Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുതിയ ചരിത്രത്തിലേക്ക് സമ്പദ്‌രംഗം കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 09:27 pm IST
in Vicharam

ചൈനീസ് സാമ്പത്തിക രംഗം പിന്നോട്ടുപോകുന്നതിനിടെ ഇന്ത്യയുടെ സമ്പദ്ഘടന അതിശക്തമായി വളരുന്നതായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗം അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാക്കുകള്‍ക്ക് ശക്തിപകരുന്നതാണ് റിപ്പോര്‍ട്ട്. ഓഹരിവിപണി ചരിത്രത്തിലാദ്യമായി ഇന്നലെ 32,000 കടന്നതും ഇന്ത്യന്‍ സമ്പദ് രംഗത്തിന്റെ ഉണര്‍വ്വിനെയാണ് കാണിക്കുന്നത്. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍ പോലും ചരക്കുസേവന നികുതി നടപ്പാക്കിയ ഇന്ത്യന്‍ സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടിവന്ന ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഏറ്റവും മികച്ച നികുതി പരിഷ്‌ക്കരണമായി ജിഎസ്ടിയെ വിശേഷിപ്പിക്കുകയും ചെയ്തു.

2025വരെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യയുടേത് ആയിരിക്കും എന്നാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടിലുള്ളത്. 7.72 ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യ വരുംവര്‍ഷങ്ങളിലും നിലനില്‍ത്തും. ആഗോള സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയുടെ കേന്ദ്രം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മാറിക്കൊണ്ടിരിക്കുകയായിരുന്നെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയ്‌ക്ക് സമാനമായി സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന മറ്റൊരു രാജ്യം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഉഗാണ്ടയാണ്. ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും മികച്ച സാമ്പത്തിക മുന്നേറ്റങ്ങളാണ് നടത്തുന്നത്.

ഓഹരി വിപണിയില്‍ വ്യാഴാഴ്ച ദൃശ്യമായ വലിയ മുന്നേറ്റം ഇന്ത്യയുടെ സമ്പദ്ഘടന സുശക്തമായി തുടരുകയാണെന്നതിന്റെ സൂചനയാണ്. ബിഎസ്ഇ സെന്‍സെക്‌സ് 232 പോയിന്റ് ഉയര്‍ന്ന് 32,037 ത്തിലെത്തിയാണ് ഇന്നലെ ക്ലോസ് ചെയ്തത്. എന്‍എസ്ഇ സൂചിക 75.60 പോയിന്റ് നേട്ടത്തോടെ 9,891.70ത്തിലും എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായ നേട്ടത്തോടെയാണ് ഓഹരിവിപണികള്‍ മുന്നേറുന്നത്. വിപണിയില്‍ സമീപ കാലത്തൊന്നും ഇടിവ് ദൃശ്യമാകാത്തത് സമ്പദ് രംഗത്തിന്റെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്.

ആഭ്യന്തരവിപണിയിലും സമ്പദ് രംഗത്തിന്റെ കരുത്ത് പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. വിലക്കയറ്റത്തിലും പണപ്പെരുപ്പത്തിലും ഉണ്ടായ വലിയ കുറവ് ഇതിന്റെ ലക്ഷണമാണ്. തുടര്‍ച്ചയായ എട്ടുമാസങ്ങളില്‍ വിലക്കയറ്റത്തിന്റെ തോത് കുറച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിരിക്കുന്നു എന്നത് ചെറിയ നേട്ടമല്ല. ജൂണ്‍ മാസത്തെ കണക്കനുസരിച്ച് 1.54 ശതമാനമെന്ന ഏറ്റവും താഴ്ന്ന നിലയിലാണ് വിലക്കയറ്റ നിരക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. മെയ് മാസത്തില്‍ ഇത് 2.18 ശതമാനമായിരുന്നു. ഇതും റെക്കോര്‍ഡായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍ വിലക്കയറ്റത്തിന്റെ തോത് എത്തിയതെന്നതും ശ്രദ്ധേയമാണ്.

ഭക്ഷ്യ, ഇന്ധനവിലകളിലെ കുറവാണ് നിരക്ക് കുറയാന്‍ കാരണമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇതേതുടര്‍ന്ന് പലിശ നിരക്ക് കുറയ്‌ക്കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാറാകുമെന്നും സൂചനകളുണ്ട്. ജിഎസ്ടി നടപ്പായിത്തുടങ്ങിയതോടെ വരും മാസങ്ങളില്‍ വിലക്കയറ്റത്തിന്റെ തോത് ഇനിയും താഴേക്ക് എത്തും. സാധാരണക്കാരായ ജനങ്ങളുടെ മാസ ബജറ്റില്‍ വലിയ മിച്ചം ലഭിക്കുന്ന സാഹചര്യമാണ് ഇതെല്ലാം സൃഷ്ടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നടത്തിയ പൊളിച്ചെഴുത്തുകളുടെ സദ്ഫലങ്ങള്‍ വരും നാളുകളില്‍ ദൃശ്യമാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും.

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന്റെ ഫലമായി മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും ഗുണഫലങ്ങള്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ പുതിയ നികുതിപരിഷ്‌കരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്താതിരിക്കാന്‍ കച്ചവടലോബി കിണഞ്ഞു ശ്രമിക്കുകയാണ്. ജിഎസ്ടി വന്നാലും വില അധികമൊന്നും കുറയാന്‍ പോകുന്നില്ലെന്ന് പ്രസ്താവനയിറക്കി കൊള്ളലാഭക്കാരായ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക് ചെയ്തത്. കോഴി കിലോയ്‌ക്ക് 87 രൂപക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും വ്യാപാരികള്‍ കൂട്ടാക്കുന്നില്ല. അവര്‍ 130 രൂപയിലേറെ വാങ്ങുകയാണ്. പരസ്പരവിരുദ്ധമായ പ്രസ്താവനകളിറക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തോമസ് ഐസക്കിന് ജിഎസ്ടിയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതിയില്‍ മാത്രമാണ് താല്‍പര്യം. ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതില്‍ അദ്ദേഹത്തിന് വലിയ വേവലാതിയൊന്നുമില്ല.

നോട്ടുനിരോധനത്തെ രാഷ്‌ട്രീയപ്രേരിതമായി എതിര്‍ക്കുകയാണ് മന്ത്രി ഐസക്ക് ചെയ്തത്. ജിഎസ്ടിയെ അനുകൂലിച്ച് അതിന്റെ പേരില്‍ ആളാവാന്‍ നോക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ പല പദ്ധതികളും കേരളം അട്ടിമറിക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യുകയാണ്. ജനങ്ങള്‍ ഈ പദ്ധതികളുടെ ഗുണഭോക്താക്കളായാല്‍ നരേന്ദ്ര മോദിക്ക് പിന്തുണയേറുമെന്ന ഭയമാണ് സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മിനുള്ളത്. ഇക്കാര്യത്തില്‍ കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച് രാജ്യത്തെ സാമ്പത്തിക കുതിപ്പിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്മനസ്സ് ഇടതുസര്‍ക്കാര്‍ കാണിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.