Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവധിയും സര്‍ക്കാരാപ്പീസും നാടിന്റെ പുരോഗതിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 09:17 pm IST
in Vicharam

”തോന്നുമ്പോള്‍ വന്നീടാനും

വന്നിരുന്നുറങ്ങാനും

തോന്നുമ്പോള്‍ പോയീടാനു-

മെന്താണിതാപ്പീസാണോ?”

അവധി ദിവസങ്ങളുടെ മേളപ്പെരുക്കത്തില്‍ തകിടം മറിയുന്നത് ഒരു ദേശത്തിന്റെ പുരോഗമനം, വികസനം മുതലായ വലിയ സ്വപ്‌നങ്ങളാണ്. നാടിന്റെ വികസനത്തിനു ചാലകശക്തിയാകേണ്ടത് ഭരണചക്രവും അതിന്റെ ഭാഗമായ പതിനഞ്ചു ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥന്മാരും അവരുടെ പ്രവൃത്തി ദിവസങ്ങളുമാണെന്നതില്‍ രണ്ടുപക്ഷമില്ല. ആവശ്യത്തിലധികം അവധി ആസ്വദിക്കുന്ന ഈ ഉദ്യോഗസ്ഥന്മാര്‍ കാലക്രമേണ നിഷ്‌ക്രിയരാവുകയും നാടിന്റെ പുരോഗതിക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നില്ലേയെന്ന സംശയം സ്വാഭാവികമെന്നു കരുതിയാല്‍ മതി.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അവധി ദിവസങ്ങളുള്ളത് ഒരുപക്ഷേ കേരളത്തിലായിരിക്കാം. ഒരുവര്‍ഷം ഇരുപത്തിനാല് അവധി ദിവസങ്ങളും മൂന്നു നിയന്ത്രിത അവധി ദിവസങ്ങളുമുണ്ട് സര്‍ക്കാരിന്.

ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം വേതനത്തോടുകൂടി ഏകദേശം ഇരുപതുദിവസം അവധിയുണ്ട്. പകുതിവേതനത്തോടെ മറ്റൊരു ഇരുപതു ദിവസം. ഇതിനെല്ലാം പുറമെ, നിയമപരമായ മെഡിക്കല്‍ അവധിയും ആര്‍ജ്ജിത അവധിയും. ഈ വര്‍ഷത്തെ (2017)കലണ്ടറില്‍ ചുവന്ന മഷിയില്‍ (രണ്ടാം ശനിയും ഞായറുമുള്‍പ്പെടെ) അടയാളപ്പെടുത്തിയിരിക്കുന്നത് എണ്‍പത്തിയഞ്ച് അവധി ദിവസങ്ങളാണ്. ഫലത്തില്‍ ഏകദേശം നാലുമാസത്തെ അവധി. അതായത് എട്ടുമാസത്തെ ജോലിക്ക് ഒരുവര്‍ഷത്തെ ശമ്പളം. ഈ അവധികള്‍ക്കെല്ലാം ഉപരിയാണ് സര്‍ക്കാര്‍ ചിലപ്പോള്‍ പ്രഖ്യാപിക്കുന്ന പ്രാദേശിക അവധികളും നിയന്ത്രിത അവധികളും. സന്തോഷ-സന്താപ സൂചകമായി ലഭിക്കുന്ന അവധികള്‍ വേറെ. സാധാരണക്കാരന്റെ മനസ്സാക്ഷിയെ ചോദ്യംചെയ്യുന്ന, ഹര്‍ത്താലുകള്‍ അവധി ദിവസങ്ങളായി മാറുന്ന കാഴ്ചകളും നമ്മള്‍ കാണുന്നു. ഇതിനൊക്കെ പുറമെയാണ് ഉദ്യോഗസ്ഥന്മാരുടെ ഇടയ്‌ക്കുള്ള ‘മുങ്ങലുകള്‍.’

ചെമ്മനം ചാക്കോയുടെ മനോഹരമായ വരികളുടെ അര്‍ത്ഥവും ആപ്പീസര്‍മാരുടെ പോക്കുവരവ് മുങ്ങല്‍ സമയവും കൂട്ടിക്കിഴിച്ചു കിട്ടുന്ന സമവാക്യം തിരിച്ചറിയാന്‍ മറക്കരുത്. ഒരു ഉദ്യോഗസ്ഥന്‍ കഷ്ടിച്ചു ജോലി ചെയ്യുന്നത് ആറുമാസം; അതിലധികമില്ല! കുംഭകര്‍ണ്ണന്‍ പോലും ഇടയ്‌ക്കുണര്‍ന്ന് കര്‍മ്മനിരതനാകുന്ന കാഴ്ച രാമായണത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

ജാതീയമായും രാഷ്‌ട്രീയമായും വേണ്ടതിനും വേണ്ടാത്തതിനും അവധികൊടുക്കുമ്പോള്‍ നിയമപരമായ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുമതി തേടി സര്‍ക്കാര്‍ ആപ്പീസുകളെ സമീപിക്കുന്നവരുടെ ബുദ്ധിമുട്ടും ഗതികേടും ഊഹിക്കാവുന്നതേയുള്ളൂ. നാടിന്റെ നന്മയ്‌ക്ക് സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ താളംതെറ്റുന്ന കാഴ്ചകളും നമ്മള്‍ കാണുന്നു.

ഏറ്റവും പുതിയ സാങ്കേതിക സഹായത്തോടെയും വികസ്വര രാജ്യങ്ങളിന്ന് വ്യക്തമായ കാഴ്ചപ്പാടോടെ വികസനത്തിന്റെ പാതയിലാണ്. രാജ്യത്തിന്റെയും നാടിന്റെയും പുരോഗതിക്ക് ജോലി സമയങ്ങളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തി അര്‍പ്പണ മനോഭാവത്തോടെ അവരെല്ലാം ജോലി ചെയ്യുന്നു. പക്ഷേ, ഇപ്പോഴും നമുക്കുള്ളത് കാലഹരണപ്പെട്ട ഒരു സമയക്രമമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രാവിലെ പത്തുമണിക്കാണ് ഇന്നും പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഓഫീസുകളിലെത്താന്‍ മതിയായ വാഹന സൗകര്യങ്ങളില്ലാതിരുന്ന കാലഘട്ടത്തില്‍ ഇതിനു പ്രസക്തിയുണ്ടായിരുന്നു. വിദൂര-പൂര്‍വ്വ രാജ്യങ്ങള്‍, മധ്യ-പൂര്‍വ്വ ദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം രാവിലെ എട്ടിനും ഒമ്പതിനും മുന്‍പേ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു എന്ന വസ്തുത നമ്മള്‍ ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നു.

ജനങ്ങള്‍ നല്‍കുന്ന നികുതി ശമ്പളമായി പരിണമിക്കുമ്പോള്‍ ജനങ്ങള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സേവനം ലഭ്യമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഭരണനൈപുണ്യവും ഉള്‍ക്കാഴ്ചയുമില്ലാത്ത ഭരണാധിപന്മാരുടെയും വകുപ്പദ്ധ്യക്ഷന്മാരുടെയും അഭാവം, പതിറ്റാണ്ടുകളായി ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. നാടിന്റെ പുരോഗതിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടുകയും അവധിദിവസങ്ങളുടെ എണ്ണം കുറയ്‌ക്കുകയും ചെയ്യേണ്ടതല്ലേ? എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, മാറി മാറിവന്ന സര്‍ക്കാരുകള്‍ ജാതി-മത-രാഷ്‌ട്രീയക്കാരുടെ പ്രീതി സമ്പാദിക്കുന്നതിന് അവധി ദിവസങ്ങളുടെ എണ്ണം കൂട്ടുകയാണ് ചെയ്തിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

പുതിയ വാര്‍ത്തകള്‍

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.