Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നീലക്കുറുക്കന്മാരുടെ കളറിളകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 09:33 pm IST
in Vicharam

ഞാനാണ് ഐന്‍സ്റ്റീന്റെ അനിയന്‍ എന്നും പറഞ്ഞ് മറ്റുള്ളവര്‍ക്ക് ബുദ്ധി ഉപദേശിക്കാന്‍ നടന്നാല്‍ ബുദ്ധിയുള്ള പിള്ളേര്‍ തിരിഞ്ഞിരുന്ന് ചിരിക്കും. ഇവിടെ ഒട്ടുമുക്കാലും കള്ളനാണയങ്ങളാണെന്ന് ചെത്തുപിള്ളേരെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞു. കാപട്യത്തിന്റെ കടലെല്ലാം അരിച്ചുപെറുക്കി പഠിച്ചുവരുന്നവരാണവര്‍. ഹൃദയത്തില്‍ തൊടുന്ന വികാരംകൊണ്ടല്ലാതെ അവരെ നമുക്കിനി നേടാനാവില്ല. നീലക്കുറുക്കന്മാരുടെ കളറെല്ലാം പലപ്പോഴായി ഇളകി കണ്ടവരാണവര്‍.

കണ്ടുനിറഞ്ഞവനോട് കടം വാങ്ങണമെന്നാണ് ചൊല്ല്. കണ്ടും ഉണ്ടും നിറയാത്തവര്‍ ഭരിക്കാന്‍ നടക്കുമ്പോഴെന്താണ് ചെയ്യേണ്ടതെന്നാണ് ജനത്തിന്റെ ശങ്ക. മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പോകുന്ന നേരത്തിന് അവനവന്റെ കണ്ണില്‍ കുത്തിക്കയറി നില്‍ക്കുന്ന കമ്പിയെ എടുത്തുകളയാന്‍ നോക്കുക. ഇരിക്കാന്‍ കിട്ടിയ കസേര ശവക്കുഴിവരെ പോകാന്‍ ബുക്കുചെയ്തു കിട്ടില്ല എന്ന് എല്ലാവരും അറിയുക.

നാടിന് ഗുണമുണ്ടാകുന്നതെന്തെങ്കിലും ചെയ്യാന്‍ നോക്കുക. വരുംതലമുറ നിങ്ങളെ വാഴ്‌ത്തും. മനസ്സാക്ഷിക്കുത്തില്ലാതെ മരിക്കുവോളം കഴിയാനുമാകും. ഗോവര്‍ദ്ധന പര്‍വതമൊന്നും ഇവിടെ ആരും ചുമക്കേണ്ട. ഖജനാവിലുള്ള പണം നീതിപൂര്‍വം അര്‍ഹതയുള്ളവര്‍ക്ക് ജീവിതാവശ്യങ്ങള്‍ക്ക് കൊടുക്കുക. ജാതി, മത, രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പായാതെ ഇരിക്കുക. സ്വാര്‍ത്ഥതയുള്ളവരാരും ഏറെ വാണിട്ടില്ല ഇവിടെ.

ഇന്നും ഇവിടം രാമരാജ്യം തന്നെ. മാറ്റങ്ങള്‍ ശ്രദ്ധിക്കുക. ഏറെക്കാലം മേഘത്തിന് സൂര്യനെ മറച്ചുനിര്‍ത്താനാവില്ല. ഹിന്ദുസിംഹം ഏറെക്കാലം ഗുഹക്കകത്ത് ഉറങ്ങിക്കിടക്കില്ല. ജ്ഞാനത്തിന്റെ വിശപ്പ് അവനെ ഒരിക്കല്‍ ഉണര്‍ത്തും. അവന്റെ കുതിച്ചുചാട്ടത്തെ തടുത്തുനിര്‍ത്താന്‍ അധമവികാരങ്ങളുടെ കരിവീരന്മാര്‍ക്ക് ശക്തിയുണ്ടാവില്ല.

കൃഷ്ണന്‍ കള്ളം പറയുന്നവനല്ല. ‘അഭ്യുത്ഥാന മധര്‍മ്മസ്യ തദാത്മാനം സുജാമ്യഹം’ എന്ന വാക്ക് നിഷ്ഫലമാകില്ല. ആയിരമായിരം യുവചേതനകളിലൂടെ ആ അനന്തശക്തി ലോകമാകെ പ്രസ്ഫുരിതമാകുന്ന കാലം അകലെയല്ല.

നമ്മുടെ അഹന്തയെ നമുക്ക് ചുരുട്ടിയെടുക്കാം. നമ്മുടെ നിഷ്‌ക്രിയതയെ കുളത്തിലെറിയാം. മറ്റുള്ളവരോടുള്ള അവജ്ഞയെ നമുക്ക് കാറ്റില്‍പ്പറത്താം. ദയാവായ്‌പിനെ നമുക്ക് മുടിയില്‍ ചൂടാം. സ്‌നേഹസാഗരത്തെ കണ്ണില്‍നിറയ്‌ക്കാം. തേന്‍കണങ്ങളെ നാവിന്‍തുമ്പിലേക്ക് ആവാഹിക്കാം. ചുണ്ടുകള്‍ രാധാകൃഷ്ണന്മാരുടെ ദിവ്യപ്രേമത്തെ വാഴ്‌ത്തട്ടെ. ഹൃദയം നാരദന്റെ മണിവീണയാകട്ടെ. നദികളെല്ലാം ഗംഗയാകട്ടെ. മലകളെല്ലാം കൈലാസമാകട്ടെ. ലോകമെല്ലാം മധുരയാകട്ടേ. കണ്ണന്റെ ഓടക്കുഴല്‍ നാദം ഈ പ്രപഞ്ചമാകെ നിറഞ്ഞ് ഹൃദയങ്ങള്‍ കോരിത്തരിക്കട്ടെ.

സത്യനേശന്‍, പട്ടം, തിരുവനന്തപുരം

‘ഭായി’ അല്ല ‘ബായി’

ഒരു ദുഃഖത്തില്‍ സന്തോഷിച്ചല്ല എന്റെ ഈ പ്രതികരണം. കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളൊഴികെ ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളില്‍ ക്ഷത്രിയരോ കുലീനകളായി ജനങ്ങള്‍ കരുതുന്നവരോ ആയ വനിതകളുടെ പേരിനുപിന്നില്‍ ചേര്‍ക്കുന്ന ഒന്നാണ് ‘ബായി’ എന്ന പദം. എന്നാല്‍ കേരളത്തിലിത് ‘ഭായി’ എന്നെഴുതിയാണ് പേര് പൂര്‍ണ്ണമാക്കുന്നത്. ‘ഭായി’ എന്നാല്‍ സഹോദരന്‍ എന്നാണ് അര്‍ത്ഥമെന്നറിഞ്ഞിട്ടുമാണ് ഈ രീതി.

‘ജന്മഭൂമി’യിലെ ചരമം പംക്തിയില്‍ റീജന്റ്മഹാറാണിയുടെ മകള്‍ ഇന്ദിരാബായി അന്തരിച്ചുവെന്ന് അച്ചടിച്ച് തെറ്റ് തിരുത്തിയതായി എനിക്കു തോന്നി. അതുപോലെ റീജന്റ് മഹാറാണിയുടെ പേരിനൊപ്പവും ‘ബായി’ എന്നുതന്നെ ചേര്‍ത്തത് ഉചിതമായി. ഇതുകൊണ്ടാണ് എനിക്കു സന്തോഷമായത്. ഇന്ദിരാബായിയുടെ വേര്‍പാടില്‍ ഞാനും ദുഃഖിതനാണ്.

വാ. ലക്ഷ്മണപ്രഭു, എറണാകുളം

നഴ്‌സിങ് പ്രശ്‌നം പരിഹരിച്ചത് നന്നായി

അവസാനത്തെ പിടിവള്ളിയായി പിണറായി സര്‍ക്കാര്‍ നഴ്‌സസ് പ്രശ്‌നം പരിഹരിച്ചത് നന്നായി. ഇല്ലെങ്കില്‍ അടിതെറ്റിയേനെ. അടിയും കിട്ടിയേനെ. കാര്യം കോടതി ഇടപെട്ടതാണെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയായാവണമെന്ന് പ്രഖ്യാപിച്ചതാണെങ്കിലും പിതൃത്വം ഏല്‍ക്കാന്‍ പലരുമുണ്ട്. ആയിക്കോട്ടെ. എട്ടുകാലി മമ്മൂഞ്ഞുമാരുടേയും സ്വന്തം നാടാണല്ലോ കേരളം. മലയാളനാട് നീണാള്‍ വാഴട്ടെ.

സുമലത, കോന്നി, പത്തനംതിട്ട

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.