Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സേവനം നല്‍കാത്ത ജീവനക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 09:32 pm IST
in Vicharam

സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് മൂല്യം നിശ്ചയിക്കുകയും, ഇവ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട ജീവനക്കാരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കുന്ന വ്യവസ്ഥ കൊണ്ടുവരേണ്ടതുമാണ്.

സേവനാവകാശം പൗരാവകാശമായി പ്രഖ്യാപിക്കുകയും വേണം. സാങ്കേതിക നൂലാമാലകളില്‍ കുടുക്കി പൊതുജനങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിമെതിക്കുന്ന ചുവപ്പുനാടയും അഴിമതിയും കൈക്കൂലിയും അരങ്ങുവാഴുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ നല്‍കുന്നതിന് പൗരസമിതി രൂപീകരിച്ച് പ്രവര്‍ത്തനം സുതാര്യമാക്കണം. ജീവനക്കാരിലെ അഴിമതിക്കാരെയും കൈക്കൂലിക്കാരെയും  കണ്ടെത്തി പിരിച്ചുവിടുന്നതിനുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നാലെ ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കാന്‍ കഴിയൂ.

അഴിമതിവിരുദ്ധ ബ്യൂറോയുടെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ കൊണ്ടുവരണം. ഇത് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമതയുള്ളതാക്കും. മോശം പ്രവര്‍ത്തനം കാഴ്ചവച്ച ഇരുനൂറോളം ജീവനക്കാരെ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇത് സര്‍ക്കാര്‍ സര്‍വ്വീസില്‍ മാറ്റത്തിന് കളമൊരുക്കും. ശക്തമായ നിയമത്തിന്റെ അഭാവമാണ് അഴിമതിക്കും കൈക്കൂലിക്കും വഴിയൊരുക്കുന്നത്. ഇക്കാര്യം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. നിയമസഭാ സാമാജികര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രത്യേക അവകാശവും പരിരക്ഷയും നല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് ലഭ്യമാകേണ്ടത് സാധാരണക്കാരനാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഞാന്‍ ജനങ്ങളുടെ പ്രധാന സേവകനെന്നാണ്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ജോലി ചെയ്തില്ലെങ്കിലും ശമ്പളം കിട്ടുമെന്ന വ്യവസ്ഥയ്‌ക്ക് മാറ്റമുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സര്‍വ്വീസ് നിയമങ്ങള്‍ അടിമുടി പൊളിച്ചെഴുതി സേവന കേന്ദ്രീകൃതമാക്കിയാലെ ജനങ്ങളുടെ കഷ്ടപ്പാട് ഇല്ലാതാകുകയുള്ളൂ. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഖജനാവിലെത്തുന്ന പണത്തിന്റെ 50 ശതമാനം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 80 ശതമാനം ശമ്പളയിനത്തില്‍ ചിലവാകുന്നു. നികുതി വരുമാനത്തിന്റെ 80 ശതമാനവും ജീവനക്കാര്‍ക്ക് ശമ്പളമായി നള്‍കുമ്പോഴും അതിന്റെ നാലിലൊന്നു പ്രയോജനം സേവനമായി ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല അവര്‍ ഓഫീസുകള്‍ കയറിയിറങ്ങി നരകിക്കുകയാണ്. 80 ശതമാനം വരുന്ന സാധാരണ ജനങ്ങള്‍ നിത്യവൃത്തിക്കായി തൊഴിലെടുക്കുന്നവരാണ്.

ഒരുദിവസം തൊഴിലിന് പോകാന്‍ സാധിച്ചില്ലെങ്കില്‍ കുടുംബം പട്ടിണിയിലാവും. പൗരന്മാര്‍ക്ക് ദിവസങ്ങളും ആഴ്ചകളും മാസങ്ങളോളവും ഓഫീസിന്റെ പടിക്കല്‍ കാത്തുനില്‍ക്കേണ്ട ഗതികേട് സൃഷ്ടിക്കപ്പെടുന്നത് അംഗീകരിക്കാവുന്നതല്ല. താലൂക്ക് തലത്തില്‍ മാസത്തില്‍ ഒരു അദാലത്ത് സംഘടിപ്പിച്ച് ജനങ്ങളുടെ കഷ്ടപ്പാട് ഇല്ലാതാക്കാന്‍ കഴിയുന്ന നടപടികൂടി സ്വീകരിക്കേണ്ടിയിരിക്കുന്നു. ജില്ലാ തലത്തിലും ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

ജോസഫ് ചാക്കോ, ചങ്ങനാശ്ശേരി

ഏതാണ് ശരിയായ കമ്യൂണിസം?

മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച; അത്തരം പ്രവര്‍ത്തനങ്ങള്‍ മാനിച്ച് നൊബേല്‍  സമ്മാനം ലഭ്യമായ ചൈനീസ് എഴുത്തുകാരന്‍ ലീ ഷിയാബോ ഗുരുതര ക്യാന്‍സര്‍ രോഗം ബാധിച്ചതിനാല്‍ ജയില്‍ മോചിതനായി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നത് കമ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍ കുറ്റകൃത്യമോ?നമ്മുടെ നാട്ടില്‍ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കുംവേണ്ടി പോരാടുന്നത് തങ്ങളാണെന്ന് കുട്ടി സഖാക്കളും വലിയ സഖാക്കളും അവകാശപ്പെടുന്നു. പക്ഷേ ചൈനയില്‍ അത്തരക്കാര്‍ക്കു ജയില്‍ ശിക്ഷ! ~ഒരുപക്ഷേ മനുഷ്യാവകാശം, ജനാധിപത്യം എന്നിവയ്‌ക്ക് ചൈനയിലേയും ഇന്ത്യയിലേയും നിര്‍വചനങ്ങള്‍ വ്യത്യസ്തമായിരിക്കുമോ. ശരിയായ കമ്യൂണിസം ഇവിടെയോ അതോ ചൈനയിലോ? അറിവുള്ള കമ്യൂണിസ്റ്റുകാര്‍ ഇത്തരം കൊച്ചു കൊച്ചു സംശയങ്ങള്‍ക്കു മറുപടി നല്‍കുമോ?

കെ. വി. സുഗതന്‍,ആലപ്പുഴ

പ്ലാസ്റ്റിക് ക്യാരി ബാഗ്- വേലിതന്നെ വിളവ് തിന്നുന്നുവോ?

കേരളത്തിലെ ചില പഞ്ചായത്തുകള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതിനുവേണ്ടി പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന നടപടികള്‍ ആരംഭിച്ചതായി അറിയുന്നു.സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യരഹിത ഗ്രാമങ്ങളായി 2017 ജനുവരി ഒന്നുമുതല്‍ കേരളത്തെ മാറ്റിത്തീര്‍ക്കുക എന്ന ദീര്‍ഘവീക്ഷണമാണ് പ്രസ്തുത തീരുമാനത്തിനു പിന്നിലുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ സംഭരണം, വിപണനം, ഉപയോഗം എന്നിവ നിരോധിച്ചതായി അറിയിപ്പുണ്ട്.പക്ഷേ, കള്ളന്‍ കപ്പലില്‍ തന്നെ എന്നു പറഞ്ഞതുപോലെ സര്‍ക്കാരിന്റെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തുടങ്ങി വിവിധ വകുപ്പ് സ്റ്റോറുകളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളെല്ലാം പ്ലാസ്റ്റിക് കവറുകളിലാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് ചെറിയ തോതിലുള്ള വിലക്കുറവുള്ളതുകൊണ്ട് ഓരോ ഗ്രാമപഞ്ചായത്തിലും ജീവിക്കുന്നവരില്‍ 90 ശതമാനവും ഇത്തരം ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറുകളില്‍ നിന്ന് വസ്തുക്കള്‍ വാങ്ങുന്നുണ്ട്. അതുവഴി ഗ്രാമപ്രദേശങ്ങളില്‍ വീണ്ടും പ്ലാസ്റ്റിക് ചവറുകള്‍ കുന്നുകൂടുകയാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയില്‍പ്പെട്ട പല സ്ഥലങ്ങളിലും അനധികൃത മത്സ്യവില്‍പ്പന കേന്ദ്രങ്ങളും കോഴിയിറച്ചി വില്‍പ്പന കടകളും പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളിലെല്ലാം തന്നെ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരങ്ങളാണ് കാണുന്നത്.ഒരു പ്രകൃതി ദുരന്തത്തിന്റെ തീവ്രത അനുഭവിക്കാത്ത കേരള ജനത, വരള്‍ച്ചയുടെ തീവ്രത അനുഭവിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം ഭൂമണ്ഡലം ഭീഷണി നേരിടുമ്പോള്‍ കൊച്ചു കേരളമെങ്കിലും എങ്ങനെ പ്ലാസ്റ്റിക് മുക്തമാക്കാമെന്ന് ഓരോ കേരളീയനും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അരുവികളും തോടുകളും പുഴകളും കായലും കടലുംകൂടി പ്ലാസ്റ്റിക് വസ്തുക്കളാല്‍ വിഷലിപ്തമായി മാറുമ്പോള്‍, ഒരു ചെറുവിരല്‍ അനക്കാന്‍ കേരളം തയ്യാറാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

അഡ്വ. രവി പി.കെ. കോഴിക്കോട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.