Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അരിക് കാടും കാട്ടാനയും തിരുനെല്ലി യാത്ര ദുര്‍ഘടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 09:01 pm IST
in Wayanad

മാനന്തവാടി: റോഡിന്റെ ഇരുവശങ്ങളിലും വളര്‍ന്ന കാട് നിരന്തരം അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. തിരുനെല്ലി ക്ഷേത്രം മുതല്‍ കാട്ടിക്കുളം ഇരുമ്പ്പാലം വരെയുള്ള ഭാഗത്തെ റോഡിലാണ് കാട് വളര്‍ന്നു വാഹനഗതാഗതത്തിന് തടസ്സമാവുകയും നിരന്തരം അപകടങ്ങള്‍ക്ക് വേദിയാവുകയും ചെയ്യുന്നത്. വന്യമൃഗ ആക്രമണങ്ങളും കൂടുതലുള്ള ഈ പ്രദേശത്ത് റോഡിലേക്ക് വളര്‍ന്നിറങ്ങിയ കാട് പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു. മാനന്തവാടിയില്‍ നിന്നും കണ്ണൂര്‍, ബാംഗ്ലൂര്‍, മൈസൂര്‍, എന്നിവിടങ്ങളിലേക്കായി വലുതും ചെറുതുമായ നിരവധിവാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ് ഇത്. റോഡിനിരുവശവും കാട്മൂടിയതിനാല്‍ പലപ്പോഴും കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ കാട്ടില്‍ മറഞ്ഞു നില്‍ക്കുകയും ചെയ്യുന്നതിനാല്‍ വാഹനങ്ങള്‍ വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ് ഇവയെ കാണാനും സാധിക്കുന്നത്. ചില അവസരങ്ങളില്‍ വന്‍ അപകടങ്ങള്‍ ഒഴിവാകുന്നതും തലനാരിഴക്കാണ്. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവരാണ് ഇത് കാരണം ഏറെ പ്രയാസം അനുഭവിക്കുന്നത്.

വൈകുന്നേരമായാല്‍ ജീവന്‍പണയം വെച്ചാണ് ഇരുചക്ര വാഹനങ്ങളില്‍ ഇതു വഴി യാത്ര ചെയ്യുന്നത്. വാഹനങ്ങളെ പതിവായി ആക്രമിക്കുന്ന രണ്ട് ആനകള്‍ കൂടെ റോഡരികില്‍ നിലയുറപ്പിച്ചതോടെ കാര്യങ്ങള്‍ വഷളാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഓട്ടോറിക്ഷയ്‌ക്ക് നേരെയും തിരുനെല്ലി കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ലക്ഷ്മിക ബസിനു നേരെയും ആനയുടെ ആക്രമണം ഉണ്ടായി. ഇത് കൂടാതെ ഒരു മാസത്തിനുള്ളില്‍ തന്നെ നിരവധി വാഹനങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം നടന്നു. ദൂരെ സ്ഥലങ്ങളില്‍ തിരുനെല്ലി ക്ഷേത്രത്തിലേക്ക് വരുന്നവര്‍ ഉള്‍പ്പെടെയുള്ള നിരവധി ജനങ്ങള്‍ നിരന്തരം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന വഴിയിലാണ് ഇത്തരമൊരു അപകട സാഹചര്യം നിലനില്‍ക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവരും റോഡിന്റെ ഘടന പരിചയം ഇല്ലാത്തവരും ഇവിടെ അപകടത്തില്‍പ്പെടാനുളള സാധ്യത കൂടുതലാണ്.

റോഡരികില്‍ സ്ഥാപിച്ച സൂചനാ ബോര്‍ഡുകളില്‍ ഏറെയും കാട്മൂടി കാണാന്‍ സാധിക്കാത്ത സ്ഥിതിയിലുമാണ്. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുന്നിലൂടെ വന്യമൃഗങ്ങള്‍ റോഡ് മുറിച്ചു കടക്കുന്നതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വന്യമൃഗ ശല്യം കുറവുള്ള പനവല്ലിഅറവനാഴി ആശ്രാമം സ്‌കൂള്‍ തിരുനെല്ലി റോഡ് വീതികൂട്ടി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ്പ്രദേശവാസികളുടെ ആവശ്യം. നിലവില്‍ ഈ റോഡ് ഗതാതയോഗ്യമാണെങ്കിലും വീതി കുറവായതിനാല്‍ വലിയവാഹങ്ങള്‍ക്ക് കടന്നുപോകാന്‍ സാധ്യമല്ല. റോഡ് വീതികൂട്ടി കഴിഞ്ഞാല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ വരുന്നവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമാവുകയും ചെയ്യും. കൂടാതെ മാനന്തവാടിയില്‍ നിന്നും തിരുനെല്ലിയിലേക്കുള്ള യാത്രാദൂരം നിലവിലേതിനേക്കാള്‍ എട്ടു കിലോമീറ്റര്‍ കുറയുകയും ചെയ്യും. കര്‍ക്കിടക വാവ് ബലിക്കായി നിരവധി ആളുകള്‍ വരുന്നതിനാല്‍ തുടര്‍അപകടങ്ങള്‍ ഇല്ലാതാക്കാന്‍ റോഡിലേക്ക് വളര്‍ന്ന കാട് വെട്ടിമാറ്റി യാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

India

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

World

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.