Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മൂല്യമേറെയാണ് ഈ കരിങ്കോഴികള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 06:13 pm IST
in Agriculture

സ്വന്തം പുരയിടത്തിലെ 40 സെന്റ്. അതില്‍ 2500 ഓളം അലങ്കാര കോഴികള്‍. കൂട്ടത്തില്‍ ഏറെയും കരിങ്കോഴികള്‍. ഇതിനൊപ്പം 25 ഓളം മറ്റ് വ്യത്യസ്ത ഇനങ്ങളും. ഇറച്ചിക്കോഴി, മുട്ടക്കോഴി, അലങ്കരാക്കോഴി എന്നിവ മലയാളികള്‍ക്ക് സുപരിചിതമാണെങ്കിലും കരിങ്കോഴി വളര്‍ത്തല്‍ ഇന്നും അത്ര പരിചിതമല്ല. ഈ സാഹചര്യത്തിലാണ് വീട്ടില്‍ വിനോദത്തിനായി വളര്‍ത്തി തുടങ്ങിയ കരിങ്കോഴികളില്‍ നിന്ന് ആദായമുണ്ടാക്കി ഒരു യുവകര്‍ഷകന്‍ നേട്ടം കൊയ്യുന്നത്.

കോട്ടയം ജില്ലയിലെ കുറിച്ചിത്താനം വലിയപറമ്പില്‍ പ്രദീപ്കുമാറിന് ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമയുണ്ടെങ്കിലും, യന്ത്രങ്ങളേക്കാള്‍ താല്പര്യം പക്ഷികളോടാണ്. ആദായം എന്ന കാഴ്ചപ്പാടില്ലാതെ 2005ലാണ് പ്രദീപ് തന്റെ പക്ഷി വളര്‍ത്തല്‍ ആരംഭിച്ചത്. രണ്ട് കരിങ്കോഴികളിലായിരുന്നു തുടക്കം. ഇന്ന് കേരളത്തില്‍ തന്നെ കരിങ്കോഴി കൃഷിയില്‍ നിന്ന് മികച്ച വരുമാനം കൈവരിക്കാന്‍ പ്രദീപിന് കഴിയുന്നു. തനിനാടന്‍ ഇനങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു പ്രദീപിന്റെ പധാന ലക്ഷ്യം. ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങളില്‍ കണ്ടിരുന്ന കരിങ്കോഴികളുടെ സംരക്ഷണമായിരുന്നു ഇതില്‍ പ്രധാനമെന്ന് പ്രദീപ് പറയുന്നു.

വിവിധതരത്തിലുള്ള കോഴികളെ ശേഖരിച്ചായിരുന്നു തുടക്കം.

മധ്യപ്രദേശിലെ ഗിരിവര്‍ഗമേഖലയില്‍ നിന്ന് സംഘടിപ്പിച്ച നാടന്‍ കരിങ്കോഴികളുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചാണ് ഫാം വിപുലീകരിച്ചത്. ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടു കൂടിയാണ് മുട്ടകള്‍ വിരിയിക്കുന്നത്. 45 ദിവസമെത്തിയ കുഞ്ഞുങ്ങളെ 200 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. മുട്ടയിടുന്ന പ്രായമാകുമ്പോള്‍ 1000 രൂപയായി വര്‍ധിക്കും. ഒരു വര്‍ഷം 180 മുട്ട വരെ ഇടുന്ന കരിങ്കോഴികള്‍ക്ക് സാധാരണ മുട്ടക്കോഴികള്‍ക്ക് നല്‍കുന്ന തീറ്റ തന്നെയാണ് നല്‍കുന്നത്. ഗോതമ്പും, അരിയും മിതമായി നല്‍കിയാല്‍ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും. ആറു മാസം കൂടുമ്പോള്‍ കാഷ്ഠം ശേഖരിച്ച് വില്‍പന നടത്തും. ഒരു ചാക്കിന് 200 രൂപ നിരക്കിലാണ് ചിന്തേര് പൊടി ചേര്‍ന്ന കാഷ്ഠം വില്‍കുന്നത്.

കരിങ്കോഴികള്‍ക്കും നാടന്‍ കോഴികള്‍ക്കും ഇന്ന് നല്ല ഡിമാന്‍ഡാണ്. മുട്ടയുടെയും ഇറച്ചിയുടെയും മികച്ച സ്രോതസെന്ന നിലയില്‍ കരിങ്കോഴികള്‍ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു. കൂടിനുള്ളില്‍ കൂനിക്കൂടിയിരുന്ന് മുട്ടയിടുന്ന രീതിയിലല്ല പ്രദീപ് കരിങ്കോഴികളെ വളര്‍ത്തുന്നത്. ഓടിനടന്ന് തീറ്റ തിന്ന് വളരുന്ന രീതിയിലുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ തമിഴ്‌നാട്ടിലൊരു പശുഫാമും പ്രദീപിനുണ്ട്. സംരംഭത്തിന് പിന്തുണയുമായി അധ്യാപികയായ ഭാര്യ ശ്രീരേഖ കൂടി എത്തിയതോടെ പക്ഷികളുടെ ഇനവും വര്‍ദ്ധിച്ചു.

                       പ്രദീപ്കുമാര്‍ കുടുംബത്തോടൊപ്പം

ഫാന്‍സി ഇനങ്ങളായ സില്‍വര്‍ പോളീഷ് ക്യാപ്പ്, അരമീറ്ററിലേറെ നീളമുള്ള വാലുകളാല്‍ മനോഹരമായ ഓണഗഡോറി, ചുണ്ടുകള്‍ മൂടി നില്‍ക്കുന്ന തരത്തിലുള്ള പൂവും അഴകുള്ള കറുപ്പും ചേര്‍ന്ന പ്രില്ല്, ഇളം നീല നിറത്തിലുള്ള തൂവലുകള്‍കൊണ്ട് മനോഹരമായ ബ്ലൂമില്ലി, വൈറ്റ്മില്ലി, പോരുകോഴിയെപ്പോലെ തോന്നിക്കുന്ന വര്‍ണമനോഹരനായ ഫീനിക്‌സ്, ഏറ്റവും കൂടുതല്‍ തൂക്കം വയ്‌ക്കുന്ന ബഫ് കൊച്ചിന്‍ തുടങ്ങിയ ഇനങ്ങളെയും ഫാമിലുണ്ട്. ഓരോന്നിന്റെയും വലിപ്പവും അഴകുമാണ് വില ഉയര്‍ത്തുന്നത്. പക്ഷികളെ വാങ്ങാനെത്തുന്നവര്‍ക്ക് കൂടുകളും നല്‍കുന്നുണ്ട്.

അറുപതാം കോഴി

പ്രദീപിന്റെ ഫാമില്‍ കരിങ്കോഴികളാണ് താരമെങ്കിലും ഇവയേക്കാള്‍ വ്യത്യസ്മായ ഒരു ഇനവും കൂട്ടത്തിലുണ്ട്. പേര് അറുപതാം കോഴി. കേരളത്തില്‍ ഇന്ന് വയനാട്ടിലെ ആദിവാസി മേഖലകളില്‍ മാത്രമായി ഇവയുടെ സാന്നിധ്യം ഒതുങ്ങുകയാണ്. അര മുതല്‍ മുക്കാല്‍ കിലോ വരെയാണ് ഭാരം. അടയിരുന്ന് 45-ാമത്തെ ദിവസം കുഞ്ഞിനെ പിരിച്ച് കളയുന്ന ഇവ 60-ാം ദിവസം വീണ്ടും മുട്ടയിടും.

കരിങ്കോഴി

തൂവലുകള്‍, കാല്‍, നഖം, നാവ്, മാംസം അങ്ങനെ അടിമുടി കറുപ്പന്മാരായ കരിങ്കോഴികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണ്. കൊഴുപ്പും കൊളസ്‌ട്രോളും കുറവുള്ള മാംസമാണ് ഇവയ്‌ക്കുള്ളത്. വൈറ്റമിനും അമിനോ ആസിഡും ഫോസ്ഫറസും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കൂടുതല്‍ ആരോഗ്യപ്രദമാണ്. മാംസവും, രക്തവും ആയുര്‍വേദ ചികിത്സയ്‌ക്കും ഉപയോഗിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

Kerala

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍
India

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

Football

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം
Kerala

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.