവരില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സ്വജനപക്ഷപാതവും വിവേചനവുമൊന്നുമില്ലാതെ അവസരം നല്‍കേണ്ടത് അധികൃതരുടെ കടമയാണ്. ചിത്രയുടെ കാര്യത്തില്‍ ഇത് സംഭവിക്കാതിരുന്നത് ബോധപൂര്‍വ്വമാണെങ്കില്‍ അതിന് പിന്നില്‍ കളിച്ചവര്‍ ശിക്ഷിക്കപ്പെടണം. ഇനിയൊരു ചിത്രയ്‌ക്കും ഈ ഗതി വരില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.