Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വെള്ളിവെളിച്ചം കെടുത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 07:45 am IST
in Vicharam

ചലച്ചിത്ര മേഖലയില്‍ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെയായിരിക്കുന്നു. ഒരു നടിക്കു നേരെ നടന്ന പീഡന സംഭവം ആദ്യം അണിയറയില്‍ മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഒരു നടനു നേരെ ആരോപണങ്ങള്‍ ഉന്നയിച്ച് തേജോവധം ചെയ്യുകയാണെന്നുവരെ ‘അമ്മ’ സംഘടനയിലെ ചിലര്‍ മാധ്യമങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടിയിരുന്നു.

അതില്‍ ജനപ്രതിനിധികള്‍ വരെ ഉണ്ടായി എന്നത് കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു. ഇരയ്‌ക്കൊപ്പമല്ല ചലച്ചിത്ര മേഖലയിലെ സംഘടനയെന്നും വേട്ടക്കാരനൊപ്പം ആഹ്ലാദിക്കുകയാണെന്നുമുള്ള വികാരം പൊതുവെ ഉയര്‍ന്നുവരാന്‍ ഇതു വഴിവെച്ചു.

എന്നാല്‍ സംഭവഗതികള്‍ ഒന്നൊന്നായി മാറിമറിയുകയും പ്രിയങ്കരനായ നടന്‍ തന്നെ അറസ്റ്റിലാവുകയും ചെയ്തു.

ദിലീപ് എന്ന നടനുവേണ്ടി ആക്രോശത്തോടെ രംഗത്തുവന്ന സകലര്‍ക്കും ഇനി ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കുന്ന വിധത്തിലാണ് അന്തരീക്ഷം മാറിയിരിക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഒരു യുവനടിയെ കൊല്ലാക്കൊലയ്‌ക്കു സമാനമായ രീതിയില്‍ പീഡിപ്പിക്കാന്‍ ഒരു കലാകാരന്‍ തയാറായി എന്നത് മലയാളികള്‍ക്ക് മൊത്തം അപമാനമായിരിക്കുന്നു.

ചലച്ചിത്രമേഖലയില്‍ എല്ലാം നല്ല നിലയ്‌ക്ക് പോവുന്നുവെന്ന വിശ്വാസം ആര്‍ക്കുമില്ല. മറ്റെല്ലാ മേഖലയിലും ഏറിയും കുറഞ്ഞും നടക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ ഈ മേഖലയിലുമുണ്ട്. അത് വളരെ ശക്തമാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു എന്നു മാത്രം.

വെള്ളിവെളിച്ചത്തിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുള്ളതിനാല്‍ അതിലെ ഓരോ ചലനത്തിനും പൊടിപ്പും തൊങ്ങലും ചാര്‍ത്തുക സ്വാഭാവികം. എന്നാല്‍ ഒരു നടന്‍ തികഞ്ഞ ക്രിമിനല്‍ ബുദ്ധിയോടെ പെരുമാറുന്ന സാഹചര്യം ആര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല.

നേരത്തെ സംഭവഗതികളുടെ തുടക്കത്തില്‍ മുഖ്യമന്ത്രി തന്നെ ഇതിന്റെ പിന്നില്‍ ഗൂഢാലോചനയൊന്നുമില്ല എന്ന് പറഞ്ഞത് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. ഒടുവില്‍ കുറ്റവാളികള്‍ ഒന്നൊന്നായി വെളിച്ചത്തു വന്നു.

ഇക്കാര്യത്തില്‍ കേരള പൊലീസ് തന്ത്രപരമായ നീക്കങ്ങള്‍ തന്നെയാണ് നടത്തിയിരിക്കുന്നത്. അതില്‍ അവര്‍ക്ക് അഭിമാനിക്കാം. വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ കിട്ടുകയാണെങ്കില്‍ ഏതാണ്ട് 20 വര്‍ഷക്കാലം നടന് ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവരും. ഐപിസി 376, 411, 120 ബി, 342, 366 വകുപ്പുകള്‍ അനുസരിച്ചാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇപ്പോള്‍ പതിനൊന്നാം പ്രതിയാണെങ്കിലും പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ സുനിക്ക് പിന്നില്‍ രണ്ടാം പ്രതിയാവും ദിലീപ്. രണ്ടാഴ്ചത്തേക്ക് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിട്ടുമുണ്ട്. ചലച്ചിത്ര മേഖലയില്‍ മാഫിയകള്‍ എങ്ങനെ സൈ്വരവിഹാരം ചെയ്യുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഒരാള്‍ നിയമത്തിന്റെ പിടിയില്‍ പെട്ടതോടെ ആ മേഖല പൂര്‍ണമായി കുറ്റവിമുക്തമായി എന്നു കരുതാനാവില്ല.

അതിനെക്കാള്‍ കൊടിയ ക്രിമിനലുകള്‍ അണിയറയില്‍ പൂച്ചയെപ്പോലെ ഉറങ്ങുന്നുണ്ടാവാം. ഏതായാലും ഇതൊരു നല്ല അവസരമായി ‘അമ്മ’ എടുത്താല്‍ മക്കളൊക്കെ നന്നായി വളരും. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള വമ്പന്‍ കേസുകളുമായി മുന്നോട്ടുപോകാം. ദിലീപിനെ അമ്മയുടെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയത് സ്വാഭാവികം. പീഡിപ്പിക്കപ്പെട്ടയാളും പീഡകനും ‘അമ്മ’യുടെ മക്കളായതിനാല്‍ രക്ഷിക്കലും ഒരു ബാധ്യത തന്നെയായി കരുതി മുന്നോട്ടുപോകില്ല എന്ന് പ്രതീക്ഷിക്കാം.

പുതിയ സംഭവഗതികള്‍ക്കു പിന്നില്‍, കണ്ണീരുവീണ ഒട്ടേറെ കലാകാരന്മാരുടെ ശാപമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. ധാര്‍ഷ്ട്യത്തിന്റെ മുള്ളുവടികൊണ്ട് തിലകന്‍ ഉള്‍പ്പെടെയുള്ളവരെ തല്ലി ചോര തെറിപ്പിച്ചവര്‍ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തണം. എന്തിനും പോന്ന അവകാശമല്ല ചലച്ചിത്രമേഖലയിലെ സാന്നിധ്യമെന്ന് അതിലെ ഓരോ കലാകാരനും മനസ്സിലാക്കണം.

ആ മേഖലയിലാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന ക്യാന്‍സറിനുള്ള റേഡിയേഷന്‍ ചികിത്സയായി ഈ കേസിനെ കണ്ടാല്‍ നന്മയുടെ വഴിയിലൂടെ യാത്ര ചെയ്യാം. അതല്ലെങ്കില്‍ ”വെല്‍കം ടു സെന്‍ട്രല്‍ ജയില്‍” എന്ന ചലച്ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാവും. ദിലീപിന് അറം പറ്റാനിടയായതും ആ പേര് തന്നെ. ചലച്ചിത്ര മേഖലയിലെ കള്ളനാണയങ്ങളെയും ക്രിമിനലുകളെയും തുടച്ചു നീക്കി അവിടെ യഥാര്‍ഥ വെള്ളിവെളിച്ചം പരക്കാന്‍ ഈ കേസും തുടര്‍ നടപടികളും ഇടവരുത്തട്ടെ എന്നാണ് കേരളത്തിന്റെ പ്രാര്‍ത്ഥന.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

പുതിയ വാര്‍ത്തകള്‍

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.