ആലപ്പുഴ: മഴവെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന് സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടിയൊലിച്ചു.
കക്കൂസ് മാലിന്യവും പരിസരത്തെ മലിന ജലവും കൂടിക്കലര്‍ന്ന് മുഖ്യകവാടത്തിലും പരന്നൊഴുകി. ഇതിന് പരിഹാരം കാണേണ്ടത് കെട്ടിടവിഭാഗം ജീവനക്കാരാണന്നാണ് ആശുപത്രി അധികൃതരുടെ മറുപടി.
ആശുപത്രിയുടെ ഒന്നു മുതല്‍ നാലു വരെയുള്ള ഒരു ഭാഗത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കുള്ള പൈപ്പ് ശസ്ത്രക്രിയാവിഭാഗം അത്യാഹിതത്തിനും പോലീസ് എയ്ഡ് പോസ്റ്റിനും ഇടയിലുള്ള ടാങ്കിലേക്കാണ് എത്തുന്നത്.
ശസ്ത്രക്രിയാവിഭാഗം അത്യാഹിതത്തിലെ ജീവനക്കാര്‍ക്കും ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികള്‍ക്കും അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായി.
മഴവെള്ളം നിറഞ്ഞ് കവിഞ്ഞിട്ടും, ടാങ്ക് പൊട്ടിച്ച് ശുചീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: