കൂത്തുപറമ്പ്: പിഎസ്സി നടത്തിയ കണ്ണൂര്‍ ജില്ലാ എച്ച്എസ്എ മലയാളം പരീക്ഷയില്‍ കെ.രോഷിമക്ക് ഒന്നാം റാങ്ക്. എഴുത്തു പരീക്ഷയ്ക്ക് 59.67 ഉം കൂടിക്കാഴ്ചയ്ക്ക് 12 ഉം മാര്‍ക്ക് നേടി 71.67 മാര്‍ക്കാണ് രോഷിമ നേടിയത്. ആദ്യമായി എഴുതിയ എച്ച്എസ്#െ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടാന്‍ സാധിച്ച സന്തോഷത്തിലാണ് രോഷിമ.
മാഹിയില്‍ റെയില്‍വെയില്‍ ഗ്രൂപ്പ് ഡി ആയി കഴിഞ്ഞ ഒന്നര വര്‍ഷമായി ജോലി ചെയ്യുന്ന രോഷിമ പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരിലെ കാട്ടോത്ത് ഹരിയുടെ ഭാര്യയാണ്. ചൊക്ലി കീഴ്മാടം ശ്രീനാരായണ മഠത്തിനു സമീപത്തെ വിശ്വനാഥന്-ചന്ദ്രി ദമ്പതികളുടെ മകളാണ്. പാനൂര്‍ ഗുരുസന്നിധി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി അവന്തിക ഏകമകളാണ്.
101 പേരുടെ പ്രധാന പട്ടികയില്‍ നിന്നും ആദ്യത്തെ പത്തു പേര്‍ക്കാണ് എഴുത്തു പരീക്ഷയില്‍ 50 ല്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചത്. ആദ്യ രണ്ടു റാങ്ക് നേടിയവര്‍ക്കു മാത്രമാണ് 59 മാര്‍ക്ക് ലഭിച്ചത്.
59 മാര്‍ക്ക് എഴുത്തു പരീക്ഷക്കും 12 മാര്‍ക്ക് കൂടിക്കാഴ്ചക്കും ഉള്‍പ്പെടെ 71 മാര്‍ക്ക് നേടിയ തലശ്ശേരി പിണറായി വേലാണ്ടി ഹൗസില്‍ വി.ഷിബിനക്കാണ് രണ്ടാം റാങ്ക്. മാനന്തവാടി മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസോ. പ്രൊഫസര്‍ ഡോ.ജോസഫ് കെ. ജോബിനു കീഴില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഗവേഷണം നടത്തുകയാണ് ഷിബിന. മാതൃഭൂമി മാനന്തവാടി ലേഖകന്‍ കണ്ണൂര്‍ ചൂളിയാട് പ്രിയാലയത്തിലെ വി.ഒ.വിജയകുമാറിന്റെ ഭാര്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: