മുഖ്യപ്രതി ഒളിവിലാണ്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട യുവാവും യുവതിയും തമ്മില്‍ സംസാരിച്ചു എന്നാരോപിച്ചാണ് മതതീവ്രവാദ സംഘത്തില്‍പ്പെട്ട അഞ്ചംഗ സംഘം യുവാവിനെ അക്രമിച്ചത്. ഇരിട്ടി അയ്യന്‍കുന്ന് സ്വദേശിയായ ബി.പ്രസാദ് മോന്റെ പരാതിയിലാണ് നടപടി. കരിമ്പത്തെ താലൂക്ക് ആശുപത്രിക്ക് സമീപംവെച്ചണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ മേഖലയില്‍ ജോലിചെയ്യുന്ന ജെസിബി ഡ്രൈവറാണ് പ്രസാദ് മോന്‍.
താഴെചൊറുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ഒരു കുടുംബത്തിലെ സ്ത്രീക്ക് താലൂക്ക് ആശുപത്രിയില്‍ ഒപി ചീട്ട് എടുത്തുനല്‍കിയതാണ് മതതീവ്രവാദികളെ പ്രകോപിതരാക്കിയത്. പൂട്ട് ആബീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസാദിനെ അക്രമിച്ചത്. അതോടൊപ്പം പ്രസാദ് മോനെ കുറിച്ച് മതസ്പര്‍ധ യുണ്ടാക്കുന്ന രീതിയില്‍ വാട്‌സ്ആപ്പിലൂടെ വ്യാജ പ്രചരണം സംഘം നടത്തുകയും ചെയ്തിരുന്നു.
ബോധപൂര്‍വ്വം ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിനും കവര്‍ച്ചക്കുമാണ് ലീഗ്‌നേതാക്കളുള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. തളിപ്പറമ്പ് സ്വദേശികളായ അബ്ദുള്‍ മുനീര്‍, മൊയ്തീന്‍ കുട്ടി, ബി.അഷറഫ്, ഫൈസല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മുഖ്യ പ്രതി ആബിദ് ഒളിവിലാണ്. തളിപ്പറമ്പില്‍ നടന്നുവന്ന ഒട്ടേറെ കേസുകളില്‍ പ്രതികളാണ് പിടിയിലായ സംഘം. ഈ മേഖലയില്‍ മതസ്പര്‍ധ യുണ്ടാക്കുന്നരീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തീവ്രവാദ സംഘങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ പോലീസിന്റെയും ഭരണസ്വാധീനത്തിന്റെയും മറവില്‍ ഇത്തരം സംഘങ്ങളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിയാറില്ല.
















