Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുലംകുത്തികളെ കരുതിയിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 12:05 pm IST
in Vicharam

ജൂലായ് 20, ഇന്ത്യയുടെ പതിനാലാം രാഷ്‌ട്രപതിയായി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ട ദിവസം. സാധാരണ വിജയമല്ല കോവിന്ദിന്റേത്. 65.65 ശതമാനം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ മീരാകുമാറിന് ലഭിച്ചതിനെക്കാള്‍ ഇരട്ടി വോട്ടാണ് കോവിന്ദന് കിട്ടിയത്. ആരാണ് കോവിന്ദ്? കുടിലിലായിരുന്നു ജനനം. അത് അഗ്നിക്കിരയായി. ആ അഗ്നി അമ്മയുടെ ജീവനെടുത്തു. പിന്നീടുള്ള ജീവിതം സംഘഷര്‍ഷനിര്‍ഭരം. അതോടൊപ്പം അനുകരണീയവും. അധഃസ്ഥിതവിഭാഗത്തില്‍ പിറന്ന കോവിന്ദ് പടിപടിയായി ഉയര്‍ന്നാണ് ഇന്ന് രാഷ്‌ട്രത്തിന്റെ അധിപനായത്. നമ്മുടെ ഭരണഘടനയുടെ കാവല്‍ക്കാരന്‍.

ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ ആ സന്തോഷം ആഘോഷിച്ചുതീര്‍ന്നില്ല. സവര്‍ണന്റെ പാര്‍ട്ടിയെന്ന് പ്രതിയോഗികള്‍ അവസരം കിട്ടുമ്പോഴൊക്കെ ആക്ഷേപിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഈ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിയപ്പോഴാണ് രാംനാഥ് കോവിന്ദിനെ രാഷ്‌ട്രപതി സ്ഥാനത്തെത്തിച്ചത്.

ലോക്‌സഭയില്‍ മുപ്പതുവര്‍ഷത്തിനുശേഷം ഒരു കക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിയതായിരുന്നു 2014ലെ തെരഞ്ഞെടുപ്പ്. ഭൂരിപക്ഷം ലഭിച്ചാല്‍ നരേന്ദ്ര മോദിയാകും പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപി വാക്കു പാലിച്ചു. ചില പാര്‍ട്ടികള്‍ അങ്ങനെയല്ല. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ മണിയറയിലെത്തിക്കുന്ന പണിയല്ല ബിജെപി നടത്തിയത്. അത്തരം പണിയിലൂടെയായിരുന്നല്ലൊ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയിലെത്തിയത്.

ഒരു ചായക്കടക്കാരന്റെ മകന്‍, കുട്ടിക്കാലത്ത് അച്ഛന്റെ ചായക്കടയില്‍ കച്ചവടത്തിന് കൂട്ടാളിയായ നരേന്ദ്രമോദി ഇന്ന് ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ അഭിമാനമാണ്. അത് അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരനും പട്ടിണിപ്പാവങ്ങളുമെന്നല്ല കര്‍ഷകരും കരകൗശലക്കാരും ഖാദി തൊഴിലാളികളും കൈത്തറിക്കാരുമെല്ലാം നരേന്ദ്രമോദിയുടെ ഭരണത്തില്‍ സന്തുഷ്ടരാണ്.

ആരോടുമില്ല പ്രീണനം. എല്ലാവര്‍ക്കും തുല്യനീതി എന്ന പ്രഖ്യാപിത മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ അക്ഷീണപരിശ്രമത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. പത്തുവര്‍ഷം കോണ്‍ഗ്രസ് നയിച്ച യുപിഎ ഭരണം രാജ്യത്തെ നാണം കെടുത്തുകയായിരുന്നല്ലോ. അഴിമതിയായിരുന്നു ആ സര്‍ക്കാരിന്റെ മുഖമുദ്ര. എട്ടുലക്ഷം കോടി രൂപയുടെ കുംഭകോണമാണ് 10 വര്‍ഷംകൊണ്ട് നടത്തിയത്. ഭൂമിയിലും ആകാശത്തും പാതാളത്തിലും വരെ നീണ്ടതായിരുന്നു അഴിമതി. ടുജി, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്‌ളാറ്റ്, കല്‍ക്കരിപ്പാടം എന്നിവയെല്ലാം അത് ശരിവയ്‌ക്കുന്നു. അത് സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ വിവിധ ഘട്ടത്തിലാണ്. ആ കുംഭകോണം ജനങ്ങള്‍ വെറുത്തു. ജനങ്ങളുടെ അസംതൃപ്തിയേയും രോഷത്തേയും ഏകോപിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. അഴിമതി, അത് രാഷ്‌ട്രശരീരത്തിന് സംഭവിക്കുന്ന അര്‍ബുദമാണ്. അത് തുടച്ചുനീക്കുന്നതിന് ഉറച്ച തീരുമാനമെടുത്തു.

അഴിമതി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു.

അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കി. എന്നെ പ്രധാനമന്ത്രി എന്ന നിലയില്‍ കണേണ്ട. പ്രധാന സേവനകനായി കണ്ടാല്‍ മതി. ഞാനായിട്ട് ഒരു പൈസപോലും പൊതുഖജനാവിന് നഷ്ടപ്പെടുത്തില്ല. ഒരു പൈസ പോലും കട്ടുകൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ല. നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്നുവര്‍ഷം പിന്നിട്ടു. ഒരു ചില്ലിക്കാശിന്റെ പോലും അഴിമതി ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. അഴിമതിയില്ല. സ്വജനപക്ഷപാതമില്ല. അങ്ങനെ ഒരു സര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍തൂവലായിരുന്നു രാഷ്‌ട്രപതിസ്ഥാനത്തേക്കുള്ള രാംനാഥ് കോവിന്ദിന്റെ തിളക്കമാര്‍ന്ന വിജയം. അതിന്റെ ആഘോഷത്തിനാണ് മങ്ങലേല്‍പ്പിക്കാന്‍ ഇടയായത്. അതും കേന്ദ്രഭരണത്തില്‍ ബിജെപിയെ ആനയിക്കാന്‍ കഴിയാത്ത സംസ്ഥാനത്താകുമ്പോള്‍ അതിന്റെ വേദന ബിജെപിയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും കഠിനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാന്‍ കോഴ വാങ്ങി എന്നാണ് ആരോപണം. സംസ്ഥാനത്തെ ഒരു നേതാവിനും പങ്കില്ലാത്ത ആരോപണമായിട്ടും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. വിശദമായ പരിശോധന നടത്തി. പാര്‍ട്ടിയിലെ ഒരംഗത്തിന് ഇതില്‍ പങ്കുണ്ടെന്ന് ബോധ്യമായപ്പോള്‍ നടപടി സ്വീകരിക്കാനൊരുങ്ങുമ്പോഴാണ് പൊതു ചര്‍ച്ചയായത്. അതാകട്ടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന്. ഇപ്പോള്‍ പുറത്താക്കപ്പെട്ട വ്യക്തിയുടെ ബാഹ്യബന്ധവും കോഴയും തമ്മില്‍ ബന്ധമില്ലെന്ന് വിശ്വസിക്കണോ. ശതകോടിയോളം വിലപറഞ്ഞ് ഒരു ആശുപത്രിയുടെ കച്ചവടം ഉറപ്പിച്ച മുന്‍ ആരോഗ്യമന്ത്രിയുമായി ഇയാള്‍ക്കുള്ള ഇടപാടുകളെന്താണ്? മന്ത്രിയുടെ പഴയ ദല്‍ഹി ഉദേ്യാഗസ്ഥ ബന്ധം ഉപയോഗിച്ച് കാര്യം കരുവാക്കുകയാണോ? അനേ്വഷണം ആ വഴിക്കും നീങ്ങേണ്ടതല്ലെ?

അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഏത് കൊലകൊമ്പനായാലും ശിക്ഷ അനുഭവിക്കണമെന്ന നിലപാട് അടി മുതല്‍ മുടിവരെ ഉള്ളതാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് അത് നടക്കും. പക്ഷേ ആ അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. ബന്ധുനിയമന അഴിമതി ആവിയായത് വിജിലന്‍സിന്റെ ഫയലില്‍ നിന്നാണല്ലോ. സ്വന്തക്കാരെ രക്ഷിക്കാനും പ്രതിയോഗികളെ വിരട്ടാനുമാണ് സംസ്ഥാനത്ത് വിജിലന്‍സ് എന്ന് എക്കാലവും എല്ലാവര്‍ക്കുമറിയാം. അത് നടന്നോട്ടെ. അതുമാത്രം പോരാ. കേരളത്തിന് പുറത്തും ഇതിന്റെ കണ്ണികളുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ഏജന്‍സിയുടെ അന്വേഷണം നിഷ്ഫലമാകും. ഹവാലാ ഇടപാടുകൂടി ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ എന്‍ഐഎ അനേ്വഷണം തന്നെ നടക്കുകയാണ് അഭികാമ്യം. അത് നീതിന്യായ സംവിധാനത്തിന്റെ കടമ. അത് നിര്‍വഹിക്കുമാറാകട്ടെ.

ബിജെപി എന്ന പാര്‍ട്ടിയെ സംബന്ധിച്ച് മറ്റ് ചില കാര്യങ്ങളില്‍ക്കൂടി പരിശോധന അനിവാര്യമായിരിക്കുന്നു. കേരളത്തില്‍ ബിജെപി അനുദിനം ശക്തി പ്രാപിക്കുന്നത് നേതാക്കളുടെ സൗന്ദര്യം കണ്ടിട്ടല്ല. ആദര്‍ശം പറയുന്ന പാര്‍ട്ടികളെല്ലാം ആമാശയങ്ങളെക്കുറിച്ചുള്ള ചിന്തയിലമര്‍ന്നപ്പോള്‍ ബലികൊടുക്കാത്ത ഒരു തത്വസംഹിതയെ മുറുകെ പിടിക്കുന്നത് ബിജെപി മാത്രമാണ് എന്നറിയുന്നതുകൊണ്ടാണ്. പ്രതിയോഗികളുടെ അടിയും അവഹേളനം സഹിച്ചും, വിയര്‍പ്പും ചോരയും ജീവന്‍തന്നെ സമര്‍പ്പിച്ചും പ്രവര്‍ത്തിക്കുന്നവരാണ് അണികള്‍. ജനങ്ങള്‍ക്ക് അവരില്‍ വലിയ പ്രതീക്ഷയുണ്ട്. അതനുസരിച്ച് പാര്‍ട്ടിയിലേക്കൊഴുകി എത്തുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആരോപണം വന്നയുടന്‍ അനേ്വഷണക്കമ്മിഷനെ നിശ്ചയിച്ചത്. ആ കമ്മിഷന്റെ റിപ്പോര്‍ട്ടാണ് പ്രതിയോഗികള്‍ക്ക് ചോര്‍ന്നുകിട്ടിയത്. അതാണ് രാഷ്‌ട്രപതിയുടെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചത്. രാജ്യത്തെയും കേന്ദ്രഭരണത്തെയും പ്രധാനമന്ത്രിയെത്തന്നെയും അവഹേളിക്കാന്‍ അത് അവസരമുണ്ടാക്കി.

കോഴ സ്വീകരിക്കുന്ന ഭരണമല്ല ഇന്ന് കേന്ദ്രത്തിലുള്ളത്. കോഴ കൊടുത്ത് മെഡിക്കല്‍കോളജ് എന്നല്ല ഒരു കോഴിക്കുഞ്ഞിനെപ്പോലും കിട്ടിയെന്ന് പറയാനാര്‍ക്കും കഴിയില്ല. കോഴ വാങ്ങി കാര്യം സാധിച്ചുകൊടുക്കുന്ന കാലം കഴിഞ്ഞു. കേരളത്തില്‍നിന്ന് പോയ കോഴ എങ്ങോട്ട് പോയി എന്നറിയണം. ദല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കുന്ന നായരും നമ്പൂതിരിയും നായാടിയൊന്നും ബിജെപിയുമായി പുലകുടി ബന്ധംപോലുമില്ലാത്തവരാണ്. എന്നിട്ടും സമൂഹത്തിനിടയില്‍ അപഖ്യാതി വരുത്തിവച്ച റിപ്പോര്‍ട്ട് ചോര്‍ത്തിയതാരെന്ന് കണ്ടെത്തണം. കമ്മീഷനംഗത്തിന്റെ വ്യക്തിഗത ഇ-മെയിലില്‍നിന്നും ഒരു ഹോട്ടലിന്റെ ഇമെയിലിലേക്ക് റിപ്പോര്‍ട്ട് എന്തിനയച്ചു? അതാരാണ് കച്ചവടം നടത്തിയത്? ആരായാലും ആ കുലംകുത്തി കുലദ്രോഹിയാണ്. കുലംകുത്തിയെ കുരുതികൊടുക്കണമെന്ന് പറയുന്നില്ല. പക്ഷേ കരുതിയിരുന്നേ പറ്റൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.