Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉത്തരം അന്വേഷിച്ച വരരുചി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 02:10 am IST
in Samskriti

വിക്രാമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്ന വരരുചി സകല ശാസ്ത്രപാരംഗതനായിരുന്നു. രാജാവിന് ശാസ്ത്രസംബന്ധമായും മറ്റുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുക ഇദ്ദേഹത്തോടു ചോദിച്ചാണ്.

അങ്ങനെയിരിക്കെ ഒരുദിവസം രാജാവ് ‘രാമായണത്തിലെ പ്രധാനമായ വാക്യമേതാണ്? ‘എന്ന് ഈ ബ്രാഹ്മണനോടു ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാന്‍ സാധിക്കാത്തതിനാല്‍ വിഷണ്ണനായിത്തീര്‍ന്ന വരരുചിയോട് രാജാവ് ‘എന്നാല്‍ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്‍പത്തൊന്നു ദിവസത്തിനകം ഇവിടെ വന്നു പറയണം. അങ്ങനെ അല്ലാത്ത പക്ഷം താനിവിടെ വരികയോ തന്നെ കാണുകയോ വേണ്ടാ’എന്നു പറഞ്ഞു. രാജാവിന്റെ ഈ കല്‍പന കേട്ടപ്പോള്‍ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവുംകൊണ്ടു നിറഞ്ഞു .ഉടനെ അദ്ദേഹം അവിടെനിന്നു പുറപ്പെട്ടു പോയി.

അനന്തരം വരരുചി പല സ്ഥലങ്ങളിലും സഞ്ചരിച്ച്, പല പണ്ഡിതരെയും കണ്ടു ചോദിച്ചങ്കിലും രാമായണത്തിലെ എല്ലാ ശ്ലോകങ്ങളും പ്രധാന്യമര്‍ഹിക്കുന്നവതന്നെ എന്ന മറുപടി ലഭിക്കയും ‘നഹി ഗുള ഗുളികയാഃ ക്വാപി മാധുര്യ ഭേദഃ ‘ എന്നും മറ്റും പലരും പലവിധം പറഞ്ഞതല്ലാതെ ശരിയായ മറുപടി ആരില്‍നിന്നും കിട്ടിയില്ല. അങ്ങനെ നാല്‍പതു ദിവസം കഴിഞ്ഞു. ദുഃഖിതനായ സാധുബ്രാഹ്മണന്‍ അവമാനഭാരവും വിശപ്പും എല്ലാമായി പകല്‍ മുഴുവന്‍ അലഞ്ഞുനടന്നു. രാത്രിയായപ്പോള്‍ ഒരു വനാന്തരത്തില്‍ ഒരാല്‍ത്തറയുടെ അടുക്കല്‍ ചെന്നു ചേര്‍ന്നു. ക്ഷിണം സഹിക്കവയ്യാതെ വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ആ ആല്‍ത്തറയില്‍ കയറി കിടന്നു. പെട്ടന്ന് ക്ഷീണത്താല്‍ മയങ്ങുകയും ചെയ്തു.

പാതിരാവായപ്പേഴേക്കും ചില ദേവതമാര്‍ ആ ആലിന്മേല്‍ വന്നു കൂടി. ആ ആലിന്മേല്‍ സ്ഥിരവാസിനികളായ ദേവതമാരെ വിളിച്ച് ‘നിങ്ങള്‍ വരുന്നില്ലേ? ഇപ്പോള്‍ അടുത്തൊരു പ്രസവംനടക്കാന്‍ പോകുന്നു. ഞങ്ങള്‍ അവിടെ പോകുകയാണ്. ചോരയും നീരും കുടിക്കണമെങ്കില്‍ വരുവിന്‍ ‘എന്നുപറഞ്ഞു. അപ്പോള്‍ ആലിന്മേലിരുന്ന ദേവതകള്‍ പറഞ്ഞു ‘ ഞങ്ങള്‍ക്കു വരാന്‍ നിവൃത്തിയില്ല ഇവിടൊരു വിശിഷ്ടബ്രാഹ്മണന്‍ വന്നുകിടക്കുന്നു. ഇദ്ദേഹം സ്വരക്ഷാര്‍ഥം ഞങ്ങളെ പ്രാത്ഥിച്ചുകൊണ്ടാണു കിടന്നത്. അതിനാല്‍ നിങ്ങള്‍ പോയി തിരിച്ചു വരുമ്പോള്‍ ഇതിലേവന്നു വിവരം പറഞ്ഞുവേണം പോകാന്‍. ‘എന്നാലങ്ങനെയാവട്ടെ എന്നു പറഞ്ഞ് ആ വനദേവതമാര്‍ പോവുകയും പെയ്തു.

അന്ത്യയാമമായപ്പോള്‍ വരരുചി ഉണര്‍ന്നുവെങ്കിലും വ്യസനത്തോടുകൂടി ഓരോന്നുമോര്‍ത്തു കണ്ണുമടച്ചുകിടന്നതല്ലാതെ എണീറ്റില്ല. അപ്പോള്‍ മുമ്പുപോയ ദേവതമാര്‍ അവിടെ വന്നു ചേര്‍ന്നു. അവരോട് ആലിന്മേലുണ്ടായിരുന്ന ദേവതമാര്‍ വിശേഷം അന്വേഷിച്ചതില്‍ ഒരുപറയന്റെ വീട്ടില്‍ ഒരു പെണ്‍കുട്ടിയാണു ജനിച്ചതെന്നും. അവളെ ആരുവിവാഹം കഴിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി അത് ‘മാം വിദ്ധി ‘ എന്നറിഞ്ഞുകൂടാത്ത ഈ വരരുചിയാണ് ‘ എന്നുത്തരം നല്‍കി ദേവതകള്‍ യാത്രയായി.

ബുദ്ധിശാലിയായ വരരുചിക്കു ദേവതമാരുടെ ഈ വാക്കു കേട്ട് തന്റെ കാര്യം സാധിച്ചതിലുള്ള സന്തോഷവും ഭാവിയുടെ അധഃപതനത്തിലുള്ള വിഷാദവും ഒന്നുപോലെ ഹൃദയത്തില്‍ തിങ്ങിവശായി. അധഃപതനത്തിനൊരുപായവും കണ്ടുപിടിച്ചപ്പോഴേക്കു നേരംവെളുത്തു തുടങ്ങി. പെട്ടന്നെഴുന്നേറ്റ് സന്തോഷത്തോടുകൂടി കൊട്ടാരത്തിലേക്ക് യാത്രയായി. നാല്‍പത്തൊന്നാം ദിവസമായിട്ടും വരരുചിയെ കാണാഞ്ഞിട്ട് രാജാവിനു വിഷാദവും സഭാവാസികളായ വിദ്വാന്മാര്‍ക്കെല്ലാം വളരെ സന്തോഷവുമാണുണ്ടായത്. വരരുചി സദസിലുള്ളതിനാലാണ് രാജാവ് അവരെ വേണ്ടവണ്ണം ആദരിക്കാത്തതും അവരുടെ ഖ്യാതി പൊങ്ങാത്തതും എന്നു ധരിച്ച പണ്ഡിതന്മാര്‍ക്കെല്ലാം വരരുചിയുടെമേല്‍ അത്യന്തം അസൂയ ഉടലെടുത്തിരുന്നു.

രാജ്യസഭ കൂടിയപ്പോള്‍ രാജാവ് വരരുചിയേഓര്‍ത്തു ദുഃഖിച്ചുസംസാരിക്കവേ സന്തോഷസമേതം

‘രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം

അയോദ്ധാമടവിം വിദ്ധി ഗച്ഛ താത യഥാസുഖം. ‘

എന്ന രാമായണത്തിലെ പ്രധാന ശ്ലോകമുദ്ധരിച്ചു കൊണ്ടാണു കടന്നുവന്നത്. പ്രധാന വാക്യം ഏതെന്ന രാജാവിന്റെ ചോദ്യത്തിന് ‘ മാം വിദ്ധി ജനകാത്മജാം ‘എന്നും പറഞ്ഞു. ഇതുകേട്ടപ്പോള്‍ സഭയിലുണ്ടായിരുന്നവര്‍ ശരി ശരി എന്ന് ഐകകണ്‌ഠേ്യന അംഗീകരിക്കുകയും രാജാവ് സന്തോഷസമന്വിതം എണീറ്റു വരരുചിയുടെ കരം പിടിച്ച് അര്‍ധാസനം കൊടുത്തിരുത്തി.

വിലമതിക്കാന്‍ പറ്റാത്ത തരത്തിലുള്ള സമ്മാനങ്ങള്‍ കൊടുത്തു സന്തോഷിപ്പിച്ചു. അനന്തരം വരരുചി മേല്‍പ്പറഞ്ഞ ശ്ലോകത്തിന്റെ അര്‍ഥം പത്തു വിധത്തില്‍ വ്യാഖ്യാനിച്ചു രാജാവിനെ കേള്‍പ്പിച്ചു. ഈ ശ്ലോകം ശ്രീരാമനും സീതയും ലക്ഷ്മണനുംകൂടി വനവാസത്തിനായി പുറപ്പെട്ടപ്പോള്‍ മാതൃപാദങ്ങളെ വന്ദിച്ചു യാത്ര പറഞ്ഞ ലക്ഷ്മണനോടു സുമിത്ര പറഞ്ഞതാണ്.

അല്ലയോ താത (വത്സ) രാമം ദശരഥം വിദ്ധി (രാമനെ ദശരഥനെന്ന് അറിഞ്ഞാലും). നിന്റെ ജ്യേഷ്ഠനായ രാമനെ അച്ഛനായ ദശരഥനെപ്പോലെ വിചാരിച്ചു കൊള്ളണം എന്നു താല്‍പര്യം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചു കൊള്ളണം. അടവീം അയോദ്ധ്യാം വിദ്ധി. അടവിയെ (വനത്തെ) അയോദ്ധ്യയെപ്പോലെ വിചാരിച്ചുകൊള്ളണം. യഥാസുഖം ഗച്ഛ. സുഖമാകുംവണ്ണംആഗമിച്ചാലും എന്നൊരര്‍ത്ഥം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

India

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.