തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ അടിസ്ഥാന സൗകര്യമുളള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 10 ശതമാനം സീറ്റുവര്‍ദ്ധന അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഈ ജില്ലകളില്‍ ഒഴിവുളള സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകരുണ്ടെന്ന് കണ്ട സാഹചര്യത്തിലാണ് സീറ്റ് വര്‍ദ്ധിപ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ശുപാര്‍ശ പ്രകാരം കുഴല്‍മന്ദം, കുളത്തൂപ്പുഴ എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ ആരംഭിക്കും. സൗകര്യങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് വടക്കാഞ്ചേരി, അട്ടപ്പാടി എന്നിവിടങ്ങളിലും ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ അനുവദിക്കും.
കണ്ണൂര്‍ ധര്‍മ്മടത്ത് പുതിയ സര്‍ക്കാര്‍ ഐടിഐ ആരംഭിക്കും. ഇവിടെ മൂന്ന് ട്രേഡുകള്‍ ഉണ്ടാവും. ഇതിനുവേണ്ടി 10 തസ്തികകള്‍ സൃഷ്ടിക്കും. പാലക്കാട് പെരുമാട്ടിയിലും തിരുവനന്തപുരത്ത് വാമനപുരത്തും രണ്ട് ട്രേഡുകള്‍ വീതമുളള ഐടിഐകള്‍ ആരംഭിക്കും.
വ്യവസായ വകുപ്പിന് കീഴിലുളള സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചതിലുളള അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.
2012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നത് മൂലമുളള അധിക ബാധ്യത കമ്പനി വഹിക്കണം. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ നോണ്‍ അക്കാദമിക് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: